ആലപ്പുഴ: കുട്ടനാട് മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിക്ക് റിബലായി മത്സരിക്കുമെന്ന് മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കോയിപ്പള്ളി പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി അംഗവും, നെല്‍കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റുമാണ് ജോസ് കോയിപ്പള്ളി. കോണ്‍ഗ്രസ് എമ്മില്‍ പണം വാങ്ങിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. കുട്ടനാട്ടില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതിന് പിന്നില്‍ ഖത്തറില്‍ വ്യവസായിയായ വ്യക്തിയുടെ സാമ്പത്തിക ഇടപെടല്‍ ഉണ്ടെന്ന് കോയിപ്പള്ളി ആരോപിച്ചു.
കോയിപ്പള്ളിയുടെ നേതൃത്വത്തില്‍ പ്രബല വിഭാഗം കൂടി പാര്‍ട്ടി വിട്ടതോടെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇവിടെ ഏതാണ്ട് നാമാവശേഷമായിരിക്കുകയാണ്. നിലവില്‍ എന്‍ഡിഎയും എല്‍ഡിഎഫും നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന കുട്ടനാട്ടില്‍ റിബല്‍ സ്ഥാനാര്‍ത്ഥി കൂടി വന്നതോടെ യുഡിഎഫിന്റെ അവസ്ഥ പരിതാപമായി.
ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സിറ്റിങ് എംഎല്‍എ തോമസ് ചാണ്ടിയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ മണ്ഡലത്തില്‍ ജനവികാരം എംഎല്എയ്ക്കെതിരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: