Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎമ്മിന് ഇത് മുന്നറിയിപ്പും താക്കീതും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 09:37 am IST
in Vicharam

പ്രത്യയശാസ്ത്രമെന്ന നിലയില്‍ കമ്മ്യൂണിസവും സംഘടനാപരമായി സിപിഎമ്മും കേരളത്തില്‍ നശിച്ചുതുടങ്ങിയിരിക്കുന്നുവെന്ന തിരിച്ചറിവ് പാര്‍ട്ടി അണികളെ നൈരാശ്യത്തിലേക്കും സാഹസികതയിലേക്കും നയിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് തലസ്ഥാനത്തെ കാട്ടായിക്കോണത്ത് തിരുവനന്തപുരം മാസ്റ്റര്‍പ്ലാനിനെ എതിര്‍ത്ത് നടന്ന ബിജെപി സമരത്തെ കടന്നാക്രമിച്ച സംഭവം. കാട്ടായിക്കോണത്ത് സിപിഎം ബിജെപിക്കെതിരെ നടത്തിയ ആക്രമണത്തില്‍ 43 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരു ബിജെപി പ്രവര്‍ത്തകന്റെ നില ഗുരുതരവുമാണ്.

ബിജെപി മുന്‍ അധ്യക്ഷന്‍ വി.മുരളീധരനും സിപിഎം ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇടതു-വലതു നേതാക്കള്‍ ചേര്‍ന്ന ഭൂമാഫിയയാണ് കാട്ടായിക്കോണത്തെ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കാറല്‍ മാര്‍ക്‌സ് നല്‍കിയ ആഹ്വാനം ”സര്‍വരാജ്യ തൊഴിലാളികളെ സംഘടിയ്‌ക്കൂ” എന്നായിരുന്നു. പാവപ്പെട്ട തൊഴിലാളികളെപ്പോലും കൊന്നൊടുക്കുന്ന സിപിഎമ്മിന് മാര്‍ക്‌സിസ്റ്റ് എന്ന വിശേഷണം ചേരില്ല. ഇപ്പോള്‍ സിപിഎം അഴിഞ്ഞാടുന്നത് തിരുവനന്തപുരത്ത് മാത്രമല്ല, കണ്ണൂരിലും സിപിഎം അക്രമം തുടര്‍ക്കഥയാണ്.

കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തിന് ഏഴ് സിപിഎമ്മുകാര്‍ അറസ്റ്റിലായി. സിപിഎം നേതാവായ പി.ജയരാജന്‍ ഇപ്പോള്‍ ജയിലിലായിരിക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജിന്റെ കൊലപാതകക്കേസിലാണല്ലോ. കണ്ണൂരില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രഞ്ജിത്തിനെതിരെയും ആക്രമണമുണ്ടായി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ നാടന്‍ ബോംബ് എറിഞ്ഞതില്‍ നാലുപേര്‍ക്കാണ് പരിക്കേറ്റത്. ബിജെപി പ്രവര്‍ത്തകന്‍ അഭിലാഷിന്റെ കൊലപാതകത്തില്‍ അഞ്ച് സിപിഎമ്മുകാര്‍ അറസ്റ്റിലായി.

ലോക്‌സഭയില്‍ മലയാളി എംപി റിച്ചാര്‍ഡ് ഹെ സിപിഎം അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു. മറ്റു എംപിമാര്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കുകയും ചെയ്തു. പാര്‍ലമെന്റ് മന്ദിരത്തിന് പുറത്തെ മഹാത്മാഗാന്ധി പ്രതിമയ്‌ക്കു മുന്നില്‍ നിരന്ന് പ്രതിഷേധിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള എംപിമാര്‍ എത്തുകയും സിപിഎം അക്രമങ്ങള്‍ക്കെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും ചെയ്തു. സിപിഎമ്മും ഇസ്ലാമിക ഭീകരസംഘടനയായ ഐഎസും തമ്മില്‍ വ്യത്യാസമില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ഐഎസിന്റെ കിരാതവൃത്തിയെ അനുസ്മരിപ്പിക്കുന്ന കൊലപാതകങ്ങളാണ് സിപിഎം കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

കേന്ദ്രമന്ത്രിമാരുടെ ഉന്നതതലസംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സിപിഎം അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണം എന്നഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം, സമാധാനപരമായ തെരഞ്ഞെടുപ്പിന് കൂടുതല്‍ കേന്ദ്ര സേനാവിന്യാസം, സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുക എന്നീ ആവശ്യങ്ങള്‍ ബിജെപി പ്രതിനിധി സംഘം ഉന്നയിച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച എന്ന ഏകലക്ഷ്യം മാത്രം മുന്നിലുള്ളതിനാല്‍ സംസ്ഥാനത്തു നടക്കുന്ന സിപിഎം അക്രമങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കുകയാണ്. അക്രമരാഷ്‌ട്രീയംകൊണ്ട് എന്തുനേടി എന്ന് ചിന്തിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ചോദ്യം കുറിക്കുകൊള്ളുന്ന ഒന്നായിരുന്നു. ഈ ചോദ്യത്തോട് ഒരു സിപിഎം നേതാവും പ്രതികരിച്ചിട്ടില്ല. അക്രമരാഷ്‌ട്രീയത്തെപ്പറ്റി ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്ന കുമ്മനത്തിന്റെ ആഹ്വാനം പ്രസക്തമാണ്.

ബിജെപി ഇത്തവണ നിയമസഭയില്‍ സാന്നിദ്ധ്യമുറപ്പിക്കും എന്ന പേടി ഇരുമുന്നണികള്‍ക്കുമുള്ളത് ബിജെപിക്കെതിരെ യോജിക്കാന്‍ ഇരുകൂട്ടരെയും പ്രേരിപ്പിക്കുന്നുണ്ട്. ബംഗാളില്‍ കോണ്‍ഗ്രസുമായി ഇപ്പോള്‍ത്തന്നെ സിപിഎം സഖ്യത്തിലാണല്ലോ. കഴിഞ്ഞ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വോട്ട് ഇടതു-വലതു മുന്നണികളെ കുറച്ചൊന്നുമല്ല ആശങ്കാകുലരാക്കുന്നത്.

പോലീസ് ഏകപക്ഷീയമായി പെരുമാറുന്നതില്‍ പ്രതിഷേധിച്ചാണ് ബിജെപി എംപിമാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയും ഗാന്ധിപ്രതിമയ്‌ക്കുമുന്നില്‍ ധര്‍ണയിരിക്കുകയും ചെയ്തത്. തിരുവനന്തപുരത്ത് നേമം ഉള്‍പ്പെടെ ചില മണ്ഡലങ്ങള്‍ ബിജെപി പിടിച്ചെടുക്കുമോ എന്ന ഭീതിയും സിപിഎമ്മിന്റെ അക്രമോത്സുകതയ്‌ക്ക് കാരണമാണ്. കൊട്ടാരക്കരയില്‍ നടത്തിയ തേര്‍വാഴ്ചയില്‍നിന്ന് മുഖം രക്ഷിക്കാന്‍ പോലീസ് ബിജെപിക്കെതിരെ സിപിഎമ്മിന്റെ താളത്തിനൊത്ത് തുള്ളുകയാണ്. ബിജെപി സമരത്തിനുനേര്‍ക്ക് സിപിഎം ആക്രമണമഴിച്ചുവിട്ടപ്പോള്‍ പോലീസ് നിസ്സംഗത പാലിക്കുകയായിരുന്നു. എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്രമരാഷ്‌ട്രീയത്തിനെതിരെ തിരുവനന്തപുരത്തു മാത്രമല്ല മറ്റിടങ്ങളിലും ജനങ്ങള്‍ വിധിയെഴുതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

India

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

Football

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

Kerala

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

പുതിയ വാര്‍ത്തകള്‍

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.