Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുഭക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2016, 09:21 pm IST
inSamskriti

പണ്ടുണ്ടായിരുന്ന ഋഷികളും ഗുരുക്കന്മാരും കാരുണ്യമൂര്‍ത്തികളായിരുന്നു. അവരുടെ കാരുണ്യമില്ലായിരുന്നെങ്കില്‍ ഈ ലോകം എന്നേ നരകമായേനെ. മഹാത്മക്കളുടെ ത്യാഗവും കൃപയുമാണ് ലോകത്തെ താങ്ങിനിര്‍ത്തുന്നത്. മക്കള്‍ ചുറ്റുമുള്ള ലോകത്തേക്കൊന്ന് കണ്ണോടിച്ചു നോക്കൂ. സ്വാര്‍ഥമതികളായ മനുഷ്യര്‍ ചെയ്തുകൂട്ടുന്ന പാവത്തിന്റെ ഇരുളകറ്റുന്നത് നേരത്തേ അമ്മ പറഞ്ഞ മഹാത്മാക്കളുടെ ത്യാഗവും കൃപയുമാണ്. ആ തേജോദീപ്തിയാണ് മനുഷ്യരാശിയുടെ താളലയം നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. അവരാണ് ലോകത്തിനു ശരിയായ നന്മ ചെയ്യുന്നവര്‍. മഹാത്മക്കളുടെ കൃപ, അവരെ എതിര്‍ക്കുന്നവരെക്കൂടി പരിപൂര്‍ണ്ണമാക്കുന്നതാണ്.

പഴയ ഗുരുകുലവിദ്യാഭ്യാസ രീതിയില്‍ ഗുരുവിന്റെ ഒപ്പം താമസിച്ചാണ് ശിഷ്യര്‍ വിദ്യ അഭ്യസിക്കുന്നത്. ശ്രദ്ധയോടും ഭക്തിയോടും ഗുരുസേവയും സ്വാധ്യായവും ചെയ്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഗുരുവിനോട് വിടവാങ്ങുമ്പോള്‍ ശിഷ്യന്‍ യഥാശക്തി ഗുരുദക്ഷിണ സമര്‍പ്പിക്കണമെന്നാണ് ആചാരം. അന്നൊക്കെ ശിഷ്യനില്‍ നിന്ന് ആദ്യമായും അവസാനമായും ഗുരു സ്വീകരിക്കുന്ന ഒരേയൊരു സമ്പത്ത് ഗുരുദക്ഷിണ മാത്രമായിരുന്നു. തന്റെ കുടുംബത്തെയും ശിഷ്യഗണങ്ങളെയും പരിപാലിക്കാനാവശ്യമായ ധനം അന്യാശ്രയം കൂടാതെ ആചാര്യന്മാര്‍ക്കു കിട്ടണമെന്നുവെച്ചാണ് ഈ സമ്പ്രദായം നടപ്പിലാക്കിയിരുന്നത്. ഗുരുദക്ഷിണ നല്കുമ്പോള്‍ ഓരോ ശിഷ്യനും എന്തു നല്കുന്നു എന്നതിലേറെ ഏതു മനോഭാവത്തോടെ നല്കുന്നു എന്നതിലായിരുന്നു പ്രാധാന്യം.

ഒരു മഹാരാജാവ് തന്റെ ഏക പുത്രനെ ഗുരുകുലവിദ്യാഭ്യാസത്തിനായി ഒരു മഹാത്മാവിന്റെ ആശ്രമത്തില്‍ ചേര്‍ക്കാനെത്തി. രാജാവും പരിവാരങ്ങളും പര്‍ണ്ണശാലയില്‍ എത്തിയപ്പോള്‍ പുറത്താരും സ്വീകരിക്കുവാന്‍ വന്നുകണ്ടില്ല. രാജാവിന് ഇത് ആദ്യാനുഭവമായിരുന്നു. എവിടെ ചെല്ലുമ്പോഴും പ്രജകളില്‍ ആരാണെങ്കിലും ആഘോഷത്തോടെയും ആദരവോടെയും ഓടിവന്നു സ്വീകരിച്ചിട്ടുള്ള അനുഭവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ആശ്രമകവാടം കടന്നുചെന്നിട്ടും ആരെയും പുറത്തെങ്ങും കണ്ടില്ല. അവിടെയെല്ലാം തിരഞ്ഞു നടന്ന് അവസാനം ഒരു മരചുവട്ടില്‍ ധ്യാനനിമഗ്‌നനായി ഇരിക്കുന്ന മഹാത്മാവിനെ കണ്ടുമുട്ടി. ബാഹ്യവൃത്തികള്‍ യാതൊന്നിനാലും സ്പര്‍ശിക്കപ്പെടാതെ ആത്മാനന്ദസമുദ്രത്തില്‍ ആമഗ്‌നനായി ഇരിക്കുന്ന മഹാരാജാവ് രാജാവിന്റെ ആഗമനം അറിഞ്ഞതേയില്ല. ധ്യാനം തീരുന്നതുവരെ രാജാവിനു കാത്തുനില്‌ക്കേണ്ടിവന്നു. രാജാവിന്റെ ഉള്ളില്‍ അമര്‍ഷം തിളച്ചുപൊങ്ങി.

എങ്ങനെയും ഈ അഹങ്കാരിയെ നല്ലപാഠം പഠിപ്പിക്കണമെന്ന് രാജാവ് മനസാ നിശ്ചയിച്ചു. ‘എന്നാല്‍ ഇപ്പോള്‍ അതിനു നിവൃത്തിയില്ല. കാരണം, മകന്റെ വിദ്യാഭ്യാസം മുടങ്ങും. വരട്ടെ, അതു കഴിയട്ടെ എന്നിട്ടാകാം’ അദ്ദേഹം ചിന്തിച്ചു ധ്യാനത്തില്‍ നിന്നുണര്‍ന്ന മഹാത്മാവ് രാജാവിനെ അഭിവാദ്യം ചെയ്തു വിനയപൂര്‍വ്വം രാജാവിന്റെ ആഗമനോദ്ദേശ്യം ആരാഞ്ഞു. സ്വന്തം ആവശ്യം പറയുമ്പോള്‍ രാജാവിനു കോപം അടക്കാനായില്ല.’രാജ്യം ഭരിക്കുന്നരാജാവ് വന്നാല്‍ ആചാരപൂര്‍വം സ്വീകരിക്കാന്‍ നിങ്ങള്‍ക്കറിയില്ലേ? ഇവിടത്തെ മറ്റ് അന്തേവാസികള്‍ എവിടെ?’

ഇതുകേട്ട മഹാത്മാവ് പറഞ്ഞു:’ദയവായി ശാന്തനായാലും രാജന്‍. ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അവരവരുടെ ഉത്തരവാദിത്വങ്ങളുണ്ട്. പഠനം, സേവ, ഹോമം, പൂജ, സ്വാധ്യായം എന്നിങ്ങനെ. അതുകൊണ്ടാണ് ആരെയും പുറത്ത് കാണാത്തത്. അത് അങ്ങയോടുള്ള അനാദരവായി കണക്കാക്കരുത്.’

മകനെ ഗുരുകുലത്തില്‍ ഏല്പിച്ച് മടങ്ങുമ്പോഴും രാജാവിനു തൃപ്തിയായില്ല.

രാജകുമാരന്‍ ഉത്തമനായ ഒരു ശിഷ്യനായിവളര്‍ന്നു. തന്റെ വിനയം കൊണ്ടും നിഷ്ഠകൊണ്ടും ഗുരുഭക്തികൊണ്ടും കുമാരന്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായിമാറി. എല്ലാവിദ്യകളിലും അദ്വിതീയനായി മാറിയ കുമാരനില്‍ എളിമ, സമര്‍പ്പണം, അചഞ്ചലമായ ഗുരുഭക്തി എന്നീ ഗുണങ്ങളും ലഭിച്ചു.അവസാനം കുമാരന്‍ ഗുരുകുലത്തോട് വിടവാങ്ങുന്ന ദിവസം സമാഗതമായി. ‘എന്നെ ഇവിടെത്തന്നെ കഴിയാന്‍ അങ്ങ് അനുവദിക്കണം’കുമാരന്‍ ഗുരുവിനോട് അപേക്ഷിച്ചു. ഗുരു ചിരിച്ചു. ‘ഒരു തൈ വൃക്ഷമാകണമെങ്കില്‍ തണലില്‍ നിന്ന് മാറ്റി നടണം. ശിക്ഷണം പൂര്‍ത്തിയാകണമെങ്കില്‍ ശിഷ്യന്‍ യഥാകാലം ഗുരുവില്‍ നിന്ന് അകന്നു കഴിയണം. അതുകൊണ്ട് നീ കൊട്ടാരത്തിലേയ്‌ക്ക് മടങ്ങുക ഈശ്വരാനുഗ്രഹം സദാ നിനക്കുണ്ടാവും.’

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.