Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടി തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 10:21 pm IST
in Kottayam

കോട്ടയം: ഇടവിട്ട് പെയ്യുന്ന വേനല്‍മഴ കര്‍ഷകരെ ആശങ്കയിലാക്കുന്നു. കൊയത് കഴിഞ്ഞതും കഴിയാത്തതുമായ പാടശേഖരങ്ങളിലെ കര്‍ഷകരെ അലട്ടുന്നത് വ്യത്യസ്തമായ വിഷയങ്ങളാണ്. കൊയ്‌തെടുത്ത നെല്ല് സുരക്ഷിതമായി സൂക്ഷിക്കാന്‍ ഇടമില്ലാത്തതാണ് ഏറെ ദുരിതമാകുന്നത്. പല പാടശേഖരങ്ങള്‍ക്കും നെല്ല് കൂട്ടാന്‍ ചിറ ഉണ്ടാവില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പാടത്തുതന്നെ കച്ചിവിതറി പടുതവിരിച്ച് അതിനുമേലാണ് നെല്ലുകൂട്ടുന്നത്. മഴ കനത്താല്‍ പാടത്ത് വെള്ളം കെട്ടി നെല്ല് വെള്ളത്തിലാവും. വെള്ളക്കെട്ടില്‍ മൂടയ്‌ക്കിട്ടിരിക്കുന്ന നെല്ല് ആവിച്ച് മുളച്ചു തുടങ്ങുമെന്നതാണ്് കര്‍ഷകരെ ഭീതിയാലക്കുന്നത്. ഈ സാഹചര്യത്തെ മില്ലുടമകള്‍ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. ഉണങ്ങിയ ഒരു ക്വിന്റല്‍ നെല്ലിന് ചാക്ക് ഉള്‍പ്പെടെ 2കിലോ 700ഗ്രാം തൂക്കമാണ് മില്ലുടമകള്‍ സാധാരണ തൂക്കത്തില്‍ കുറവുചെയ്യുന്നത്. എന്നാല്‍ നെല്ല് നനഞ്ഞാല്‍ ഇക്കാരണത്താല്‍ തൂക്കം കൂടുതല്‍ കുറയ്‌ക്കുവാനുള്ള സമ്മര്‍ദ്ദമുണ്ടാവും. മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ഒരു ക്വിന്റല്‍ നെല്ലിന് 7മുതല്‍ 11കിലോവരെ തൂക്കം കുറച്ചിരുന്നു. പാടശേഖര സമിതികളിലെ ചിലരും, ഇക്കാര്യങ്ങളില്‍ നിരീക്ഷണം നടത്തേണ്ട പാടി ആഫീസറന്മാരും മില്ലുടമകളുടെ ചില വാഗ്ദാനങ്ങളില്‍ പ്രലോഭിതരായി ഇതിന് ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്.

വേനല്‍ കൃഷിയിലെ 120 ദിവസത്തെ വിളവെത്തിയ നെല്ല് സമയത്ത് കൊയ്യാന്‍ യന്ത്രം ലഭിക്കാത്തതും കര്‍ഷകരെ വലയ്‌ക്കുന്നുണ്ട്. കൊയ്ത് സമയത്ത് നടക്കാതിരുന്നാല്‍ മഴയത്ത് ചെടികള്‍ വീണടിയുകയും തുടര്‍ന്ന് ഇവ കിളിര്‍ക്കുവാനും തുടങ്ങും. കൊയ്ത് വേഗത്തിലാക്കാന്‍ കര്‍ഷകര്‍ നടത്തുന്ന ശ്രമത്തിനിടയില്‍ യന്ത്രവുമായെത്തുന്ന ദല്ലാളന്മാരും ഇവരെ ചൂഷണം ചെയ്യുന്നുണ്ട്. സാധാരണ നിലയില്‍ ഒരേക്കറിന് 1200 രൂപയാണ് കൂലിയെങ്കില്‍ 1400മുതല്‍ 1600രൂപവരെ സമ്മര്‍ദ്ദതന്ത്രം പ്രയോഗിച്ച് ദല്ലാളന്മാര്‍ കൈക്കലാക്കുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനത്തില്‍ നിരവധി യന്ത്രങ്ങള്‍ ഉണ്ടെങ്കിലും ഈ യന്ത്രങ്ങളൊന്നും സമയത്ത് ലഭിക്കാറില്ല. ഇതാണ് ദല്ലാളന്മാരെ ആശ്രയിക്കേണ്ട സ്ഥിതിയില്‍ എത്തിക്കുന്നത്. തകരാറിലായ യന്ത്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ചുമതലയുള്ള ചില പാടി ആഫീസറന്മാര്‍ യന്ത്ര ഉടമകളുമായി ഉണ്ടാക്കുന്ന രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ പണികള്‍ നടത്താറില്ലെന്നും കര്‍ഷകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. അതാത് പാടത്തെ വിതയും കൊയ്‌ത്തും പാടി ആഫീസില്‍ കര്‍ഷകര്‍ കൃത്യമായി അറിയിക്കാറുണ്ട്. നെല്ല് വിളവെത്തുമ്പോള്‍ യന്ത്രം നല്‍കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം പാടി ആഫീസുകള്‍ക്ക് ഉള്ളതാണ്. എന്നാല്‍ യന്ത്രത്തിന്റെ ലഭ്യതകുറച്ച് സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് കര്‍ഷകരെ എത്തിക്കുകയാണ് ഈ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.

തുടര്‍ച്ചയായി പെയ്ത മഴയിലുംകാറ്റിലും ചിലപ്രദേശങ്ങളില്‍ നെല്‍ച്ചെടികള്‍ വീണ് തുടങ്ങിയതിനാല്‍ കൊയ്‌ത്ത് വേഗമാക്കുകയാണ് കര്‍ഷകര്‍. കുമരകം, തിരുവാര്‍പ്പ് ഭാഗങ്ങളില്‍ പല പാടത്തും ഞായറാഴ്ചയും കൊയ്‌ത്തും അനുബന്ധ പണിയും നടന്നു. ചെടികള്‍ വെള്ളത്തില്‍ വീണ് പോയാല്‍ കൊയ്‌ത്ത് ദുഷ്‌കരമാണ്. പാടത്തുണ്ടാകുന്ന വെള്ളക്കെട്ടുമൂലം കൊയ്‌ത്ത് യന്ത്രം പാടത്തിറക്കാനും ബുദ്ധിമുട്ടാകും. കൊയ്യാന്‍ കൂടുതല്‍ സമയവും വേണ്ടിവരും. ഇത് പരോക്ഷമായി കൊയ്‌ത്ത് ചെലവ് വര്‍ധിപ്പിക്കും. ഇതിനിടയില്‍ പാടത്തെ വെള്ളക്കെട്ടിന്റെ പേരില്‍ യന്ത്ര ദല്ലാളന്മാര്‍ അമിതകൂലി ഈടാക്കുന്നതായും പരാതിയുണ്ട്. കൂടാതെ ഒരുമണിക്കൂര്‍ കൊണ്ട് കൊയ്യേണ്ട നെല്ല് കൊയ്‌തെടുക്കാന്‍ ഒന്നരമണിക്കൂര്‍വരെ കാലതാമസം ഉണ്ടാക്കുന്നതായും കര്‍ഷകര്‍ക്ക് പരാതിയുണ്ട്. കൃഷിയില്‍ പ്രോത്സാഹനം നല്‍കേണ്ട സര്‍ക്കാര്‍ പോലും കര്‍ഷക വഞ്ചനയാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സബ്‌സിഡി ഇനത്തില്‍ ഏക്കറിന് 8000രൂപ സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌തെങ്കിലും നല്‍കിയത് 4000 രൂപമാത്രമാണ്. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കൃഷിയെ പരിപോഷിപ്പിക്കേണ്ട സര്‍ക്കാരും ഉദ്യോഗസ്ഥരും തുടരുന്ന കര്‍ഷകദ്രേഹ നടപടികള്‍ കാര്‍ഷിക രംഗത്തെ തകര്‍ക്കാന്‍ ഇടയാക്കുമെന്നാണ് ഈരംഗത്തെ വിദഗ്ദാഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.