ചേര്‍ത്തല: ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായി ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. കാര്‍ത്ത്യായനി ദേവീക്ഷേത്രത്തില്‍ നിര്‍മിച്ച അലങ്കാര ഗോപുരം സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ നിര്‍ബന്ധമാക്കും. ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ അന്യാധീനപ്പെട്ട സ്വത്തുക്കള്‍ കണ്ടെത്തുന്നതിനും നിലവിലുള്ളവ സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപദേശക സമിതി പ്രസിഡന്റ് പി. വിശ്വംഭരന് പിള്ള അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി. പി. ഉണ്ണിക്കൃഷ്ണന്, അഡ്വ.സി.കെ. ഷാജിമോഹന്‍, നഗരസഭ കൗണ്‍സിലര്‍ എന്‍.ആര്. ബാബുരാജ്, അമ്പലപ്പുഴ അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. രാധാമണിയമ്മ, സബ് ഗ്രൂപ്പ് ഓഫീസര്‍ രവിക്കുട്ടന്, കെ. സുരേഷ്കുമാര്‍, എസ്.ജയകുമാര്‍, ശില്‍പ്പി ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: