Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസിന്റെ ജനവിരുദ്ധ രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 10:20 pm IST
in Vicharam

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ലമെന്റ് തടസ്സപ്പെടുന്നത് ഒരു സ്ഥിരം പരിപാടിയാണ്. പാര്‍ലമെന്റ് തടസ്സപ്പെടുത്തുക എന്ന ഒറ്റലക്ഷ്യത്തോടെ സഭയില്‍ എത്തുന്ന പ്രതിപക്ഷത്തിന്റെ സമീപനം തികച്ചും ജനദ്രോഹകരമാകുന്നത് ഇതുമൂലം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ജിഎസ്ടി പോലുള്ള ബില്ലുകള്‍ അവതരിപ്പിക്കാനോ പാസ്സാക്കാനോ ആവാത്തതിനാലാണ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭരണം ജനോപകാരപ്രദമായാല്‍ ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കാമല്ലോ. ഈ ഭരണത്തുടര്‍ച്ചയെ പ്രതിരോധിക്കാനാണ് സോണിയ-രാഹുല്‍ പ്രഭൃതികള്‍ സഭ തടസ്സപ്പെടുത്തുന്നത്.

അല്ലാതെ ജനനന്മ ഉറപ്പുവരുത്താനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പറയുകയുണ്ടായി. നരേന്ദ്രമോദി ഈ പരാമര്‍ശം നടത്തിയത് നന്ദിപ്രമേയ ചര്‍ച്ചയ്‌ക്കുള്ള മറുപടിയിലാണ്. നരേന്ദ്രമോദിക്ക് പാര്‍ലമെന്റ് മര്യാദകള്‍പോലും പ്രതിപക്ഷത്തിന് വിശദീകരിച്ചുകൊടുക്കേണ്ടിവന്ന അവസ്ഥ തികച്ചും ശോചനീയവും ഭാരത പാര്‍ലമെന്റിനെ ലോകത്തിനുമുന്നില്‍ അപഹാസ്യമാക്കുന്ന പ്രവൃത്തിയുമായി. പാര്‍ലമെന്റ് ശാന്തമായും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച മോദി യുപിഎ സര്‍ക്കാര്‍തന്നെ കൊണ്ടുവന്ന ജിഎസ്ടി ബില്‍പോലും പാസ്സാക്കാന്‍ അനുവദിക്കാത്ത കോണ്‍ഗ്രസ് നടപടിയെ ശക്തമായി വിമര്‍ശിക്കുകയുണ്ടായി.

നിരന്തരം നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന കേരളത്തിലെ ഭരണപക്ഷത്തിന്റെ വീഴ്ചയും പാര്‍ലമെന്റില്‍ പരാമര്‍ശവിഷയമായി. ഭക്ഷ്യസുരക്ഷാ നിയമത്തെപ്പറ്റി വീമ്പിളക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് തങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍ ഇതുവരെ ആ നിയമം നടപ്പാക്കിയില്ല എന്ന പ്രസക്തമായ ചോദ്യവും പ്രധാനമന്ത്രി ഉയര്‍ത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്ന കോണ്‍ഗ്രസിന് കേരളത്തിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന കേരളം, മിസോറാം, മണിപ്പൂര്‍ തുടങ്ങി നാല് സംസ്ഥാനങ്ങളാണ് പദ്ധതി നടപ്പാക്കാത്തത്.

ഏതെങ്കിലുമൊരു സര്‍ക്കാര്‍ ജനോപകാരപ്രദമായ ഒരു നയം പ്രഖ്യാപിക്കുമ്പോള്‍ ജനപ്രതിനിധികള്‍ അതിനെ കൈയടിച്ച് സ്വീകരിക്കുകയാണ് വേണ്ടത്. പക്ഷെ ഭാരത പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കുന്ന പ്രതിപക്ഷ ജനപ്രതിനിധികളുടെ ഏകലക്ഷ്യം പാര്‍ലമെന്റ് തടസ്സപ്പെടുത്തി ഒരുബില്ലും പാസ്സാക്കാന്‍ അനുവദിക്കുകയില്ല എന്നാകുമ്പോള്‍ അതിനര്‍ത്ഥം അവര്‍ ജനപ്രതിനിധികളല്ല, സ്വന്തം സ്ഥാനവും ധനസമ്പാദനവും മാത്രമാണ് അവരുടെ ലക്ഷ്യം എന്നുമാണ്. മേയ്‌ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. ആ പദ്ധതിയെ വിമര്‍ശിക്കുന്നത് അത് നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്നതിനാലാണ്.

നരേന്ദ്രമോദിയുടെ വിദേശരാജ്യ സന്ദര്‍ശനങ്ങളില്‍ ‘മേയ്‌ക്ക് ഇന്‍ ഇന്ത്യ’യില്‍ സഹകരിക്കാന്‍ വിവിധ രാജ്യങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ അന്ധമായ ബിജെപി വിരോധം സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താനോ അവരുടെ പ്രാഥമിക സൗകര്യങ്ങള്‍ പോലും ഉറപ്പുവരുത്താനോ സാധിക്കാത്തവിധം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയാണ്. ഇപ്പോള്‍ രാജ്യത്ത് സ്വച്ഛ് ഭാരതിന്റെ ഭാഗമായി ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതിനെപ്പോലും രാഹുലിന്റെ കോണ്‍ഗ്രസ് കളിയാക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ പ്രയോഗികമാകാത്ത വിവിധ പദ്ധതികളെ എടുത്തുകാണിച്ച് നരേന്ദ്രമോദി പാര്‍ലമെന്റില്‍ ആഞ്ഞടിച്ചപ്പോള്‍ ആ പാര്‍ട്ടിയുടെ പ്രതിനിധികള്‍ നിശ്ശബ്ദത പാലിച്ചു. ബംഗ്ലാദേശുമായുള്ള അതിര്‍ത്തി തര്‍ക്കം പതിറ്റാണ്ടുകളായിട്ടും പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. ഒടുവില്‍ മോദി സര്‍ക്കാരാണ് അത് പരിഹരിച്ചത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കാതെ സര്‍ക്കാരിനോട് സഹകരിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പത്രസമ്മേളനത്തില്‍ പരസ്യമായി കീറിയെറിഞ്ഞ രാഹുല്‍ ഗാന്ധിയുടെ നടപടി പരോക്ഷമായി വിമര്‍ശിക്കാനും പ്രധാനമന്ത്രി മറന്നില്ല. ലോക്‌സഭാ പാസ്സാക്കിയ ബില്ലുകള്‍ പോലും രാജ്യസഭയില്‍ പാസ്സാക്കാന്‍ സാധ്യമാകുന്നില്ല. ജനാധിപത്യ വ്യവസ്ഥയില്‍ അഭിപ്രായ സ്വാതന്ത്ര്യം അലംഘനീയമാണ്. എന്നാല്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിനുപിന്നിലെ പ്രേരകശക്തി കോണ്‍ഗ്രസിന്റെ അപകര്‍ഷതാബോധം തന്നെയാണ്.

ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിന് പാര്‍ലമെന്റില്‍ വനിതാ അംഗങ്ങള്‍ക്കുമാത്രം സംസാരിക്കാന്‍ അവസരം നല്‍കുക, തെരഞ്ഞെടുക്കപ്പെട്ട പുതിയ എംപിമാര്‍ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കുക, ആഗോള കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ പ്രത്യേക സമ്മേളനം ചേരുക മുതലായ സ്വാഗതാര്‍ഹമായ നിര്‍ദ്ദേശങ്ങളും നരേന്ദ്രമോദി മുന്നോട്ടുവച്ചു. നെഹ്‌റു തലമുറ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് തെളിവാണ് സുപ്രധാന ബില്ലുകള്‍ ചര്‍ച്ചചെയ്യാന്‍ അനുവദിക്കാത്തതെന്നും അതുവഴി ഭരണസ്തംഭനം ഉണ്ടാകുന്നതെന്നും മോദി പറഞ്ഞു. രാഷ്‌ട്രീയം മാറ്റിവച്ച് ചര്‍ച്ചകള്‍ മെച്ചപ്പെടുത്തണം എന്നുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയും ഉചിതമായി. ചുരുക്കത്തില്‍ കോണ്‍ഗ്രസിന്റെ ജനാധിപത്യ മുഖംമൂടി വലിച്ചുകീറുന്നതായി പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

Kerala

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

Kerala

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

World

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍
Kerala

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

പുതിയ വാര്‍ത്തകള്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.