തിരുവനന്തപുരം: നടന് പൃഥ്വിരാജിനെ വിമര്‍ശിച്ച് സംഗീത സംവിധായകന് രമേശ് നാരായണന്. എന്നു നിന്റെ മൊയ്തീനെന്ന ചിത്രത്തില്‍ നിന്നും താന്‍ സംഗീതം നല്കിയ ഗാനങ്ങള്‍ ഒഴിവാക്കിയ നടന് പ്യഥ്വിരാജിനുള്ള മറുപടിയാണു തനിക്കു ലഭിച്ച സംസ്ഥാന അവാര്‍ഡെന്ന് രമേശ് നാരായണന് പറഞ്ഞു. താന്‍ സംഗീതം നല്കിയ ഗാനങ്ങള്‍ക്ക് അക്കാദമിക്ക് തലം മാത്രമേ ഉള്ളുവെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ദൈവമുണ്ടെന്നു തെളിഞ്ഞതായും തന്നെ അവഹേളിച്ച നടനോടുള്ള മറുപടിയായാണ് പുരസ്കാരത്തെ കാണുന്നതെന്നും രമേശ് നാരായണന് പ്രതികരിച്ചു.
പൃഥ്വിരാജ് ഗാനങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്നു തന്നോടു വെളിപ്പെടുത്തിയത് ചിത്രത്തിന്റെ സംവിധായകന് ആര്.എസ്. വിമലാണ്. ഇയാളെപ്പോലെയുള്ള നടന്മാരുടെ ഇടപടലാണ് മലയാള സിനിമയ്ക്കു നല്ല ഗാനങ്ങള്‍ ലഭിക്കാന്‍ തടസ്സമായി നില്‍ക്കുന്നത്. പി. ജയചന്ദ്രനെക്കൊണ്ടു ഗാനം പാടിച്ചതും നടന് ഇഷ്ടമായില്ല. ജയചന്ദ്രനെ മാറ്റണമെന്നും പ്യഥ്വിരാജ് ആവശ്യപ്പെട്ടെന്ന് രമേശ് നാരായണന് ആരോപിച്ചു.
താന്‍ സംഗീത സംവിധാനം ചെയ്ത മൂന്നു പാട്ടുകളും പൃഥ്വിരാജിന് ഇഷ്ടമായില്ല. സ്റ്റുഡിയോ മാറ്റണമെന്നും തന്റെ പാട്ടുകള്‍ സിനിമയില്‍ ഉപയോഗിക്കരുതെന്നും പ്യഥ്വിരാജ് നിര്‍ബന്ധം പിടിച്ചു.
ഈ നടനെ സിനിമയിലേക്കു വിളിച്ചത് പോലും താനാണ്. അതൊന്നും ഓര്‍ക്കാതെയാണു തന്നെ അപമാനിച്ചത്. മൊയ്തീനില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ഇക്കാര്യം അറിയാമെന്നും രമേശ് നാരായണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: