കപ്പല്‍ഛേദം സംഭവിച്ച പ്രണയത്തിന്റെ നഷ്ടകാമുകനായി സിനിമാലോകം വാഴ്ത്തുന്ന ലിയാനോര് ഡി കാപ്രിയോയ്ക്ക് അഭിനയ മികവിനുള്ള ഓസ്കര് ലഭിക്കുമ്പോള്‍ അതീവാനന്ദത്തിലാണ് പ്രേക്ഷകലോകം. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ മലത്തുമ്പത്തെത്തും മുന്‍പ് വഴുതിപ്പോയപോലെ മാറിപ്പോകുകയായിരുന്നു കാപ്രിയോയക്ക് ഓസ്കര്.
അര്‍ഹതയുള്ള ഉശിരന്‍ അഭിനയം ഉണ്ടായിട്ടും വഴിമാറിയ പുരസ്കാരം ആ കൈകളില്‍ തന്നെ വന്നു ചേര്‍ന്നത് പ്രകൃതിയുടെ തന്നെ കാവ്യനീതി. അഭിനയത്തില്‍ ആത്മാര്‍ഥതയുടെ സഹനം തീര്‍ത്ത ദ റെവനന്റിലെ നായകനിലൂടെയാണ് കാപ്രിയോയുടെ ശിരസ് ലോക പുരസ്കാരം ചൂടിയത്. ഈ ചിത്രത്തിന്റെ സംവിധായകന് അലസാന്ദ്രോ ഗൊണ്സാല്വോസ് ഇനാരറ്റു തന്നെയാണ് സംവിധാനത്തിനുള്ള ഓസ്കര് നേടിയത്.
കഴിഞ്ഞിടെ കാപ്രിയോക്ക് റെവനന്റിലൂടെ ഗോള്‍ഡന്‍ പുരസ്കാരം കിട്ടിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ തീരുമാനിച്ചതാണ് ഇത്തവണ ഓസ്കാറും അദ്ദേഹത്തിനു തന്നെയെന്ന്. ടൈറ്റാനിക്കിലൂടെ ഇതിഹാസ നടനായിത്തീര്‍ന്ന ഇൗ അമേരിക്കക്കാരന് രണ്ടു നൂറ്റാണ്ടിനു മുന്‍പുള്ള അസാധാരണ ജീവിതത്തിന്റെ കഥ പറയുന്ന റെവനന്റിലെ നായകനെ ഒത്തിരി ത്യാഗങ്ങള്‍ സഹിച്ചാണ് ജീവന്‍കൊടുത്തത്. അപകടകരമായ കൊടും കാടിന്റെ വന്യതയില്‍ കൂടെയുള്ള പലരും സിനിമാ സെറ്റില്‍ നിന്നും ഓടിപ്പോയപ്പോള്‍ ജീവന് ബലിയര്പ്പിക്കുംപോലെ തന്നിലെ കഥാപാത്രത്തിനായി സ്വയം സമര്‍പ്പിച്ചതിന്റെ തീവ്രാനുഭവങ്ങള്‍ കൂടിയുണ്ട് കാപ്രിയോയുടെ ഓസ്കറിനു പിന്നില്‍. ദിവസങ്ങളോളം ഒരു പ്രാകൃതനെപ്പോലെ പച്ച മാംസവും മറ്റും തിന്നു കഴിയുകയായിരുന്നുവത്രെ അദ്ദേഹം.
ടെലിവിഷന്‍ പ്രവര്‍ത്തകനും നിര്‍മാതാവും പരിസ്ഥിതി പ്രവര്ത്തകനുമൊക്കയായ കാപ്രിയോ ടെലിവിഷന്‍ പരമ്പരാ നായകനായിരുന്നു ആദ്യം. അധികവും സോപ്പു പതപോലുള്ള മൂന്നാംതരം സീരിയലുകള്‍. സാന്താ മരിയ പോലെ വര്‍ഷങ്ങളോളം നീണ്ട പ്രശസ്ത പരമ്പരകളുണ്ടെങ്കിലും.. അവിടെ നിന്നും ഒരുങ്ങി പുറപ്പെടുകയായിരുന്നു കാപ്രിയോയിലെ നടന്. അതിന്റെ വളര്‍ച്ചയാണിപ്പോള്‍ ഓസ്കറില് എത്തിനില്‍ക്കുന്നത്. കാപ്രിയോ തീര്‍ച്ചയായും ഓസ്ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. അതിനും മുന്നേ പ്രേക്ഷകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: