കൊച്ചി: സ്രാവിന് ചിറക് കയറ്റുമതി ചെയ്യുന്നത് തടഞ്ഞുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞൂ. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ടിഎഎസ് മറൈന്‍ ട്രേഡേഴ്സ് പ്രൊപ്രൈറ്റര്‍ ടി.എ. ബിജുമോന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. കേന്ദ്ര സര്‍ക്കാരിനോടു ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
2015 ഫെബ്രുവരി ആറിനാണ് സ്രാവിന് ചിറക് കയറ്റുമതി ചെയ്യുന്നത് നിരോധിച്ച് ഫോറിന് ട്രേഡ് വിഭാഗം ഡയറക്ടര്‍ ജനറല്‍ വിജ്ഞാപനമിറക്കിയത്. എന്നാല്‍ ഏതെങ്കിലും പഠനത്തിന്റെയോ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ചതിന്റെയോ വെളിച്ചത്തിലല്ല ഈ നടപടിയെന്നും നിയമവിരുദ്ധമായ ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
സ്രാവിന് ചിറക് കയറ്റുമതി നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തു മറൈന്‍ ഫിന്‍സ് നല്കിയ ഹര്‍ജിയില്‍ ഫോറിന് ട്രേഡ് ഡയറക്ടര്‍ ജനറല്‍ ഹൈക്കോടതിയില്‍ വിശദീകരണ പത്രിക സമര്‍പ്പിച്ചിരുന്നു.
സ്രാവ് വര്‍ഗത്തില്‍പ്പെട്ട ഒന്‍പതിനം മത്സ്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നും ഇത്തരത്തില്‍ നയതീരുമാനം എടുക്കുന്നതിനു സര്‍ക്കാരിനു അധികാരമുണ്ടെന്നും വിശദീകരണ പത്രിക വ്യക്തമാക്കുന്നു.വന്യജീവി സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുന്ന സ്രാവ് വര്‍ഗത്തില്‍പ്പെട്ട മത്സ്യങ്ങളുടെ സംരക്ഷണത്തിനു സര്‍ക്കാര്‍ നേരത്തെ തന്നെ നടപടികള്‍ സ്വീകരിച്ചിരുന്നു. വാണിജ്യ-മൃഗക്ഷേമ മന്ത്രാലയങ്ങളുടേയും ബന്ധപ്പെട്ട മറ്റു വകുപ്പുകളുടേയും കൂട്ടായ തീരുമാനത്തെ തുടര്‍ന്നാണ് നിരോധം ഏര്‍പ്പെടുത്തിയിരുന്നത്.
സ്രാവ് വര്‍ഗത്തില്‍പ്പെട്ട മത്സ്യങ്ങളെ പിടി കൂടുമ്പോള്‍ അവ ഏതെല്ലാം വിഭാഗത്തില്‍പ്പെട്ട സ്രാവുകളാണ് എന്നു മനസിലാക്കാനാവില്ലെന്ന സാഹചര്യവും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. സ്രാവിന്റെ ചിറക് കയറ്റുമതി ചെറിയ അളവില്‍ മാത്രമാണെന്നതുള്പ്പെടെ പരിഗണിച്ച് പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുകയായിരുന്നുവെന്നും പത്രിക വ്യക്തമാക്കുന്നു.
പരമ്പരാഗത മത്സ്യതൊഴിലാളികള്‍ മത്സ്യം പിടിക്കുന്ന തരത്തിലല്ല യന്ത്രവത്കൃതമായി വന്അളവില് മത്സ്യങ്ങള്‍ പിടികൂടുന്നതെന്നും സമുദ്രപരിസ്ഥിതി സംരക്ഷിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: