മലപ്പുറം: തപസ്യയുടെ സഹ്യസാനു യാത്ര പൂന്താനം ജന്മഗേഹം ഉള്‍പ്പെടെ സന്ദര്‍ശിച്ച് മലപ്പുറം ജില്ല പിന്നിട്ട് ഇന്നലെ പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ സമാപിച്ചു.
പൂന്താനം ജന്മഗേഹത്തില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന് പൂന്താനം അനുസ്മരണ പ്രഭാഷണം നടത്തി. പൂന്താനവും മേല്‍പ്പുത്തൂരും സമകാലീനരും ഗുരുവായൂരപ്പ ഭക്തരും അനുഗ്രഹം നേടിയവരുമായിരുന്നെന്ന് തുറവൂര്‍ പറഞ്ഞു.
പൂന്താനത്തിന്റെ ജ്ഞാനപ്പാനയ്ക്ക് ആധാരം ഋഗ്വേദമാണ്. അത് ലളിതമലയാളമാക്കിയതാണ്. എഴുത്തച്ഛന് മലയാളത്തില്‍ കാവ്യരചനയ്ക്ക് പ്രചോദനം പൂന്താനമായിരുന്നു. അതേ സമയം മേല്പ്പുത്തൂരിനെയും പൂന്താനത്തേയും ചേര്‍ത്ത് പ്രചരിക്കുന്ന കഥകള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്നും തുറവൂര്‍ പറഞ്ഞു. മേല്‍പ്പുത്തൂരിനു സമാനനായ കവി കാളിദാസന് മാത്രമാണ്. അങ്ങനെയൊരാള്‍ പൂന്താനത്തിന്റെ കവിത തിരികെ കൊടുത്തുവെന്നു പറയുന്നതില്‍ കഴമ്പില്ല, അദ്ദേഹം പറഞ്ഞു. പൂന്താനത്തിന്റെ ചിത്രത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.
അങ്ങാടിപ്പുറത്ത് എത്തിയ യാത്ര തളിക്ഷേത്ര സമര നായിക യശോദാ മാധവനെ ആദരിച്ചു. പ്രൊഫ. തുറവൂര്‍ വിശ്വംഭരന് പൊന്നാട അണിയിച്ചു. തീര്‍ത്ഥയാത്രാ സംയേജകന് െക. പി. വേണുഗോപാല്‍, ആര്‍എസ്്എസ് കാര്യകാരി സദസ്യന്‍ കെ. കൃഷ്ണന് കുട്ടി, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണന്, അനില്‍ വൈദ്യമംഗലം, അഡ്വ. പി.കെ. വിജയകുമാര്‍ സി. അജിത് കുമാര്‍, മണി എടപ്പാള്‍ തുടങ്ങിയവരും യാത്രാ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: