Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഴകിയകാവിലെ ബ്രാഹ്മണിപ്പാട്ടും കളമെഴുതിപ്പാട്ടും

Janmabhumi Online by Janmabhumi Online
Jan 31, 2016, 07:57 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളില്‍ മാത്രം നടക്കുന്ന അപൂര്‍വമായ ചടങ്ങുകളാണ് പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തില്‍ പാട്ടുതാലപ്പൊലി ദിനങ്ങളില്‍ അരങ്ങേറുന്നത്. 21 ദിനം നീളുന്ന താലപ്പൊലിയില്‍ ഭക്തജനങ്ങള്‍ ഏറ്റവുമധികം ദര്‍ശിക്കുന്നത് ക്ഷേത്രത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന ബ്രാഹ്മണിപ്പാട്ടും കളമെഴുതിപ്പാട്ടുമാണ്. ശ്രീപരമേശ്വരന്റെ തൃക്കണ്ണില്‍ നിന്നുള്ള അഗ്നിയില്‍ നിന്നും ഭദ്രകാളി ജനിച്ച് ദാരികാവധം നടത്തുന്നതാണ് ബ്രാഹ്മണിപ്പാട്ടിന്റെ ഇതിവൃത്തം.

ശൈലിയും ചിട്ടയും മാറിവരുന്ന കളമെഴുതി പാട്ടിന്റെയും ഇതിവൃത്തം ദാരികാവധം തന്നെയാണ്. അതിപുരാതനമായ ഒരാചാരാനുഷ്ഠാനമാണ് ബ്രാഹ്മണി പാട്ടുകള്‍ എന്നറിയപ്പെടുന്ന ഗാനക്രിയ. അഴകിയകാവില്‍ ബ്രാഹ്മണിപ്പാട്ടുകള്‍ ഏതുകാലത്താണ് തുടങ്ങിയതെന്ന് പറയാനുള്ള ആധികാരിക രേഖയൊന്നുമില്ല. എങ്കിലും ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നാണ് അനുമാനം. കോതകുളങ്ങര ശാസ്താ ക്ഷേത്രത്തിനു സമീപത്തെ നമ്പ്യാര്‍ മഠം വീട്ടിലെ സ്ത്രീകളാണ് ബ്രാഹ്മണി പാട്ട് നടത്തിവരുന്നത്. ഉച്ച പൂജ കഴിഞ്ഞും രാത്രിയുമാണ് ബ്രാഹ്മണിപ്പാട്ട് നടക്കുന്നത്. ഭഗവതിയെ ശ്രീലകത്തു നിന്ന് ബ്രാഹ്മണിയമ്മയുടെ അകമ്പടിയോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നതിനുശേഷമാണ് ബ്രാഹ്മണിപ്പാട്ട് നടക്കുന്നത്.

ദാരികവധം കഴിഞ്ഞെത്തി സന്തോഷത്തോടെയിരിക്കുന്ന ദേവിയുടെ രൂപമാണ് കളമെഴുതിപ്പാട്ടിനായി വരയ്‌ക്കുന്നത്. ദാരികവധം കഴിഞ്ഞെത്തിയ ദേവിയെ ദേവന്മാര്‍ക്കോ ഋഷിമാര്‍ക്കോ ദര്‍ശിക്കാന്‍ കഴിയാതെ വന്നു. അവരുടെ ആവശ്യപ്രകാരം ശ്രീപരമേശ്വരന്‍ കൈലാസത്തു നിന്നും കുറിപ്പുമായി ഒരാളെ ഭൂമിയിലേക്കയച്ചു. അദ്ദേഹത്തെയും അവരുടെ പരമ്പരയെയും കല്ലാറ്റു കുറുപ്പ് എന്നറിയപ്പെട്ടുവത്രെ. ഈ പരമ്പരക്കാണ് കളമെഴുത്തിന്റെ അവകാശം. കളമെഴുതിപ്പാട്ടിന്റെ മുന്നോടിയായി വലിയൊരു ആചാരം തന്നെ നിലനില്‍ക്കുന്നുണ്ട്.

പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന പഞ്ചവര്‍ണപ്പൊടികളായ കൃഷ്ണപ്പൊടി, അരിപ്പൊടി, മഞ്ഞപ്പൊടി, പച്ചപ്പൊടി, ചുവന്ന പൊടി എന്നിവ ഉപയോഗിച്ച് സര്‍വാഭരണവിഭൂഷിതയും ആയുധധാരിയുമായ ശ്രീഭദ്രകാളീ രൂപം എഴുതുന്നു. അതിമനോഹരമായ രൂപം വരച്ചശേഷമാണ് കളം പൂജ ചെയ്ത് ദേവീചൈതന്യം ആവാഹിക്കുന്നത്. തുടര്‍ന്നാണ് പാട്ട്. ക്ഷേത്രത്തിന്റെ അകത്തളത്തിലെ വലിയമ്പലത്തിന് ഇരുവശത്തുമായാണ് ബ്രാഹ്മണിപ്പാട്ടും കളമെഴുതിപ്പാട്ടും നടക്കുന്നത്. ഭക്തി തുളുമ്പി നില്‍ക്കുന്ന രണ്ടാചാരങ്ങള്‍ ഒരേ സ്ഥലത്ത് നടക്കുന്നു. അത് അഴകിയകാവിലമ്മയുടെ മുന്നില്‍ മാത്രമാണ് എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

Kerala

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാന്‍ ഇവിടെ ഭരിക്കുന്നത് താലിബാന്‍ അല്ല ; സംവിധായകന്‍ പ്രവീണ്‍ നാരായണന്‍

India

പെൺകുട്ടികളുടെ വീഡിയോകൾ നിർമ്മിച്ച് വൈറലാക്കി ; ‘ഹൈദേരി ദൾ 25’ ഗ്രൂപ്പ് തലവനായ മദ്രസ അധ്യാപകൻ അറസ്റ്റിൽ

India

ഇന്ത്യയുമായി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സഹായിക്കണം ; സൗദി അറേബ്യയ്‌ക്ക് മുന്നിൽ അപേക്ഷയുമായി ഷഹബാസ് ഷെരീഫ്

Kerala

ശ്രീകൃഷ്ണപുരം സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു, അപകടം ചവിട്ടുപടിയില്‍ ഇരുന്നു യാത്ര ചെയ്യുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

രുചിയും, ഗുണവുമുണ്ട് : പ്രോട്ടീൻ റിച്ചാണ് ഈ ഉറുമ്പ് ചമ്മന്തി

ഭിന്നശേഷിക്കാരിയായ ബാലികയെ വീട്ടില്‍ കയറി പീഡിപ്പിച്ച ബംഗാള്‍ സ്വദേശിയ്‌ക്ക് കഠിന തടവും പിഴയും

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര ഇറാനിയൻ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു , ആണവ പദ്ധതിയെ എത്രത്തോളം ബാധിച്ചുവെന്ന് പരിശോധിക്കാം 

മുണ്ടക്കൈയിലും ചൂരൽ മഴയിലും ശക്തമായ മഴ; പ്രതിഷേധവുമായി നാട്ടുകാർ, സർക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞു

വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഫ്ളൈഓവര്‍ നിര്‍മ്മിക്കുന്നു

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌ക്കാര്‍ : പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളില്‍ നിന്ന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

രാജ്യത്തെ പ്രമുഖനിര്‍മ്മാണക്കമ്പനികള്‍ കേരളത്തില്‍നിന്നുള്ള എന്‍ജിനിയര്‍മാരെ തേടുന്നു

അഗ്‌നിവീര്‍ : തിരുവനന്തപുരം മുതല്‍ ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഇടുക്കിയില്‍

‘എന്റെ തോളിൽ എന്റെ ത്രിവർണ്ണ പതാക, ജയ് ഹിന്ദ്, ജയ് ഭാരത്’ ; ശുഭാൻഷു ശുക്ലയുടെ ആദ്യ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies