Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആരോഗ്യകേരളം പദ്ധതിക്ക് ആയുസ്സുണ്ടാകുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 10:56 pm IST
in Vicharam

കേരളം ഇന്ന് രോഗാതുരമായിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതും നടപ്പാക്കാതിരിക്കുന്നതുമായ വനവാസി മേഖലയിലെ ആരോഗ്യസംരക്ഷണം പോലെയുള്ള വൃഥാ വാഗ്ദാനമാകാതിരിക്കട്ടെ ഇത്. ഇന്ന് കേരളം ബഹുവിധ രോഗങ്ങളുടെ പിടിയിലാണ്. പ്രത്യേകിച്ച് കാന്‍സര്‍പോലുള്ള രോഗങ്ങള്‍. തമിഴ്‌നാട്ടില്‍നിന്ന് വിഷമയമായ കീടനാശിനി തളിച്ചുവരുന്ന പച്ചക്കറികളാണ് കേരളത്തിലും ഇപ്പോള്‍ തമിഴ് കര്‍ഷകരുടെ ഇടയിലും ക്യാന്‍സര്‍ പടരാന്‍ കാരണമാകുന്നത്. വ്യാപിച്ചുവരുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ‘കേരള ക്യാന്‍’ എന്ന ക്യാന്‍സര്‍ പ്രതിരോധ പദ്ധതിക്കും ഇവിടെ തുടക്കമായിട്ടുണ്ട്. ഇതുകൂടാതെ കേരളം വിവിധതരം പനികളുടെ പിടിയിലാണ്.

ഡെങ്കിപ്പനിഭീഷണി വ്യാപകമായതോടെ പനിക്കൊപ്പം ശരീരവേദനയും ശക്തമായ തളര്‍ച്ചയുമായി ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഡിസംബര്‍ മാസത്തില്‍ മാത്രം എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി എത്തിയത് 16,504 പേരായിരുന്നുവത്രെ. ഇതേസമയം, എലിപ്പനിയും ടൈഫോയ്ഡും മലേറിയയും വ്യാപിക്കുന്നുണ്ട്. കേരളത്തിന്റെ അപദാനങ്ങള്‍ എന്തെല്ലാമായിരുന്നു. ആരോഗ്യകേരളം, ശുചിത്വ കേരളം, സാക്ഷര കേരളം! പക്ഷേ സാക്ഷരരായ മലയാളികളുടെ പരിസര മലിനീകരണമാണ് കേരളത്തിനെ ഈവിധം രോഗാതുരമാക്കുന്നത്.

വാര്‍ഷികവരുമാനം മൂന്നുലക്ഷം രൂപയില്‍ താഴെയുള്ള എല്ലാ കുടുംബങ്ങളെയും ആരോഗ്യകേരളം പദ്ധതിയുടെ കീഴില്‍ കൊണ്ടുവരും. ഈ പദ്ധതി 42 ലക്ഷം കുടുംബങ്ങള്‍ക്ക് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ സഹായപദ്ധതികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് നീക്കം. ചിസ് പ്ലസ്, ആരോഗ്യ കിരണം, കാരുണ്യം, താലോലം തുടങ്ങിയവയാണ് പദ്ധതികള്‍. പദ്ധതികളുടെ അഭാവമല്ല, അത് ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയില്ലായ്‌മയാണ് ഈ സര്‍ക്കാരിന്റെ വീഴ്ച. വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കുമ്പോള്‍ രണ്ടുലക്ഷംവരെ ധനസഹായം ഒരു സ്മാര്‍ട്ട് കാര്‍ഡിന്റെ സഹായത്തോടെ ഗുണഭോക്താക്കളിലെത്തും. തെലുങ്കാനയില്‍ നടപ്പാക്കിവരുന്ന ആരോഗ്യശ്രീ ട്രസ്റ്റിന്റെ ഐടി പ്ലാറ്റ് ഫോം ഭേദഗതികളോടെ ഇതിനായി ഉപയോഗിക്കും. രാഷ്‌ട്രീയ സ്വയം ബീമാ യോജന, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ചിസ് പ്ലസ്, ആരോഗ്യകിരണം, കാരുണ്യ ബെനവലന്റ് ഫണ്ട്, താലോലം, ക്യാന്‍സര്‍ സംരക്ഷണ പദ്ധതി, വിവിധക്ഷേമ ബോര്‍ഡുകളുടെ കീഴിലുള്ള പദ്ധതികള്‍ എന്നിവയിലൂടെയാണ് ഇപ്പോള്‍ രോഗികള്‍ കഷ്ടപ്പെട്ട് ധനസഹായം നേടുന്നത്.

സാമ്പത്തിക സഹായം നേടാനുള്ള നടപടിക്രമങ്ങള്‍ ഓരോന്നിലും വ്യത്യസ്തമായതും രോഗികളെ വലയ്‌ക്കും. അഴിമതിയ്‌ക്കും കളമൊരുങ്ങുന്നു. അതുകൊണ്ടാണ് പദ്ധതികളെ സംയോജിപ്പിക്കുന്നത്. റവന്യൂ വകുപ്പില്‍നിന്നും വരുമാന സര്‍ട്ടിഫിക്കറ്റ് കാണിച്ചാണ് സഹായം ലഭ്യമാക്കേണ്ടത്. ഇത് നടപ്പിലായാല്‍ ഓരോ കുടുംബത്തിനും ഒന്നരലക്ഷം രൂപ പ്രതിവര്‍ഷം ചികിത്സാ സഹായം ലഭിക്കും. 18 വയസ്സുവരെ സൗജന്യ കാന്‍സര്‍ ചികിത്സാ സഹായം, കിടപ്പു രോഗികളുടെ ചികിത്സാ ചെലവ് ഡിസ്ചാര്‍ജ് ചെയ്താലും തുടരുക, സൗജന്യ ഒപി പരിശോധന, സൗജന്യഭക്ഷണം, മരുന്ന് മുതലായവയും പദ്ധതിയിലുണ്ട്.

പദ്ധതി പ്രഖ്യാപിച്ചെങ്കിലും പദ്ധതിയുടെ നടത്തിപ്പിനായുള്ള ട്രസ്റ്റ് രൂപീകരിക്കുന്നതേയുള്ളൂ. ട്രസ്റ്റിന് ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉണ്ടാകും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാകും പദ്ധതി നടപ്പാക്കുക. പിന്നീട് ആരോഗ്യവകുപ്പിന് കൈമാറും. കേരളത്തിന് ഈവിധം ഒരു പദ്ധതി ആവശ്യമാണ്. സ്വന്തം മണ്ണില്‍ പച്ചക്കറി നടാതെ, നെല്‍കൃഷി ചെയ്യാതെ അയല്‍നാടുകളെ ആശ്രയിച്ചുള്ള മലയാളിയുടെ ജീവിതത്തിന് ലഭിക്കുന്ന കടുത്ത ശിക്ഷയാണ് കാന്‍സറും മറ്റും ബാധിക്കുന്ന വസ്തുക്കള്‍ കേരളത്തിലെത്തുന്നത്. ഇപ്പോള്‍ വ്യാജ വെളിച്ചെണ്ണയും കേരത്തിന്റെ നാടായ കേരളത്തിലേക്കൊഴുകുന്നു. തമിഴ്‌നാടാണ് ഇവിടെയും വില്ലന്‍. വിതരണം കൊച്ചിയിലും. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണത്രെ ഈ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്.

ലൗറിക് ആസിഡും 15 ശതമാനം വെളിച്ചെണ്ണയുമാണ് മിശ്രിതം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതാണ് ഈ വെളിച്ചെണ്ണ. കേരളത്തില്‍ ഇന്ന് ശുദ്ധമായ കുടിവെള്ളമോ  ശുദ്ധവായുവോ ഇല്ലാത്തത് മലിനീകരണം മൂലമാണ്. ബുദ്ധിയും വിദ്യാഭ്യാസവും ഉണ്ടായിട്ടും പരിസരശുചിത്വബോധം ഇല്ലാത്ത മലയാളി രോഗഗ്രസ്തനാകുന്നതില്‍ അതിശയിക്കാനില്ല. ഇപ്പറഞ്ഞ സാഹചര്യത്തില്‍ ആരോഗ്യ കേരളം പദ്ധതി സ്വാഗതാര്‍ഹമാണ്; പ്രാവര്‍ത്തികമായാല്‍. അതോ ഇത് ഇലക്ഷന്‍ സ്റ്റണ്ടായി അവസാനിക്കുമോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

India

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

Kerala

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

News

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

Kerala

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.