Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അരുണന്‍ സ്ത്രീ രൂപമെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 09:33 pm IST
in Samskriti

മുമ്പൊരിക്കല്‍ ശീലാവതിയുടെ കഥ സൂചിപ്പിച്ചല്ലോ. ശീലാവതി കുഷ്ഠരോഗിയായ ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരം അയാളെ കുട്ടയില്‍ വച്ച് തലയില്‍ ചുമന്നുകൊണ്ട് വേശ്യാലയത്തില്‍ കൊണ്ടുപോകുമ്പോള്‍ ശൂലത്തില്‍ കിടന്ന അണിമാണ്ഡവ്യന്റെ ദേഹത്തുതട്ടി അസഹ്യമായ വേദനകൊണ്ട് ഇയാള്‍ മരിച്ചുപോകട്ടെയെന്ന് അണിമാണ്ഡവ്യന്‍ ശപിച്ചു. തന്റെ ഭര്‍ത്താവിന്റെ ജീവന്‍ കിട്ടുന്നതുവരെ സൂര്യനുദിക്കാതിരിക്കട്ടെയെന്ന് ശീലാവതിയും ശപിച്ചു. അടുത്തദിവസം പ്രഭാതത്തില്‍ അരുണന്‍ തേരു തെളിക്കാനെത്തിയപ്പോള്‍ സൂര്യന്‍ ആ പതിവ്രതയുടെ ശാപവൃത്താന്തം അറിയിച്ചു. ഇനി ശീലാവതിയുടെ അനുവാദം കിട്ടുന്നതുവരെ ഞാന്‍ ഉദിക്കുന്നില്ല.

അരുണനു ഇഷ്ടമുള്ളിടത്തു കറങ്ങിവരാം. കിട്ടിയ അവധിദിവസം മുതലാക്കാനായി അരുണന്‍ ദേവലോകത്തേയ്‌ക്കു പറന്നു. അവിടെ ഇന്ദ്രന്റെ സദസ്സില്‍ അപ്‌സരസ്സുകളുടെ നൃത്തം നടക്കുന്നു. അതൊന്നു കാണാമെന്നു വിചാരിച്ച് അരുണന്‍ ചെന്നപ്പോള്‍ കാവല്‍ക്കാര്‍ തടഞ്ഞു. പ്രവേശനം സ്ത്രീകള്‍ക്കുമാത്രം. അരുണന്‍ ഉടനെ സ്ത്രീരൂപമെടുത്ത് അകത്തുപ്രവേശിച്ചു. ആയിരം കണ്ണുള്ള ഇന്ദ്രന്‍ ഇതു കണ്ടു. ആരാണീ പുതിയ സുന്ദരി? ഇന്ദ്രന്‍ അവളെ സ്വകാര്യമുറിയില്‍ വരുത്തി.

അരുണനുമായി വേഴ്ച നടത്തി. അതിലൊരു കുഞ്ഞും ജനിച്ചു. ദേവഗര്‍ഭമല്ലേ, പ്രസവിക്കാന്‍ അധികകാലമൊന്നും വേണ്ടല്ലോ. കുഞ്ഞിനെ ഇന്ദ്രനെ ഏല്‍പ്പിച്ചിട്ട് അരുണന്‍ സൂര്യലോകത്തിലെത്തി. അപ്പോഴേക്കും അനസൂയാദേവിയും ത്രിമൂര്‍ത്തികളും ഇടപെട്ട് ശീലാവതിയുടെ ഭര്‍ത്താവിനു ജീവന്‍ കൊടുത്തു. അനുവാദം കിട്ടി സൂര്യനുദിക്കാന്‍ തയ്യാറായപ്പോള്‍ തേരാളിയില്ല. നിമിഷങ്ങള്‍ക്കകം അരുണന്‍ സൂര്യന്റെ അടുത്ത് ഓടിയെത്തി. അരുണനോട് എവിടെപ്പോയിരുന്നു എന്ന് സൂര്യന്‍ തിരക്കി. സത്യംപറയാതെ പറ്റില്ലല്ലോ. എങ്കില്‍ ആ സ്ത്രീരൂപം തനിക്കും കാണണമെന്നായി സൂര്യന്‍. അരുണന്‍ വീണ്ടും സ്ത്രീയായി. അവളെ കണ്ട് മോഹിച്ച് സൂര്യനും അവളെ വേണമെന്നായി. അതിലും പിറന്നു ഒരു പുത്രന്‍. ആ കുട്ടിയേയും ഇന്ദ്രനെ തന്നെ ഏല്‍പ്പിച്ചു. മൂത്തവനായ ഇന്ദ്രപുത്രന്‍ ബാലിയും ഇളയവനായ സൂര്യപുത്രന്‍ സുഗ്രീവനും.

ആനന്ദരാമായണയത്തില്‍ ഈ കഥയുടെ ബാക്കിയുണ്ട്. കുട്ടികളെ ആരുവളര്‍ത്തും? ഇന്ദ്രന്‍ രണ്ട് സുന്ദരബാലന്മാരേയും വളര്‍ത്താനായി അഹല്യാദേവിയെ ഏല്‍പ്പിച്ചു. ആ സമയത്ത് ഗൗതമന്‍ ഏതോ യാഗത്തിനു പോയിരുന്നു. മടങ്ങിയെത്തിയപ്പോള്‍ ഇതാരുടെ കുട്ടികള്‍ എന്നു തിരക്കി. ഇന്ദ്രന്‍ ഏല്‍പ്പിച്ചതാണെന്ന് അഹല്യ പറഞ്ഞു. മഹര്‍ഷിക്കു കോപം വന്നു. ആ ബാലന്മാരെ ശപിച്ച് വാനരന്മാരാക്കി കാട്ടിലേയ്‌ക്കോടിച്ചു. വിവരമറിഞ്ഞെത്തിയ ഇന്ദ്രന്‍ വാനരക്കുഞ്ഞുങ്ങളെ കിഷ്‌കിന്ധയിലെ രാജാവായിരുന്ന ഋക്ഷരജസ്സിനു നല്‍കി.

മക്കളില്ലാതിരുന്ന ഋക്ഷരജസ്സ് അവരെ മക്കളായി സ്വീകരിച്ചു വളര്‍ത്തി. ഇന്ദ്രന്‍ തന്റെ പുത്രന് അസാമാന്യമായ ശക്തി നല്‍കി അനുഗ്രഹിച്ചു. കൂടാതെ വിശേഷപ്പെട്ട ഒരുമാലയും സമ്മാനിച്ചു. അതിന്റെ പ്രതേ്യകത പിന്നീടുപറയാം. പാലാഴി മഥനത്തില്‍നിന്ന് ഉയര്‍ന്നുവന്ന സുന്ദരിയായ താരയെ ഇന്ദ്രന്‍ തന്റെ പുത്രനായ ബാലിക്കു ഭാര്യയായി നല്‍കി. സുഗ്രീവന്റെ ഭാര്യ രുമയായിരുന്നു. ബാലിക്ക് താരയിലുണ്ടായ പുത്രന്‍ അംഗദന്‍ ഋക്ഷരജസ്സ് മരിച്ചപ്പോള്‍ ബാലി കിഷ്‌കിന്ധയിലെ രാജാവായി. സുഗ്രീവന്‍ യുവരാജാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Samskriti

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.