Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉമ്മന്‍ചാണ്ടിയുടെ ദുഷ്ടലാക്കിന് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 07:52 am IST
in Vicharam

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള വിജ്ഞാപനം ഇറക്കാന്‍ കേരള സര്‍ക്കാരാണ് തടസ്സമെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കിയിരിക്കുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ നല്‍കിയ ശുപാര്‍ശകളെയാണ് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ എതിര്‍ക്കുന്നത്. പശ്ചിമഘട്ടം പരിസ്ഥിതിലോല മേഖലയാണ്. വിവിധതരം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും മത്സ്യങ്ങളും ഉള്‍ക്കൊള്ളുന്ന പശ്ചിമഘട്ടം 1500 കി.മീ. കടലിന്റെ സമീപത്താണ്.

പരിസ്ഥിതിലോല മേഖലയായ ഈ പ്രദേശം പശ്ചിമഘട്ടത്തിന്റെ 60,000 ഹെക്ടര്‍ പ്രദേശമായി കസ്തൂരിരംഗനും 1,37,000 ഹെക്ടര്‍ ആയി മാധവ് ഗാഡ്ഗിലും തിട്ടപ്പെടുത്തിയിരുന്നു. ഇത് പശ്ചിമഘട്ടത്തിന്റെ 37 ശതമാനം ഭാഗമാണ്. ഈ പ്രദേശത്ത് ഖനനം, പാറപൊട്ടിക്കല്‍, തെര്‍മല്‍ പവര്‍ സെന്റര്‍ മുതലായവ നിരോധിക്കണമെന്നാണ് പരിസ്ഥിതി കമ്മറ്റിയുടെ നിര്‍ദ്ദേശം. ദേശീയ ഹരിത ട്രിബ്യൂണലും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനനുകൂലമാണ്. ഇനിമുതല്‍ മേല്‍പ്പറഞ്ഞ വ്യവസായങ്ങള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കരുതെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. പരിസ്ഥിതിലോല മേഖല ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്നതാണ്.  3115 സ്‌ക്വയര്‍ കിലോമീറ്റര്‍ കൃഷി പ്രദേശം തന്റെ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള കസ്തൂരിരംഗന്റെ നീക്കം തദ്ദേശവാസികള്‍ എതിര്‍ത്തിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പായാല്‍ 2000 സ്‌ക്വയര്‍ കിലോമീറ്റര്‍ ടൗണ്‍ഷിപ്പുകളും അതില്‍പ്പെടും.

കേരളത്തിന്റെ ആവശ്യം കൂടുതല്‍ ജനവാസമുള്ള മേഖലകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തരുതെന്നാണ്. കാരണം ഇവിടെ ജനം തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളാണ്. ഇവിടെ 123 ഇഎസ്എ വില്ലേജുകളില്‍ സ്‌ക്വയര്‍ കിലോമീറ്ററില്‍ 250 പേര്‍ വീതം താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്നു. 10 കിലോമീറ്റര്‍ ബഫര്‍സോണും പ്രായോഗികമല്ല എന്ന നിലപാടിലാണ് കേരളം. ഇഎഫ്എല്‍ നിയമം റദ്ദാക്കണം എന്ന ആവശ്യവും കേരളം ഉയര്‍ത്തിയിരുന്നു.

ഇഎസ്എയും ഭാഗിക ഇഎസ്എയും ഇടകലര്‍ന്നതാണെന്ന നിലപാടിലാണ് കേരളം. ഇത് ഇഎസ്എയുടെ നിര്‍വചനത്തിനും ആശയത്തിനും കടകവിരുദ്ധമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ജനവാസ കേന്ദ്രങ്ങള്‍ക്കിടയിലുള്ള ചതുപ്പും പാറയും തോടും പുഴയും പരിസ്ഥിതി സന്തുലനത്തിന് ആവശ്യമാണ് എന്ന കേരളത്തിന്റെ നിലപാടിനോട് യോജിക്കാനാവില്ല എന്നാണ് കേന്ദ്രം പറയുന്നത്. ഇത് ഒരു പിഴവായിട്ടാണ് കേന്ദ്രം കാണുന്നത്. കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനത്തില്‍ ഖനനം, ക്വാറി, തടിമില്ലുകള്‍, മാലിന്യമുണ്ടാക്കുന്ന വ്യവസായശാലകള്‍, വ്യവസായികാടിസ്ഥാനത്തിലുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഉയര്‍ന്ന വൈദ്യുതി പ്രസരണ ലൈനുകള്‍, മൊബൈല്‍ ടവറുകള്‍ എന്നിവയ്‌ക്കുള്ള നിരോധനം തുടരുമെന്നുപറയുന്നു.

പുഴകളില്‍നിന്നുള്ള മണലെടുപ്പ്, താപ വൈദ്യുതി നിലയങ്ങള്‍, 20,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള ടൗണ്‍ഷിപ്പുകള്‍, മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ എന്നിവ പശ്ചിമഘട്ട മേഖലയില്‍ അനുവദിക്കില്ലെന്ന കേന്ദ്രത്തിന്റെ തീരുമാനം സ്വാഗതാര്‍ഹം തന്നെയാണ്.

ഇഎസ്എ സംബന്ധിച്ച ഭിന്നത മാത്രമാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. കേരള സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷണ പരിവേഷം അണിയുമ്പോഴും ക്വാറി മാഫിയയ്‌ക്കും ഫഌറ്റ് മാഫിയയ്‌ക്കും മണല്‍ മാഫിയയ്‌ക്കും വിധേയപ്പെടുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. പശ്ചിമഘട്ടം ഒരു ജൈവവൈവിധ്യകലവറയാണ്. ഇത് ഭീഷണി നേരിടാന്‍ അനുവദിക്കരുത്. പശ്ചിമഘട്ടം 1,64,280 കിലോമീറ്ററായി വ്യാപിച്ചുകിടക്കുന്നു. ഇതില്‍ 60 ശതമാനം സ്ഥലത്തും ജനവാസമുണ്ട്.

കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കില്ലെന്നും കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നുമാണ്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളായി കേരളം അടയാളപ്പെടുത്തുകയായിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട്  നല്‍കേണ്ടതിന്റെ സമരപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തട്ടിക്കൂട്ടി ഉമ്മന്‍ചാണ്ടിയും കൂട്ടരും കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയായിരുന്നു. ഒരു പ്രത്യേക വിഭാഗത്തിന്റെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇങ്ങനെ ചെയ്തതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം കേന്ദ്രം എല്ലാം അംഗീകരിച്ചിരിക്കുകയാണെന്ന മട്ടില്‍ തെറ്റായ പ്രചാരണം നടത്താന്‍ ഉമ്മന്‍ചാണ്ടി തയ്യാറായി. എന്നാല്‍  കേരളത്തിന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഉമ്മന്‍ചാണ്ടിയുടെ ദുഷ്ടലാക്കിനേറ്റ തിരിച്ചടിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.