ന്യൂദല്‍ഹി: മൊബൈല്‍ ഫോണ്‍ സംഭാഷണം മുറിയുന്നത് വ്യാപകമായതോടെ കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് 29,000 പുതിയ ടവറുകള്‍ സ്ഥാപിച്ചെന്ന് കേന്ദ്രടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്. സ്വകാര്യ ടെലികോം കമ്പനികളാണ് ഇത്രയും ടവറുകള്‍ രാജ്യത്ത് അടിയന്തരമായി സ്ഥാപിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ടെലികോം മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെയാണ് നടപടിയെന്ന് രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ പറഞ്ഞു.
പുതുതായി സ്ഥാപിച്ച 29,000 സ്വാകാര്യ ടവറുകളില്‍ 22000 എണ്ണവും ദല്‍ഹിയിലാണ്. ബിഎസ്എന്‍എല്‍ 4500 ടവറുകളും എംടിഎന്‍എല്‍ ദല്‍ഹിയില്‍ 28 പുതിയ ടവറുകളും സ്ഥാപിച്ചതായും മന്ത്രി ചോദ്യോത്തരവേളയില്‍ അറിയിച്ചു. നിരന്തരമായി സ്വകാര്യ ടെലികോം കമ്പനികളെ നിരീക്ഷിച്ചുവരികയാണെന്നും ശക്തമായ നടപടികളാണ് കോള്‍ ഡ്രോപ്പ് വിഷയത്തില്‍ എടുത്തതെന്നും മന്ത്രി പറഞ്ഞു.
ടെലികോം മന്ത്രാലയവും ടെലികോം അതോറിറ്റിയും പ്രശ്ന പരിഹാരത്തിന് ശ്രമം തുടരുകയാണ്. ട്രായ് നിയമത്തിന്റെ 29-ാം വകുപ്പനുസരിച്ച് സ്വകാര്യ കമ്പനികള്‍ക്ക് പിഴയീടാക്കാനുള്ള അധികാരമുണ്ടെന്നും ഒരുലക്ഷം വരെ പിഴ വരുമെന്നും മന്ത്രി പറഞ്ഞു. രണ്ടാമതും തെറ്റാവര്‍ത്തിച്ചാല്‍ പിഴ രണ്ടുലക്ഷമായി ഉയരും. എല്ലാദിവസവും രണ്ടു ലക്ഷം വീതം പ്രശ്നം പരിഹരിക്കുന്നതു വരെ നല്‍കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: