കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഴിമതിക്കാരുടെ ഭാഗത്താണെന്ന് ബോധ്യപ്പെടുത്തുന്നതാണ് രമേശ് ചെന്നിത്തലയുടെ കത്ത് വിവാദമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ കടിച്ചുതൂങ്ങിക്കിടക്കുകയാണ്. അങ്ങിനെയൊരു കത്തയച്ചില്ലെന്നാണ് ചെന്നിത്തല പറയുന്നത്.
എന്നാല്‍ കത്തിന്റെ ഉള്ളടക്കത്തെ കെ. മുരളീധരന് ശരിവെക്കുകയാണ്. കത്ത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരമാണ് വ്യക്തമാക്കുന്നതെന്ന് പന്തളം സുധാകരന് പറയുന്നു. കേരളത്തിലെ കോണ്‍ഗ്രസ് രണ്ടായി ചേരിതിരിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കുമ്മനം രാജശേഖരനെ ബിജെപി പ്രസിഡന്റാക്കിയത് സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമാണെന്ന് കോടിയേരി ആരോപിച്ചു. ആര്‍എസ്എസിന്റെ തീരുമാനം ബിജെപിയുടെ കേന്ദ്രനേതൃത്വം പ്രഖ്യാപിക്കുകയാണുണ്ടായത്. ആര്‍എസ്എസിന്റെ വംശാധിപത്യമാണ് പശ്ചിമബംഗാളിലും കേരളത്തിലും ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: