ഗണിതം, സംസ്‌കൃതം, ജ്യോതിഷം, ആയുര്‍വേദം തുടങ്ങി വിവിധ ശാസ്ത്ര ശാഖകളില്‍ ഒട്ടേറെ പണ്ഡിതന്മാര്‍ മലയാളക്കരയില്‍ ജീവിച്ചിരുന്നു. അവരില്‍ പലരേയും വ്യക്തമായി രേഖപ്പെടുത്താന്‍തന്നെ നമുക്കായിട്ടില്ല. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പുതുമന സോമയാജി(ചോമാതിരി) മലയാളക്കരയ്‌ക്ക് അമൂല്യമായ സംഭാവന നല്‍കിയ മഹാനായിരുന്നു.1660ല്‍ തൃശ്ശൂരിലാണ് അദ്ദേഹം ജനിച്ചത്.
സോമയാഗം ചെയ്ത അദ്ദേഹം തികഞ്ഞ പണ്ഡിതനായിരുന്നു. യഥാര്‍ത്ഥനാമം ഇപ്പോഴും അജ്ഞാതമാണ്. കരണ പദ്ധതി എന്നഗ്രന്ഥം ഇദ്ദേഹം രചിച്ചതതായി വ്യക്തമായ തെളിവുകളുണ്ട്. പാശ്ചാത്യലോകത്ത് ത്രികോണമിതി, കലനം,തുടങ്ങിയ ഗണിതശാഖകള്‍ വികസിയ്‌ക്കുന്നതിന് മുമ്പുതന്നെ കേരളത്തില്‍ അത് സര്‍വ്വസാധാരണമായിരുന്നു.
പുരാതനകാലത്ത് ജ്യോതിശാസ്ത്രവും, ഗണിതശാസ്ത്രവും, കൂടിക്കുഴഞ്ഞാണ് നിലനിന്നിരുന്നത്. ജാതകം, മുഹൂര്‍ത്തം, പ്രശ്‌നം തുടങ്ങിയ ജ്യോതിഷാവശ്യങ്ങള്‍ക്കായാണ് ഈശാസ്ത്രം ഉപയോഗിച്ചിരുന്നത്. ഇതെല്ലാം ചേര്‍ത്ത് ഒറ്റ ഗ്രന്ഥമായാണ് പരിഗണിയ്‌ക്കപ്പെട്ടിരുന്നത്.
വരരുചി, ആര്യഭട്ടൻ, ഹരിദത്തൻ, സംഗ്രാമ മാധവൻ, വടശ്ശേരി പരമേശ്വരൻ, നീലകണ്ഠ സോമയാജി തുടങ്ങിയ പ്രതിഭകളാണ് മലയാളക്കരയിൽ ഈരംഗത്ത് വിളങ്ങിന്നിന്നവർ. ഇവരുടെ സമ്പന്നമായ ഗണിതശാസ്ത്രമാണ് കേരളത്തിൽ വേരൂന്നി നിന്നരുന്നത്.
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പുതുമന സോമയാജി ത്രികോണമിതി, അനന്തശ്രേണികൾ ഉപയോഗിച്ചുള്ള ഏകദേശനം, പൈയുടെകൃത്യമായ മൂല്യനിർണ്ണയം എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ കരണ പദ്ധതിയിലുണ്ട്. കലനം കണ്ടുപിടിച്ചവർ എന്ന്പാശ്ചാത്യർ ഉദ്‌ഘോഷിക്കുന്ന ഐസക് ന്യൂട്ടണും(1642-1727)ലൈബ്‌നിസ്റ്റ്‌സിനും സമകാലികനായിരുന്നു പതുമന ചോമാതിരി.
1732ൽ അദ്ദേഹം കരണ പദ്ധതി രചിച്ചു.ഗണിതഭാഗവും, ഫലഭാഗവും, ജ്യോതിശാസ്ത്ര പാരമ്പര്‌യത്തിൽ നിലനിന്നിരുന്നു. ഇതിനു പുറമെ നമ്പൂതിരിമാരുടെ ആചാരങ്ങൾക്കുപയോഗിയ്‌ക്കുന്നതിനുള്ള വിവിധഗ്രന്ഥങ്ങൾ പുതുമന രചിക്കുകയുമുണ്ടായി.
ആശൗചം,ബഹ്വലച സ്മാർത്ത പ്രായശ്ചിത്തം, വേണ്വരോഹാഷ്ടകം, പഞ്ചബോധം, ന്യായരത്‌നം, ഗ്രഹണഗണിതം, എന്നീ ഗ്രന്ഥങ്ങളും പലിശയെകുറിച്ചുള്ള ശ്‌ളോകങ്ങളും അക്കൂട്ടത്തിലുണ്ട്. ജാതകാദേശം എന്നകൃതിയും ഇദ്ദേഹത്തിന്റേതാണ്. 1740ൽ ചോമാതിരി അന്തരിച്ചു. ഇദ്ദേഹത്തിന്റെ കൃതികളിലെല്ലാം ‘മദീയ ഹൃദയാകാശേ’ എന്ന പ്രയോഗം ആവർത്തിയ്‌ക്കുന്നുണ്ട്. ഈമുദ്രയാലാണ് പലകൃതികളും പുതുമനയുടേതാണെന്ന് വ്യക്തമാവുന്നത്.














