Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നൂര്‍ജഹാന്‍ പ്രകാശം ചൊരിയുന്ന വനിത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 05:22 pm IST
in Lifestyle

നമുക്കുമുന്നില്‍ വ്യത്യസ്തരാകുന്നവരെ ചുറ്റുമുള്ളവര്‍ അറിയാന്‍ ഏറെ വൈകും, മറ്റൊരാള്‍ അവരുടെ മഹത്വത്തെക്കുറിച്ച് പറയുന്നതുവരെ. നിത്യവും നമുക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോഴും അവര്‍ ചെയ്യുന്നത് വല്യകാര്യമായും ആരും കരുതില്ല. പുതുമയൊന്നും തോന്നുകയുമില്ല. കാണ്‍പൂര്‍ സ്വദേശിനി നൂര്‍ജഹാനും  അങ്ങനെയൊരാളായിരുന്നു, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത് എന്ന റേഡിയോ പരിപാടിയില്‍ അവരുടെ പേര് പരാമര്‍ശിക്കുന്നതുവരെ, അവര്‍ ചെയ്യുന്ന മഹത്തായ കാര്യത്തെക്കുറിച്ച് പറയുന്നതുവരെ.

സത്യത്തില്‍ ഇരുട്ടാണ് നൂര്‍ജഹാന്റെ മനസ്സില്‍ വെളിച്ചം നിറച്ചത്.

അതെങ്ങനെയെന്ന് ചോദിച്ചാല്‍ വൈദ്യുതി ഇനിയും കടന്നുചെല്ലാത്ത തന്റെ ഗ്രാമത്തില്‍ പ്രകാശമെത്തേണ്ടതിന്റെ ആവശ്യം മറ്റാരേക്കാളും നന്നായി ഈ അനുഭവസ്ഥയ്‌ക്ക് അറിയാം. അങ്ങനെയാകുമ്പോള്‍ ഇരുട്ടുതന്നെയാണല്ലോ പ്രകാശം നിറഞ്ഞ  ചിന്തയ്‌ക്ക് ആധാരമായതും.

സൂര്യനസ്തമിച്ചാല്‍ അതിനുശേഷം പാചകം ചെയ്യലും മറ്റുകാര്യങ്ങളുമെല്ലാം ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുമായിരുന്നു നൂര്‍ജഹാനും.

25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ ഏഴ് മക്കള്‍ക്ക് തുണയായി നൂര്‍ജഹാന്‍ മാത്രം. കാര്യമായ വിദ്യാഭ്യാസം ഒന്നുതന്നെയില്ലായിരുന്നു ഇവര്‍ക്ക്. വരുമാനം കണ്ടെത്തുന്നതിനും മറ്റ് മാര്‍ഗ്ഗമില്ല. ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥ. ഈ സാഹചര്യത്തിലാണ് അവര്‍ ഒരു എന്‍ജിഒ പ്രവര്‍ത്തകരെക്കുറിച്ച് അറിയുന്നത്. സൗരോര്‍ജ്ജത്തിന്റെ ശക്തിയെക്കുറിച്ച് ക്ലാസെടുക്കുന്നവരായിരുന്നു അവര്‍. അങ്ങനെ ആ സംഘത്തില്‍  പ്രവര്‍ത്തിക്കുന്ന ശ്രമിക് ഭാരതിയെ സമീപിച്ചു. അവര്‍ നല്‍കിയ പ്രചോദനത്താല്‍ തന്റെ ഗ്രാമത്തില്‍ 50 സൗരോര്‍ജ്ജ റാന്തലുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. സോളാര്‍ റാന്തല്‍ ഉപയോഗത്തിലെ മേന്മയെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും ഗ്രാമത്തിലെ ജനങ്ങള്‍ക്കിടയില്‍ നൂര്‍ജഹാന്‍ ബോധവത്കരണം നടത്തി.

ആ ഗ്രാമത്തിലെ കുട്ടികള്‍ക്ക് രാത്രികാലങ്ങളില്‍ പഠിക്കുന്നതിനൊന്നും സാധിക്കുമായിരുന്നില്ല. അവര്‍ മണ്ണെണ്ണ വിളക്കും ഉപയോഗിച്ചിരുന്നില്ല. കാരണം വീടുകള്‍ മണ്ണെണ്ണ വിളക്കില്‍ നിന്നും തീപകര്‍ന്ന് നശിച്ചുപോയേക്കാം എന്നവര്‍ ഭയപ്പെട്ടിരുന്നു. ഈ ഭയത്തെ ഇല്ലാതാക്കുവാന്‍ സോളാര്‍ റാന്തലുകള്‍ക്ക് സാധിച്ചു.

500 ഓളം വീടുകളില്‍ സോളാര്‍ റാന്തലുകള്‍ എത്തിക്കാന്‍ നൂര്‍ജഹാന് സാധിച്ചു. 100 രൂപയായിരുന്നു മാസവാടകയായി ഈടാക്കുന്നത്. എന്നാല്‍ നൂര്‍ജഹാന്‍ നേരിട്ട വെല്ലുവിളി ഈ റാന്തലുകള്‍ എങ്ങനെ ചാര്‍ജ് ചെയ്യുമെന്നതായിരുന്നു. സോളാര്‍ പാനലുകള്‍ സജ്ജീകരിച്ച് സോളാര്‍ പവര്‍ സെന്റര്‍ സ്ഥാപിച്ചുകൊണ്ടാണ് ഈ പ്രശ്‌നം അവര്‍ പരിഹരിച്ചത്. ഇതിനായി ഗ്രാമത്തിലെ സ്ത്രീകളുടെ സഹായവും നൂര്‍ജഹാന്‍ തേടി. എല്ലാദിവസവും വൈകിട്ട് ഗ്രാമീണര്‍ നൂര്‍ജഹാന്റെ അടുത്തെത്തി സോളാര്‍ റാന്തലുമായി മടങ്ങും.

രാവിലെ മടക്കി നല്‍കും. പകല്‍ മുഴുവന്‍ നൂര്‍ജഹാനും സംഘവും സോളാര്‍ പാനലുകള്‍ ചാര്‍ജ് ചെയ്യും. കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ തന്റെ ഗ്രാമത്തില്‍ ഇത്തരത്തില്‍ വെളിച്ചമെത്തിക്കുന്നു. എന്നാല്‍ ഇവരെ ലോകം അറിഞ്ഞത് നരേന്ദ്രമോദിയുടെ മന്‍ കി ബാത്തിന് ശേഷമാണ്.

1,700 രൂപ സോളാര്‍ പാനലിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നൂര്‍ജഹാന്‍ നിക്ഷേപിച്ചിട്ടുമുണ്ട്. സ്വന്തം ഗ്രാമത്തില്‍ മാത്രമല്ല സമീപ ഗ്രാമങ്ങളിലും പ്രകാശം പരത്താന്‍ നൂര്‍ജഹാന് സാധിച്ചു.

ലോകത്തിന് മുഴുവന്‍ പ്രചോദനമാണ് നൂര്‍ജഹാനെന്നും പേര് പോലെ തന്നെ ലോകത്തിന് പ്രകാശം നല്‍കുകയാണ് അവര്‍ ചെയ്യുന്നതെന്നുമാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.  കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പരിവര്‍ത്തിത ഊര്‍ജ്ജത്തിന്റെ വിനിയോഗത്തെക്കുറിച്ചും പരാമര്‍ശിക്കവേയാണ് നൂര്‍ജഹാന്റെ പേരും പ്രധാനമന്ത്രി പരാമര്‍ശിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

Kerala

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

Kerala

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

Kerala

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം
Kerala

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

കേരളത്തിന്റെ നെല്ലറയായ പാലക്കാടെത്തിയ പ്രധാനമന്ത്രിയെ നെല്‍ക്കതിര്‍ നല്‍കി സ്വീകരിക്കുന്നു. ശോഭാ സുരേന്ദ്രന്‍, ഇ. കൃഷ്ണദാസ്, സി. കൃഷ്ണകുമാര്‍, എം.ടി. രമേശ് സമീപം

കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി; കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പം: നരേന്ദ്രമോദി

‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയം

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.