Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കായലില്‍ച്ചാടി ആത്മഹത്യ; അമ്മയും കുഞ്ഞും മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 10:49 pm IST
in Thiruvananthapuram

ആക്കുളം കായലില്‍ ചാടി ആത്മഹത്യ ചെയ്ത ജാസ്മിയുടെ മൃതദേഹം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കരയ്‌ക്കെത്തിക്കാനുള്ള ശ്രമത്തില്‍

തിരുവനന്തപുരം/കിളിമാനൂര്‍: ആക്കുളം കായലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച മൂന്നുപേരില്‍ അമ്മയും കുഞ്ഞും മരിച്ചു. അമ്മൂമ്മയെ അത്യാസന്ന നിലയില്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് കഴക്കൂട്ടം-ചാക്ക ബൈപ്പാസില്‍ ആക്കുളം പാലത്തില്‍ നിന്നാണ് മൂന്നുപേര്‍ കായലിലേക്ക് ചാടിയത്. ഇവരോടൊപ്പം വന്നിട്ടും കായലിലേക്ക് ചാടാതെ ഭയന്നുനിന്ന രണ്ട് ആണ്‍കുട്ടികളെ അതുവഴി വന്ന ഓട്ടോഡ്രൈവറും ബൈക്ക് യാത്രികനും ചേര്‍ന്ന് രക്ഷിച്ചു.

കിളിമാനൂര്‍ ഗവ. എച്ച്എസ്എസിന് സമീപം ജാസ്മി മന്‍സിലില്‍ താമസിക്കുന്ന ജാസ്മി(32), മകള്‍ ഫാത്തിമ(മൂന്നര) എന്നിവരാണ് മരിച്ചത്. അമ്മൂമ്മ സോബിദയെ(49)യാണ് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഇവര്‍ അത്യാസന്ന നിലയില്‍ തുടരുകയാണ്. സംഘത്തോടൊപ്പം എത്തിയ ജാസ്മിയുടെ മക്കളായ റംസിന്‍(10), റയാന്‍(7) എന്നിവരെയാണ് ഓട്ടോ ഡ്രൈവര്‍ കുളത്തൂര്‍ സ്വദേശിയായ വിനായകനും പൗണ്ടുകടവ് സ്വദേശിയായ ബൈക്ക് യാത്രികന്‍ സുധീഷും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഇരുവരും കായലിലേക്ക് ചാടാതെ ഭയന്ന് അറച്ചുനില്‍ക്കുകയായിരുന്നു.

പോലീസ് നല്‍കുന്ന വിവരം ഇങ്ങനെ: ഇന്നലെ ഉച്ചയ്‌ക്ക് വീട്ടില്‍ നിന്ന് തിരിച്ച സംഘം വൈകീട്ട് ഏഴുമണിയോടെ ബൈപ്പാസിലെ ആക്കുളം പാലത്തിന് സമീപം എത്തുകയായിരുന്നു. കെഎല്‍ 16 എഫ് 6868 ഹുണ്ടായികാറില്‍ കഴക്കൂട്ടം ഭാഗത്തു നിന്നുവന്ന കുടുംബം പാലത്തിന് തൊട്ടുമുമ്പായി കാര്‍ പാര്‍ക്ക് ചെയ്തശേഷം മുന്നോട്ടു നടന്നു പോയി. ഏതാണ്ട് പാലത്തിന്റെ മധ്യഭാഗത്തു നിന്ന് മകള്‍ ഫാത്തിമയെയും എടുത്ത് ജാസ്മിയും സോബിദയും കായലിലേക്ക് ചാടി. ആണ്‍മക്കളോടും ജാസ്മി ചാടാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഭയപ്പെട്ട് അറച്ചുനില്‍ക്കുകയായിരുന്നു. ഈ സമയം അതുവഴി വന്ന ഓട്ടോഡ്രൈവര്‍ വിനായകനും ബൈക്ക് യാത്രികന്‍ സുധീഷും ഓടിയെത്തി കുട്ടികളെ തടഞ്ഞ് രക്ഷിച്ചു. ഇവര്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

ഖത്തറില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി റഹിമാണ് ജാസ്മിയുടെ ഭര്‍ത്താവ്. സൈനുദ്ദീന്‍-സോബിദ ദമ്പതികളുടെ മകളാണ് ജാസ്മി. ഫാത്തിമ കിളിമാനൂര്‍ എംജിഎം സ്‌കൂളിലെ പ്ലേ ക്ലാസ് വിദ്യാര്‍ഥിനിയാണ്. കിളിമാനൂരിലെ വീട്ടിലുണ്ടായിരുന്ന സൈനുദ്ദീനെ കിളിമാനൂര്‍ പോലീസെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി.

സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ഡിസിപി സഞ്ജയ് കുമാര്‍, ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ഡ് എന്നിവരടങ്ങുന്ന പോലീസ് സംഘം എത്തിയാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സിഐഎസ്എഫ്, വിഎസ്എസ്‌സി, ഫയര്‍ഫോഴ്‌സ് എന്നിവരുടെ സംയുക്തസേനയാണ് കായലില്‍ ബോട്ടിറക്കി മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയത്. സോബിദയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചു. ജാസ്മിയുടെയും ഏറെ തിരച്ചിലിനൊടുവില്‍ ഫാത്തിമയുടെയും ജഡം കണ്ടെടുക്കുകയായിരുന്നു. റംസിനെയും റയാനെയും പോലീസ് ഉടന്‍ തന്നെ സ്ഥലത്തു നിന്ന് മാറ്റി അനുനയിപ്പിച്ച് വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. അത്യാസന്നനിലയില്‍ കഴിയുന്ന സോബിദയ്‌ക്ക് ബോധം തെളിഞ്ഞാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ എന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് എസി റജി ജേക്കബ് ജന്മഭൂമിയോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍
Kerala

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Samskriti

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

Kerala

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
Kerala

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സമീപം

ശ്രീശങ്കരദര്‍ശനങ്ങള്‍ ലോകത്തിനാകെ വഴികാട്ടി: ഗവര്‍ണര്‍

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

നടുങ്ങി വിറങ്ങിലിച്ച് മുണ്ടത്തിക്കോട്

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

ലോകകപ്പ് കാണണോ? കീശ കീറും

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.