Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അതിരു കാക്കുന്നവരുടെ അനാസ്ഥയാല്‍ ഉയരുന്നത് വനവാസികളുടെ രോദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 11:18 pm IST
in Thiruvananthapuram

ശിവാകൈലാസ്

കാട്ടാക്കട: അതിരു കാക്കുന്നവര്‍ കണ്ണടയ്‌ക്കുമ്പോള്‍ കാടിനുള്ളില്‍ നിന്നുയരുന്നത് വനവാസികളുടെ രോദനമാണ്. ആദിവാസി ഊരുകളില്‍ നിന്ന് നിലവിളി ഉയരുന്നത് നിത്യ സംഭവമായി മാറുമ്പോള്‍ വനാതിര്‍ത്തിയില്‍ നോക്കുകുത്തികളെ പോലെ നിലകൊള്ളുകയാണ് ചെക്കിംഗില്ലാ ചെക്ക് പോസ്റ്റുകള്‍. കഴിഞ്ഞ ദിവസം കോട്ടൂര്‍ ആദിവാസി സെറ്റില്‍മെന്റില്‍ യുവതി പീഡനത്തിന് ഇരയായതാണ് പുറംലോകമറിഞ്ഞ ഒടുവിലത്തെ ദുരന്തം. ഇവിടെയും വനപാലകരുടെ അനാസ്ഥയ്‌ക്ക് നേര്‍ക്കാണ് സമൂഹ മനസാക്ഷി വിരല്‍ചൂണ്ടുന്നത്.

കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ വന മേഖലയില്‍ 27 ആദിവാസി സെറ്റില്‍മെന്റുകളാണുള്ളത്. ഏകദേശം 3000 ത്തോളം വനവാസികളാണ് ഇവിടെ പാര്‍ക്കുന്നത്. ആദിവാസി ഊരുകളിലേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് കടന്നു ചെല്ലാന്‍ കര്‍ശന നിയന്ത്രണമാണ് വനം വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സാമൂഹ്യ വിരുദ്ധരുടെ പ്രലോഭനങ്ങള്‍ക്കു കോട്ടൂരിലെ ചെക്ക് പോസ്റ്റ് തുറന്നുകൊടുക്കുമ്പോള്‍ ഉടഞ്ഞു വീഴുന്നത് പാവം വനവാസി സ്ത്രീകളുടെ മാനമാണ്. ചെറുതും വലുതുമായ നിരവധി പീഡനങ്ങള്‍ക്കും പീഡന ശ്രമങ്ങള്‍ക്കും വിധേയരാകുന്ന ആദിവാസി സമൂഹത്തിന്റെ വിങ്ങലുകള്‍ മിക്കപ്പോഴും പുറം ലോകം അറിയാറില്ല. പരാതിയുമായി ആരെങ്കിലും കാടു കടന്നു വന്നാല്‍ പണവും ലഹരിയും നല്‍കി അവരെ പിന്തിരിപ്പിക്കുകയാണ് പതിവ്. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി തിരിച്ചയയ്‌ക്കും. ഫോറസ്റ്റ്, പോലീസ് വകുപ്പുകളിലെ ചിലരും രാഷ്‌ട്രീയക്കാരായ ഉന്നതരും സാമൂഹ്യ വിരുദ്ധര്‍ക്ക് സഹായികളായി നിലകൊള്ളുന്നതോടെ വനവാസികള്‍ക്ക് നീതി നിഷേധം പതിവ് കാഴ്ചയാകുന്നു.

കോട്ടൂര്‍ സ്റ്റാന്റിലെ ടാക്‌സികള്‍, ഓട്ടോ റിക്ഷകള്‍ എന്നിവയ്‌ക്ക് ചെക്ക് പോസ്റ്റു വഴി യഥേഷ്ടം കടന്നു പോകാം. ഇവര്‍ക്ക് കാര്യമായ ചെക്കിംഗുകളില്ല. സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് കാനന പാതയിലേക്ക് കടക്കാന്‍ വിലക്കുള്ളത്.

ആദിവാസികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ പട്ടണത്തിലേക്ക് പോകാനാണ് കോട്ടൂരില്‍ നിന്ന് ടാക്‌സികള്‍ വിളിക്കാറുള്ളത്. ഇങ്ങനെ വനത്തിനുള്ളിലേക്ക് കടന്നു പോകുന്ന വാഹനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചു പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ വനപാലകര്‍ ശ്രദ്ധിക്കാറില്ല. കഴിഞ്ഞ ദിവസം വനവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ സഞ്ചരിച്ച ജീപ്പും ഇത്തരത്തില്‍ ചെക്ക് പോസ്റ്റ് കടന്നു പോയതാണ്. ഡ്രൈവറെ കൂടാതെ മൂന്നു പേര്‍ ജീപ്പിലുണ്ടായിരുന്നിട്ടും ചെക്കുപോസ്റ്റിലെ കാവല്‍ക്കാര്‍ യാതൊരു പരിശോധനയുമില്ലാതെ രാത്രിയില്‍ ഈ ജീപ്പിനു വേണ്ടി വാതില്‍ തുറന്നുകൊടുത്തു എന്നാണ് ആക്ഷേപം. കഴിഞ്ഞ വര്‍ഷം കേരളാ കോണ്‍ഗ്രസിന്റെ വാര്‍ഷികാഘോഷത്തിന് ടൂറിസ്റ്റ് ബസ്സില്‍ ആദിവാസികളെ കൊണ്ടു പോയി പീഡിപ്പിച്ചപ്പോഴും കാവല്‍ക്കാരുടെ നിരീക്ഷണ പിഴവാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

വനാതിര്‍ത്തി കടന്നു വരുന്നവരെ നിരീക്ഷിക്കുവാന്‍ മാങ്കോട് സ്ഥാപിച്ച വാച്ച് ടവറില്‍ ഇതേവരെ കാവല്‍ക്കാരെ നിയമിച്ചിട്ടില്ല. അഞ്ചുനാഴികത്തോട് അഗസ്ത്യ വനം ബയോളജിക്കല്‍ പാര്‍ക്ക് റേഞ്ചിന്റെ ബൗണ്ടറിയില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമ്പ് ഷെഡിലും വനപാലകരെ നിയോഗിച്ചിട്ടില്ല.

വന മേഖലയിലെ കാവല്‍പ്പുരകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന എക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിരീക്ഷണ ക്യാമറ സ്ഥാപിച്ച് ഇവയെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസുമായി ഇന്റര്‍നെറ്റു വഴി ബന്ധിപ്പിക്കണമെന്ന ഇവരുടെ ആവശ്യം അധികൃതര്‍ ചെവികൊണ്ടില്ല.

ഇത്തരം സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ കാടിനുള്ളില്‍ നിന്നുയരുന്ന നിലവിളികള്‍ക്ക് പരിഹാരമായേനെ.

കോട്ടൂരിലെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

പുതിയ വാര്‍ത്തകള്‍

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.