1784-ല്‍ മംഗലാപുരത്തു നടത്തിയ യുദ്ധത്തില്‍ ടിപ്പു 23 ക്രിസ്ത്യന്‍ പള്ളികള്‍ നശിപ്പിച്ചെന്നും നിരവധിപേരെ ബലമായി മതമാറ്റത്തിനു വിധേയമാക്കിയെന്നും കത്തോലിക്കരായ വളരെയധികം ആള്‍ക്കാരെ തടവിലാക്കിയെന്നും അവര്‍ പതിനാറുവര്‍ഷങ്ങള്‍ കഴിഞ്ഞ് ടിപ്പുവിന്റെ മരണത്തിനുശേഷമാണ് സ്വതന്ത്രരായതെന്നും പറയപ്പെടുന്നു.
ടിപ്പു തല്ലിത്തകര്‍ത്ത ക്ഷേത്രങ്ങള്‍ക്കു കണക്കില്ല. മലബാര്‍ ഭാഗങ്ങളില്‍ അനേകം ഹിന്ദു ക്രിസ്ത്യന്‍ യുവതികളെ മതംമാറ്റി അറബികളുടെ മൂന്നും നാലും ഭാര്യമാരാക്കി മാറ്റിയിട്ടുണ്ട്. ആയിരക്കണക്കിനു ഹിന്ദുയുവാക്കളെ നിരത്തിനിര്‍ത്തി ചേലാകര്‍മം നടത്തി മതംമാറ്റിയ കഥയും ചരിത്രം പറയുന്നു. ടിപ്പുവിനെ യുദ്ധങ്ങളില്‍ സഹായിക്കാനെത്തിയ എന്നാല്‍ പിന്നീട് ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയില്‍ മനംമടുത്ത് പിന്മാറിയതെന്ന് പറയപ്പെടുന്ന ഫ്രഞ്ച് നാവികനായ ഫ്രാന്‍കോയിസ് റിപ്പോഡിന്റെ ഡയറിക്കുറിപ്പുകളില്‍ മംഗലാപുരത്തും ഉത്തരകേരളത്തിലും ടിപ്പു ഇസ്ലാമിതര മതങ്ങളോട് കൈക്കൊണ്ട ക്രൂരസമീപനത്തെ രേഖപ്പെടുത്തിയിരിക്കുന്നു.
1970 ജനുവരി 18നു ടിപ്പു, സെയ്ദ് അബ്ദുല്‍ ദുലായി എന്ന വ്യക്തിക്ക് എഴുതിയ, കോഴിക്കോട്ടുള്ള ഹിന്ദുക്കളെ മിക്കവാറും പൂര്‍ണ്ണമായും മതം മാറ്റിയെന്നും, ഇനിയും മതംമാറാത്തവരെ താന്‍ മാറ്റുമെന്നും ഇത് താനൊരു ജിഹാദായാണ് കരുതുന്നതെന്നും പറയുന്ന കത്തും, തൊട്ടടുത്ത ദിവസം ബുര്‍ദുസ് സമൗന്‍ ഖാന് അയച്ച, മലബാറില്‍ നാലുലക്ഷം ഹിന്ദുക്കളെ മതംമാറ്റിയതായി പറയുന്ന കത്തുമൊക്കെ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്.
സ്മൃതി എസ്. നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: