Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ കോര്‍പറേഷന്‍; സുധാകരനെ വെട്ടി പി.കെ.രാഗേഷ് നിരാശനായി പി.ജയരാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 11:00 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ കെ.സുധാകരനെ വെട്ടി കിംഗ് മേക്കറായി പി.കെ.രാഗേഷ്. പി.കെ.രാഗേഷ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിച്ചതിന് ശേഷമാണ് കോര്‍പറേഷനില്‍ പി.കെ.രാഗേഷ് കോണ്‍ഗ്രസ്സിനെ പിന്‍തുണക്കാമെന്ന തീരുമാനത്തിലെത്തിയതെന്നാണ് സൂചന. രാഗേഷിന്റെ പിന്‍തുണ സ്വീകരില്ലെന്ന നിലപാടാണ് സുധാകരന്‍ തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്. ശാദുലിപ്പള്ളിയില്‍ നിന്ന് ജയിച്ച സ്വതന്ത്രന്റെ പിന്‍തുണ ഉറപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സുധാകരന്റെ തുടക്കത്തിലുള്ള പ്രതികരണം. എന്നാല്‍ സ്വതന്ത്രന്‍ പിന്‍തുണ നല്‍കില്ലെന്ന് അറിയിച്ചതിന് ശേഷമാണ് സുധാകരന്‍ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതനായത്. കാലങ്ങളായി കണ്ണൂരില്‍ കോണ്‍ഗ്രസ്സിന്റെ അവസാന വാക്കായിരുന്ന സുധാകരന്റെ അപ്രമാധിത്വത്തിനുള്ള തിരിച്ചടികൂടിയാണ് രാഗേഷിന്റെ വിജയം. കണ്ണൂര്‍ കോര്‍പറേഷനില്‍ അധികാരമേല്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനത്തിലും സുധാകര പക്ഷത്തിന് യാതൊരു പങ്കുമില്ലാത്ത നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. സുധാകരന്റെ സ്വന്തക്കാരായി തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയവര്‍ തോല്‍ക്കുകയും ചെയ്തിരുന്നു. പി.കെ.രാഗേഷുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ തങ്ങള്‍ രാജിവെക്കുമെന്ന് പറഞ്ഞ ചില ലീഗുകാരും ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ കോര്‍പറേഷനില്‍ അധികാരത്തിലെത്താന്‍ എന്ത് വിട്ട് വീഴ്ചയും ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ലീഗ് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

രാഗേഷിന്റെ നിലപാട് മാറ്റം ഏറെ നിരാശപ്പെടുത്തിയത് പി.ജയരാജന്റെ സിപിഎമ്മിനെയാണ്. കോര്‍പറേഷനില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പി.കെ.രാഗേഷിനെ കൂടെക്കൂട്ടാന്‍ പി.ജയരാജന്‍ തന്നെ രംഗത്തിറങ്ങിയിരുന്നു. നേരിട്ടും ദൂതന്‍ മുഖേനയും നിരവധി തവണ സിപിഎം രാഗേഷുമായി ബന്ധപ്പെട്ടിരുന്നു. സുധാകരനും ഡിസിസി പ്രസിഡണ്ട് സുരേന്ദ്രനുമായുള്ള വൈരാഗ്യം മുതലെടുത്ത് രാഗേഷിനെ കൂടെക്കൊണ്ടുവരാമെന്ന കണക്ക് കൂട്ടലിലായിരുന്നു സിപിഎം നേതൃത്വം. എന്നാല്‍ രാഗേഷിന്റെ നിലപാട് സിപിഎമ്മിന് അനുകൂലമല്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിന് ജയരാജനും എത്തിയിരുന്നു. എന്നാല്‍ കോര്‍പറേഷനില്‍ അധികാരത്തിലെത്താനുള്ള വിദൂര സാധ്യതപോലുമില്ലെന്ന് ജയരാജന്റെ ശരീരഭാഷ തന്നെ വ്യക്തമാക്കുന്നുണ്ടായിരുന്നു. ജയരാജനുമായി രാഗേഷ് ഹസ്തദാനം ചെയ്തുവെങ്കിലും ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രമായിരുന്നു ഇത്. ജയരാജനോട് സംസാരിക്കുവാനും രാഗേഷ് മുതിര്‍ന്നില്ല.

കോണ്‍ഗ്രസ്സിലുള്ള അനൈക്യവും ലീഗുമായുള്ള അഭിപ്രായ വ്യത്യാസവും തെരഞ്ഞെടുപ്പില്‍ മുതലെടുക്കാനായില്ല എന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം. നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പില്‍ എം.വി.ജയരാജനെ തള്ളി എം.പ്രകാശനെ ചുമതലയേല്‍പിച്ചതാണ് മുന്‍തൂക്കം നഷ്ടപ്പെടാന്‍ കാരണമായതെന്ന അഭിപ്രായവും സിപിഎമ്മിനകത്തുണ്ട്. പാര്‍ട്ടി സംവിധാനത്തെ മുഴുവനായും ചലിപ്പിക്കാനോ തന്ത്രങ്ങള്‍ മെനയാനോ സാധിക്കാത്തതും പരാജയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സിഎംപി സ്ഥാനാര്‍ത്ഥി എം.വി.ഗിരിജ മത്സരിച്ച കിഴുന്ന ഡിവിഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നാമമാത്രമായി മാത്രമേ പ്രവര്‍ത്തനത്തിനിറങ്ങിയുള്ളു. സിഎംപിയുമായി ഒത്തുചേര്‍ന്ന് പോകുന്നതിലുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ നീക്കത്തെ അണികള്‍ ഇതുവരെ ഉള്‍ക്കൊണ്ടിട്ടില്ലെന്നാണ് കിഴുന്നയിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. അടവ് നയത്തിന്റെ ഭാഗമായി ചില സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്തതാണ് വിനയായതെന്നും സിപിഎം വിലയിരുത്തുന്നു. പുതുതായി രൂപീകരിച്ച കോര്‍പറേഷനില്‍ രാഷ്‌ട്രീയ സദാചാരം മറന്ന് ആരുമായും കൂട്ടുകൂടാമെന്ന നിലപാടാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സിപിഎം സ്വീകരിച്ചത്. തന്റെ ആജ്ഞാനുവര്‍ത്തികളെയല്ലാതെ മറ്റാരെയും കോണ്‍ഗ്രസ്സില്‍ നിലനിര്‍ത്തില്ലെന്ന സുധാകരന്റെ ധാര്‍ഷ്ട്യത്തിനേറ്റ അടികൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍
Varadyam

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

പുതിയ വാര്‍ത്തകള്‍

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.