Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി യു ഡിഎഫില്‍ തര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 09:00 pm IST
in Wayanad

കല്‍പ്പറ്റ : നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി യു ഡിഎഫില്‍ തര്‍ക്കംരൂക്ഷം. സ്ഥാനത്തിനുവേണ്ടി ജനതാദള്‍(യു) ശാഠ്യം പിടിക്കുന്നതാണ് തര്‍ക്കത്തിനു നിദാനം. വൈസ് ചെയര്‍മാന്‍ പദവി ദളിനു ന ല്‍കാനാകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസും മുസ്‌ലിംലീഗും. 28 വാര്‍ഡുകളുള്ള നഗരസഭയില്‍ 15 സീറ്റുകളിലാണ് യു ഡിഎഫ് വിജയിച്ചത്. കോണ്‍ഗ്രസ്-എട്ട്, മുസ്‌ലിം ലീഗ്- അഞ്ച്, ജനതാദള്‍(യു) രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫ് നിയന്ത്രണത്തിലായിരുന്ന കഴിഞ്ഞ നഗരസഭാ ഭരണസമിതിയില്‍ അഞ്ച്‌വര്‍ഷവും ജനതാദള്‍ കൗണ്‍സിലറായിരുന്നു വൈസ് ചെയര്‍പേഴ്‌സണ്‍ പദവിയില്‍. അതിനാല്‍ത്തന്നെ ഇത്തവണയും ഉപാധ്യക്ഷ സ്ഥാനം കിട്ടണമെന്ന വാശിയിലാണ് ജനതാദള്‍(യു). എന്നാല്‍ രണ്ട് അംഗങ്ങളെ മാത്രം വിജയിപ്പിക്കാനായ ദളിനു വൈസ് ചെയര്‍മാന്‍ പദവിക്ക് അര്‍ഹതയില്ലെന്നാണ് കോ ണ്‍ഗ്രസ്, ലീഗ് പക്ഷം. മുന്‍ ചെയര്‍മാന്‍മാരില്‍ കോണ്‍ഗ്രസിലെ പി.പി.ആലിയും മുസ്‌ലിംലീഗിലെ എ.പി.ഹമീദും ഇത്തവണ വിജയിച്ചതും ദളിനുള്ള ചാന്‍സ് കുറച്ചിരിക്കയാണ്.

കല്‍പറ്റ നഗരസഭ അധ്യക്ഷ സ്ഥാനത്തിനു പുറമേ വയനാട് ജില്ലാപഞ്ചായത്ത്, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളും ഇക്കുറി വനിതാ സംവരണമാണ്. ഈ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫിനാണ് ഭൂരിപക്ഷം. ക ല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അടുത്ത അഞ്ച് വര്‍ഷവും കോണ്‍ഗ്രസിനാണ് ലഭിക്കുക. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ മുസ്‌ലിം ലീഗ് ടിക്കറ്റില്‍ വനിതകള്‍ വിജയിച്ചിട്ടില്ല. യു.ഡി.എഫിലെ മറ്റു ഘടകകക്ഷികള്‍ക്കും വനിതാ പ്രാതിനിധ്യം ഇല്ല. അതിനാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. കോണ്‍ഗ്രസ് ടിക്കറ്റില്‍ കോട്ടത്തറ ഡിവിഷനില്‍ വിജയിച്ച ശകുന്തള ഷണ്‍മുഖനോ ചാരിറ്റി ഡിവിഷനിലെ വിജയി ഉഷ തമ്പിയോ പ്രസിഡന്റാകാനാണ് സാധ്യത. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുകാരാണ് ഇരുവരും. വൈസ് പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗിലെ ഈന്തന്‍ ആലി(പടിഞ്ഞാറെത്തറ), കെ.കെ.ഹനീഫ(പൊഴുതന) എന്നിവരില്‍ ഒരാള്‍ക്ക് ലഭിക്കും.

ജില്ലാപഞ്ചായത്തിലും കല്‍പറ്റ നഗരസഭയിലും ആദ്യ രണ്ടരവര്‍ഷം ആര്‍ക്കെന്ന കാര്യത്തി ല്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും ധാരണയിലെത്തിയിട്ടില്ല. വ്യാഴാഴ്ചയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ. ഇതിനുശേഷം അധികാരം പങ്കുവെക്കുന്നതു സംബന്ധിച്ച ചര്‍ച്ചയിലേക്ക് കടക്കാനാണ് യുഡിഎഫ് ഘടകകക്ഷികളുടെ പദ്ധതി. ക ല്‍പറ്റ ബ്ലോക്ക്പഞ്ചായത്തിനൊപ്പം നഗരസഭയിലും കോണ്‍ഗ്രസിനു ഭരണത്തിന്റെ ആദ്യ പകുതി ലഭിച്ചാല്‍ മുസ്‌ലിം ലീഗ് പ്രതിനിധിയായിരിക്കും ആദ്യ രണ്ടര വര്‍ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍. പടിഞ്ഞാറെത്തറ ഡിവിഷനില്‍ വിജയിച്ച കെ.ബി.നസീമയെയാണ് ലീഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ടുവെച്ചിരിക്കുന്നത്. നസീമ പ്രസിഡന്റായാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തോമാട്ടുചാല്‍ ഡിവിഷനില്‍ വിജയിച്ച പി.കെ.അനില്‍കുമാറിനോ തവിഞ്ഞാല്‍ ഡിവിഷനില്‍നിന്നുള്ള എ.പ്രഭാകരന്‍ മാസ്റ്ററോ വൈസ് പ്രസിഡന്റാകും. പാര്‍ട്ടിയിലെ എ ഗ്രുപ്പുകാരാണ് ഇവര്‍. ജില്ലാപഞ്ചായത്ത് ഭരണത്തിന്റെ ആദ്യപകുതി കോണ്‍ഗ്രസിനാണെങ്കില്‍ എടവക ഡിവിഷനില്‍ വിജയിച്ച ഐ ഗ്രൂപ്പില്‍നിന്നുള്ള ടി.ഉഷാകുമാരി പ്രസിഡ ന്റാകും. വൈസ്പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗ് ടിക്കറ്റല്‍ പനമരം ഡിവിഷനില്‍ വിജയിച്ച പി.കെ.അസ്മത്തിനോ കണിയാമ്പറ്റ ഡിവിഷനില്‍നിന്നുള്ള പി.ഇസ്മയിലിനോ ലഭിക്കും. പനമരം പഞ്ചായത്തിന്റെ മുന്‍പ്രസിഡന്റ് എന്ന നിലയില്‍ അസ്മത്തിണ് കൂടുതല്‍ സാധ്യത. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ അവസാന പകുതിയില്‍ വൈസ് പ്രസിഡന്റായിരുന്നു ഉഷാകുമാരി.

പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പുല്‍പള്ളി ഡിവിഷനില്‍ നിന്നുള്ള ടി.എസ്.ദിലീപ്കുമാര്‍, ആനപ്പാറ ഡിവിഷനില്‍നിന്നുള്ള അഡ്വ. പി. ഡി.സജി എന്നിവരാണ് കോണ്‍ഗ്രസിന്റെ പരിഗണനയില്‍. പാര്‍ട്ടിയിലെ ഐ ഗ്രൂപ്പുകാരനാണ് ദിലീപ്കുമാര്‍. എ ഗ്രൂപ്പിലാണ് സജി. മുസ്‌ലിം ലീഗിലെ ജയന്തി രാജന്‍ വൈസ് പ്രസിഡന്റായേക്കും. ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ് അഞ്ചുകുന്ന് ഡിവിഷനില്‍ വിജയിച്ച ജയന്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടാനും മുസ്‌ലിം ലീഗില്‍ നീക്കമുണ്ട്. എല്‍ഡിഎഫിനു ഭൂരിപക്ഷമുള്ള ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ സിപി എമ്മിലെ സുരേഷ്താളൂര്‍(ചുള്ളിയോട് ഡിവിഷന്‍) പ്രസിഡന്റും ലതശശി(കെ ാളഗപ്പാറ) വൈസ് പ്രസിഡന്റുമാകുമെന്നാണ് സുചന. പട്ടികവര്‍ഗ വനിതയ്‌ക്ക് സംവരണം ചെയ്തതാണ് മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ഇവിടെ തൊണ്ടര്‍നാട് ഡിവിഷനില്‍ വിജയിച്ച പ്രീത രാമനെ പ്രസിഡന്റാക്കാനുള്ള നീക്കത്തിലാണ് മുസ്‌ലിം ലീഗ്. ഈ ബ്ലോക്ക് പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് ടിക്കറ്റില്‍ പുരുഷന്മാര്‍ വിജയിച്ചിട്ടില്ല. അതിനാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം അഞ്ച് വര്‍ഷവും കോണ്‍ഗ്രസിനായിരിക്കും. വെള്ളമുണ്ട ഡിവിഷനില്‍ വിജയിച്ച കെ.ജെ.പൈലിക്കാണ് സാധ്യത.

ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ബത്തേരി നഗരസഭയില്‍ ചെയര്‍മാന്‍ ആരാകൂമെന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. 35വാര്‍ഡുകളുള്ള നഗരയില്‍ എല്‍ഡിഎഫും യുഡിഎഫും 17 വീതം സീറ്റുകളിലാണ് വിജയിച്ചത്. ഒരുസീറ്റല്‍ വിജയിച്ച ബിജെപി പിന്തുണയോടെ ഭരണസമിതി രൂപീകരിക്കില്ലെന്ന് രണ്ട് മുന്നണികളും വ്യക്തമാക്കിയിട്ടുണ്ട്. എന്നിരിക്കെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നറുക്കെടുപ്പ്‌നടന്നേക്കും. നറുക്ക് എ ല്‍ഡിഎഫിനു അനുകൂലമെങ്കി ല്‍ സിപിഎമ്മിലെ സി.കെ.സഹദേവന്‍ ചെയര്‍മാനാകും. കോണ്‍ഗ്രസിലെ എന്‍.എം.വിജയന്‍, മുസ്‌ലിം ലീഗിലെ പി.പി.അയ്യൂബ് എന്നിവര്‍ യു.ഡി.എഫ് നിരയില്‍ ചെയര്‍മാന്‍ സ്ഥാനത്തിനു വട്ടമിടുന്നവരില്‍ പ്രമുഖരാണ്.

അധ്യക്ഷ സ്ഥാനം പട്ടികവര്‍ഗത്തിനു സംവരണംചെയ്ത മാനന്തവാടി നഗരസഭയില്‍ സിപിഎമ്മിലെ ശരദസജീവന്‍, പി.ആര്‍.പ്രവീജ് എന്നിവര്‍ക്കാണ് സാധ്യത. സി പിഐയിലെ ശോഭരാജന്‍ ൈവസ് ചെയര്‍പേഴ്‌സനായേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

News

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Football

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.