Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തദ്ദേശ സ്ഥാപനങ്ങളുടെ പദവികളുടെ കാര്യത്തില്‍ അവ്യക്തത : മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും ഉളളിലും തര്‍ക്കം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 10:22 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: ജില്ലയിലെ നഗരസഭാ-ഗ്രാമ പഞ്ചായത്തുകളിലേയും നഗരസഭകളിലേയും അധ്യക്ഷ-ഉപാധ്യക്ഷ പദവികള്‍ പങ്കിടുന്നതിനെച്ചൊല്ലി ഇടത്-വലത് മുന്നണികള്‍ക്കുളളില്‍ തര്‍ക്കം തുടരുന്നു. ഇതുകൊണ്ടുതന്നെ നഗരസഭാ-ഗ്രാമ പഞ്ചായത്തുകളുടേയും അധ്യക്ഷ-ഉപാധ്യക്ഷന്മാര്‍ ആരാകും എന്നതിനെച്ചൊല്ലി ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. പുതുതായി രൂപം കൊണ്ടതും ഇരു മുന്നണികള്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതുമായ മൂന്ന് നഗരസഭകളുടെ ചെയര്‍മാന്‍-വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ ആരെത്തുമെന്നത് ഇപ്പോഴും ഉറപ്പു പറയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുളളത്. പാനൂര്‍, ശ്രീകണ്ഠാപുരം, ഇരിട്ടി തുടങ്ങിയവിടങ്ങളിലാണ് ചെയര്‍മാന്‍ -വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളെക്കുറിച്ചും ഭരണം സംബന്ധിച്ചും കൂടുതല്‍ അവ്യക്തത നിലനില്‍ക്കുന്നത്. പാനൂരില്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും ചെയര്‍മാനെച്ചൊല്ലി ലീഗിലും കോണ്‍ഗ്രസിലും അഭിപ്രായഭിന്നത നിലനില്‍ക്കുകയാണ്. ബിജെപിയുടെ നിലപാട് നിര്‍ണ്ണായകമായ ഇരിട്ടിയില്‍ കൂടുതല്‍ സീറ്റു നേടിയ യുഡിഎഫിന് ഭരിക്കാന്‍ സാധിച്ചാല്‍ത്തന്നെ ചെയര്‍മാന്‍ – വൈസ് ചെയര്‍മാന്‍ സ്ഥാനത്തെ ച്ചൊല്ലി ലീഗിനും കോണ്‍ഗ്രസിനും ഇടയില്‍ അഭിപ്രായഭിന്നത നിലില്‍ക്കുകയാണ്. ഭരണം കിട്ടിയാല്‍ രണ്ടര വര്‍ഷം വീതം ഭരിക്കാമെന്ന ധാരണയില്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയുണ്ടാക്കിയെന്ന് പറയപ്പെടുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ പരാജയപ്പെടുകയും യുഡിഎഫില്‍ 10 സീറ്റ് നേടി മുസ്ലീം ലീഗ് മുഖ്യകക്ഷിയാവുകയും ചെയ്തതോടെ ലീഗ് ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ ആവശ്യപ്പെട്ട് വിലപേശലുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത് ചെയര്‍മാന്‍ സംബന്ധിച്ച് മുന്നണിക്കുളളില്‍ തര്‍ക്കം ഉടലെടുക്കാന്‍ കാരണമായിരിക്കുകയാണ്.

ശ്രീകണ്ഠാപുരത്താവട്ടെ ഇരുകക്ഷികള്‍ക്കും തനിച്ച് ഭൂരിപക്ഷമില്ല. യുഡിഎഫിന്റെ മൂന്ന് വിമതര്‍ മത്സരിച്ച് ജയിച്ചു വന്നിരുന്നു. ഇവരുടെ നിലപാടനുസരിച്ചാണ് ഭരണം തീരുമാനിക്കുക. വിജയിച്ച രണ്ട് ലീഗ് വിമതരെ കൂടെക്കൂട്ടി ഭരണത്തിലേറാന്‍ തിരക്കിട്ട നീക്കങ്ങള്‍ യുഡിഎഫ് നടത്തുകയും ഏതാണ്ട് നഗരസഭാഭരണം ലഭിക്കുമെന്നുമുളള സ്ഥിതി നിലവിലുണ്ടെങ്കിലും ചെയര്‍മാന്‍-വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളെച്ചൊല്ലി കോണ്‍ഗ്രസിനും ലീഗിനുമിടയിലും ഇരുപാര്‍ട്ടികള്‍ക്കുളളിലും തര്‍ക്കം നിലനില്‍ക്കുകയാണ്. ഇതുകൊണ്ടു തന്നെ ഇവിടങ്ങളില്‍ എന്തു സംഭവിക്കുമെന്ന് ഇപ്പോഴും പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. ആന്തൂര്‍ ഒഴികെയുളള മറ്റ് നഗരസഭകളിലും ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളെക്കുറിച്ച് എല്‍ഡിഎഫിലെ മുഖ്യകക്ഷിയായ സിപിഎമ്മിനുളളിലും യുഡിഎഫിലെ ലീഗിനുളളിലും തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്.

പയ്യന്നൂര്‍, തലശ്ശേരി, തളിപ്പറമ്പ്, കൂത്തുപറമ്പ് നഗരസഭകളിലെ അധ്യക്ഷ-ഉപാധ്യക്ഷ പദവികളിലെത്തുന്നവരെക്കുറിച്ചും ഇതുവരെ വ്യക്തമായ ധാരണയുണ്ടായിട്ടില്ല. പയ്യന്നൂരില്‍ പഴയ ഡിഐസി നേതാവും ഇപ്പോള്‍ സിപിഎം നേതാവുമായ വ്യക്തിയെ ചെയര്‍മാനാക്കാന്‍ നീക്കം നടക്കുന്നുണ്ടെങ്കിലും ഇതില്‍ പയ്യന്നൂരിലെ പരമ്പരാഗത സിപിഎം നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി സൂചനയുണ്ട്. അതുകൊണ്ടാണ് പ്രഖ്യാപനം നീളുന്നതെന്നാണ് സൂചന. തളിപ്പറമ്പിലാകട്ടെ ലീഗിന് വ്യക്തമായ മേല്‍ക്കൈയുളള നഗരസഭയില്‍ ആരെ ചെയര്‍മാനാക്കണമെന്നതിനെച്ചൊല്ലി ലീഗിനുളളില്‍ ഭിന്നത നിലനില്‍ക്കുന്നതായി സൂചനയുണ്ട്. കൂടാതെ കോണ്‍ഗ്രസിന് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതിനെക്കുറിച്ച് ഭിന്നതയുണ്ടെന്നറിയുന്നു.

തലശ്ശേരിയിലാവട്ടെ ഫസല്‍ വധക്കേസ് പ്രതിയായ കാരായി ചന്ദ്രശേഖരനെ ചെയര്‍മാന്‍ ആക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ടെങ്കിലും കോടതി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതിനെ ആശ്രയിച്ചിരിക്കുകയാണ് തീരുമാനം. ഇയാളെ ചെയര്‍മാനാക്കാന്‍ സാധിച്ചില്ലെങ്കില്‍ ആരെയാക്കുമെന്നതിനെക്കുറിച്ച് ഏകാഭിപ്രായത്തിലെത്തിയിട്ടില്ലെന്നും സൂചനയുണ്ട്. കൂത്തുപറമ്പിലും ചെയര്‍മാനെ സിപിഎം ഇതുവരെ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. മുന്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ നാലോളം പാര്‍ട്ടി നേതാക്കള്‍ ഇവിടെ കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. നഗരസഭകള്‍ക്കു പുറമേ ജില്ലാ പഞ്ചായത്തിലും പല ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലും പ്രസിഡണ്ട്-വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളെ തീരുമാനിക്കുന്നതും മുന്നണികള്‍ക്ക് കീറാമുട്ടിയായിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎം നേതാവും ഫസല്‍ വധക്കേസില്‍ പ്രതിയായി ജില്ലയ്‌ക്ക് പുറത്തു കഴിയുന്ന കാരായി രാജനെ സിപിഎം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതും കോടതിയുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്. ചുരുക്കത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ നേതൃത്വം സ്ഥാനങ്ങള്‍ തീരുമാനിക്കുന്നതില്‍ തികഞ്ഞ അവ്യക്തതയാണ് ഇടത്-വലത് മുന്നണികളിലും ഘടകകക്ഷികളിലും നിലനില്‍ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.