Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആദിവാസി ക്ഷേമം: ഭരണകര്‍ത്താക്കള്‍ മറുപടി പറയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 08:58 pm IST
in Kannur

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം പത്രത്തിലൂടെ പൊതു സമൂഹം കണ്ടത്. മാലിന്യ കൂമ്പാരത്തില്‍ നിന്നും പഴകിയ ഭക്ഷണം വാരിക്കഴിക്കുന്ന ആദിവാസി ബാലന്‍മാര്‍ കേരളീയ സമൂഹത്തിന് നല്‍കുന്നത് ഭരണ കര്‍ത്താക്കളുടെ അവകാശവാദങ്ങള്‍ പൊള്ളത്തരമാണെന്ന സന്ദേശമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലെ ആദിവാസി ഊരുകളില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ നടക്കുന്നു. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയവര്‍ പട്ടികജാതി/വര്‍ഗ്ഗ മേഖലയുടെ ഉന്നമനത്തിനായി പദ്ധതികളും പണവും ചെലവഴിച്ചവര്‍, കേരളം ഭരിച്ച മുന്നണി സര്‍ക്കാരുകള്‍ ഇതിന് മറുപടി പറയണം.

ഭരണഘടനാ ദത്തമായ സംവരണത്തിന്റെ നേരവകാശികളാണ് പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍. സാമൂഹ്യ-സാംസ്‌കാരിക മേഖല, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, വീട്, കുടിവെള്ളം, ഭക്ഷണം എന്നിവ ഇവരുടെ മൗലികാവകാശമാണ്. ഇവ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളും, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും ഉദ്യോഗസ്ഥരും ശ്രമിക്കേണ്ടത്. ചരിത്രപരമായ കാരണങ്ങളാല്‍ സമൂത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളി മാറ്റപ്പെട്ടവര്‍. ജാതിപരവും സാമുഹ്യപരവുമായ ചൂഷണത്തിന് വിധേയരായവര്‍. ഇവരുടെ ക്ഷേമം നമ്മുടെ നാടിന്റെ സമൂഹത്തിന്റെ ബാധ്യതയാണ്. ആദിവാസി ക്ഷേമത്തിനായി സ്വാതന്ത്ര്യാനന്തരം ചെലവാക്കിയ തുകയും ആദിവാസികളുടെ എണ്ണവും കണക്കിലെടുത്താല്‍ ഏകദേശം അരക്കോടിയോളം രൂപ ഒരു കുടുംബത്തിനായി ലഭ്യമാക്കിയിട്ടുണ്ട്. രാഷ്‌ട്രീയ-ഉദ്യോഗസ്ഥ മണ്ഡലങ്ങളിലെ ഉന്നതര്‍ ചേര്‍ന്ന് നടത്തിയ വഞ്ചനയിലൂടെ ഈ തുകയുടെ 25ശതമാനം പോലും ഉപയോഗിച്ചിട്ടില്ല.

ആദിവാസി കോളനികളിലെ റോഡ്, വീട്, കുടിവെള്ളം, കക്കൂസ് എന്നിവ നമുക്ക് കാട്ടിത്തരുന്നത് അതാണ്. എഴുത്തും വായനയും അറിയാത്തവരെ പറഞ്ഞുപറ്റിച്ച് കടലാസുകളില്‍ കൈയ്യൊപ്പു വാങ്ങി പണം തട്ടിയ സംഭവങ്ങള്‍ നരവധി. ഇതിന് കേരളം ഭരിച്ച മുന്നണി സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടികളുടെ പോഷക സംഘടനകളുടെ ആദിവാസി നേതാക്കള്‍ കൂട്ടുനിന്നു.

കണ്ണൂര്‍ ജില്ലയിലെ ആറളത്തും ആലക്കോടും ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്‍കിയ ഒരേക്കര്‍ ഭൂമി സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കൊടിപിടിച്ച് നടക്കുന്നവര്‍ക്ക് മാത്രമായി ചുരുക്കി. അനര്‍ഹരായ ആളുകള്‍ക്ക് ഭൂമി ലഭിച്ചു. അര്‍തപ്പെട്ട കാര്‍ഷിക വൃത്തി അറിയുന്നവര്‍ പദ്ധതിക്കു പുറത്തായി. മാത്രവുമല്ല, ആദിവാസി ഭൂമികളില്‍ നിന്നുമെടുക്കുന്ന വിളവിന്റെ ഒരു പങ്ക് പാര്‍ട്ടി പ്രവര്‍ത്തനത്തിനുവേണ്ടി നല്‍കണമെന്ന വ്യവസ്തയും നിലനില്‍ക്കുന്നു. ആദിവാസി ക്ഷേമ സമിതിയും ആദിവാസി കോണ്‍ഗ്രസും ഇതിന് കുടപിടിക്കുന്നു.

പാര്‍ട്ടി പരിപാടിക്കും സമരത്തിനും പ്രകടനത്തിനും നീളം കൂട്ടാനും മുദ്രാവാക്യം വിളിക്കാനും പട്ടിണി പാവങ്ങളായ ആദിവാസികളെ ഇപയോഗിക്കുന്നവര്‍, സാമൂഹ്യ പരിഷ്‌കരണത്തിലൂടെയും പുരോഗമന പ്രവര്‍ത്തനത്തിലൂടെ ആദിവാസികള്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തു എന്ന് പറയുന്നവര്‍ ഇന്ന് ആദിവാസികളുടെ ദയനീയ അവസ്ഥയുടെ കാരണം എന്താണെന്നും, ആദിവാസി ഫണ്ട് ചിലവഴിച്ച് നടത്തിയ പദ്ധതികളുടെ ഫലമെന്തെന്നും വ്യക്തമാക്കേണ്ടതുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞവര്‍ഷം പട്ടികജാതി/വര്‍ഗ്ഗ മേഖലയില്‍ അനുവദിച്ച തുക വകമാറ്റി ചെലവഴിച്ച് കേരളം മാതൃക കാട്ടിയപ്പോള്‍ അതിനെതിരെ മൗനം പാലിച്ച് പ്രതിപക്ഷവും ആദിവാസികളെയും പട്ടികജാതിക്കാരെയും വഞ്ചിച്ചു കഴിഞ്ഞ അറുപത് വര്‍ഷത്തോലമായി കേരളത്തില്‍ ഭരണം നടത്തിയവര്‍, ആദിവാസികളെ നിരാലംബരാക്കി മാറ്റിയതിനും അവരെ പട്ടിണിയില്‍ നിന്നും കൊടുംപട്ടിണിയിലേക്കും തൊഴിലില്ലായ്‌മയിലേക്കും തള്ളിവിട്ടതിനും പൊതുസമൂത്തിനു മുമ്പില്‍ മറുപടി പറയണം.

സര്‍ക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും ദീര്‍ഘവീക്ഷണമില്ലായ്‌മയും, ലാഭക്കൊതിയും അഴിമതിയുമാണ് ഈ സമൂഹത്തിന്റെ ശാപം. ഇതിന് മാറ്റം വേണമെങ്കില്‍, കേരളത്തിലെ മുന്നണി സര്‍ക്കാരുകളില്‍ നിന്നും കേരളത്തെ മോചിപ്പിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ അവകാശ ആനുകൂല്യങ്ങളെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും ബോധവല്‍ക്കരണം ഉണ്ടാവണം. സംവരണത്തിലൂടെ ലഭിക്കുന്ന സാഹചര്യങ്ങള്‍ ഉപയോഗിക്കുവാന്‍ അവരെ പഠിപ്പിക്കണം അതിന് പുതിയ രാഷ്‌ട്രീയ സംസ്‌കാരം കേരളത്തില്‍ ഉയര്‍ന്നുവരണം. നിലവില്‍ ആറ് പതിറ്റാണ്ട് പരീക്ഷിച്ച സംസ്‌കാരത്തെ മാറ്റി പുതിയ ദിശാബോധവും ലക്ഷ്യവും നമുക്കും കേരളത്തിനുമുണ്ടാവണം. അതിന് വേണ്ടി കാത്തിരിക്കാം.

കെ.കെ.സുകുമാരന്‍ പ്രസിഡണ്ട്

എസ്‌സി/എസ്ടി മോര്‍ച്ചാ കണ്ണൂര്‍ ജില്ലാ കമ്മറ്റി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

India

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.