Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മനസ്സു തുറക്കാതെ കോണ്‍ഗ്രസ് വിമതന്‍: കുതിരക്കച്ചവടം നടത്തി സ്വതന്ത്രരെ കൂടെ കൂട്ടാനും ശ്രമം കണ്ണൂര്‍ കോര്‍പ്പറേഷന്‍: അധികാരത്തിന്റെ അപ്പക്കഷണത്തിനായി മുന്നണികള്‍ വിമതനു പിന്നാലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 08:58 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇടത്-വലത് മുന്നണികള്‍ക്ക് തുല്യ സീറ്റുകള്‍ വന്നതിനാല്‍ അധികാരത്തിന്റെ അപ്പക്കഷണത്തിനായി മുന്നണികള്‍ കോര്‍പ്പറേഷനില്‍ നിന്നും ജയിച്ച ഏക വിമതാംഗത്തിന് പിന്നാലെ. ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെവെച്ചു നീട്ടിയാണ് ഇടതും വലതും വിമതനെ കൂടെ കൂട്ടാന്‍ ശ്രമങ്ങള്‍ നടത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ഇന്നലെ വിമതരെ കൂടെ കൂട്ടാന്‍ സിപിഎം തയ്യാറാണെന്നും കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് പുറത്താക്കുകയും വിമതനായി മത്സരിച്ച് ജയിക്കുകയും ചെയ്ത പി.കെ.രാഗേഷ് ഇതുവരെ താന്‍ ഏത്പക്ഷത്ത് നിലയുറപ്പിക്കുമെന്ന കാര്യ തുറന്ന മനസ്സോടെ പ്രതികരിച്ചിട്ടില്ല. ഡെപ്യൂട്ടി മേയര്‍സ്ഥാനവും കണ്ണൂരിലെ ഡിസിസിയുടെ നേതൃമാറ്റവും ഇയാള്‍ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ ഇതിന് വഴങ്ങുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുയര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ യാതൊരു വിലപേശലിനും വഴങ്ങേണ്ടതില്ലെന്ന് പറയുന്നുണ്ടെങ്കിലും കോര്‍പ്പറേഷനിലേക്ക് വിജയിച്ച സുധാകര പക്ഷത്തുള്ള കൗണ്‍സിലര്‍മാരും എ വിഭാഗവും രാഗേഷിനെ കൂടി കൂട്ടി ഏതുവിധേനയും കോര്‍പ്പറേഷന്‍ ഭരിക്കണമെന്ന നിലപാടിലാണ്. ആറ് വര്‍ഷത്തേക്ക് വിമതനെ സ്വീകരിക്കുന്നതിനെ ചൊല്ലി നേതാക്കള്‍ക്കും കൗണ്‍സിലര്‍ മാര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത രൂക്ഷമാണ്.

അതിനിടെ ഇരുമുന്നണികളിലെയും സ്വതന്ത്രരെ സ്വന്തമാക്കാനുള്ള കരുനീക്കങ്ങളും മുന്നണികള്‍ സജീവമായി ആരംഭിച്ചതായി സൂചനയുണ്ട്. ഐഎന്‍എല്‍ സ്വതന്ത്രനെ യുഡിഎഫ് പക്ഷത്തേക്ക് ചേര്‍ക്കാനുള്ള ശ്രമം നടന്നതായുള്ള ആരോപണവുമായി സിപിഎം ഇന്നലെ രാത്രിയോടെ രംഗത്തെത്തിയിട്ടുണ്ട്.

അതേ സമയം കെപിസിസി നേതൃത്വത്തിന്റെ തീരുമാനം കാത്തിരിക്കുകയാണ് വിമത നേതാവെന്നാണ് സൂചന. കെപിസിസി ചില വാഗ്ദാനങ്ങള്‍ നല്‍കിയതായും സൂചനയുണ്ട്. അധികാരത്തിനു വേണ്ടി ആറ് വര്‍ഷത്തേക്ക് പുറത്താക്കിയ ഒരാളുടെ പിന്നാലെ നടന്ന് തിരിച്ചെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കം പാര്‍ട്ടിയെ സമൂഹ മധ്യത്തില്‍ പരിഹാസ്യരാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിട്ടുള്ള 10 അംഗങ്ങളുള്ള മുസ്ലീം ലീഗും വിമതനെ വൈസ് ചെയര്‍മാനായി അവരോധിച്ചുള്ള ഒത്തു തീര്‍പ്പിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കോര്‍പ്പറേഷന്‍ ലീഗിന്റെ ഉറച്ച സീറ്റുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെടാന്‍ കാരണം രാഗേഷിന്റെ നേതൃത്വത്തിലുള്ള 7 വിമത സ്ഥാനാര്‍ത്ഥികളാണെന്നും മാത്രമല്ല ലീഗിന് യുഡിഎഫ് സീറ്റ് വിഭജനത്തില്‍ ലഭിച്ച സീറ്റിലാണ് വിമതനായി മത്സരിച്ചത്. ഇതുകൊണ്ടുതന്നെ വിമതനെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം ലീഗ് നേതാക്കളും കൗണ്‍സിലര്‍മാരും.

സിപിഎമ്മിലും എല്‍ഡിഎഫിലുമാവട്ടെ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ വിമതനെ കൂടെ കൂട്ടി ഭരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചെങ്കിലും തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ച് ജയിച്ച രാഗേഷിനെ കൂടെ കൂട്ടുന്നതില്‍ ചില കൗണ്‍സലര്‍മാരും നേതാക്കളും ഘടകകക്ഷിനേതാക്കളും ശക്തമായി എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. മാത്രമല്ല ഇത്രയധികം കൗണ്‍സിലര്‍മാരെ ജയിപ്പിച്ചെടുത്തിട്ട് ഇന്നത സിപിഎം നേതാക്കളെ മാറ്റി നിര്‍ത്തി കോണ്‍ഗ്രസ് ആദര്‍ശത്തില്‍ ഇപ്പോഴും അടിയുറച്ച് നില്‍ക്കുന്ന ഒരാളെ കൂടെ ക്കൂട്ടിഭരിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പൊതു സമൂഹത്തിലും സിപിഎമ്മിനും മറ്റ് ഘടകകക്ഷികള്‍ക്കിടയിലും അധികാരം നേടാനായി നടത്തുന്ന അവിശുദ്ധ ബന്ധത്തെപ്പറ്റി വിശദീകരിക്കാന്‍ ഏറെ പണിപ്പെടേണ്ടിവരും. വിമതനെ വിലപേശി കൂടെകൂട്ടാനുള്ള നീക്കം തന്നെ മുന്നണിക്കുള്ളില്‍ ഭിന്നതയക്ക് കാരണമായിട്ടുണ്ട്.

കണ്ണൂര്‍ നഗരസഭ ഉണ്ടായ കാലംതൊട്ട് ഏതാണ്ട് 50 വര്‍ഷക്കാലമായി ഭരണം കയ്യാളുന്ന ലീഗും കോണ്‍ഗ്രസും നഗരസഭയിലെ വികസന പിന്നോക്കാവസ്ഥയുടെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടവന്നവരാണ്. സംസ്ഥാനത്തെ ഇതര നഗര സഭകളെ അപേക്ഷിച്ച് വികസനത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന കണ്ണൂരില്‍ പ്രാഥമികമായി അടിസ്ഥാന പ്രശ്‌നങ്ങളായ റോഡ്, കുടിവെള്ളം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്നും പ്രശ്‌നങ്ങള്‍ നിലില്‍ക്കുകയാണ്. എല്‍ഡിഎഫ് ആകട്ടെ കോര്‍പ്പറേഷന്റെ ഭാഗമായി തീര്‍ന്ന പഴയ പല പഞ്ചായത്തുകളുടെയും ഭരണ സാരഥ്യംവഹിച്ച് കാര്യമായ ഒരു വികസനങ്ങളും ഉണ്ടാക്കാതെ ഏറെ പഴികേള്‍ക്കേണ്ടിവന്നരാണ്. ഇപ്പോള്‍ കോര്‍പ്പറേഷന്റെ ഭരണത്തിന്റെ അധികാരത്തിന്റെ അപ്പക്കഷണം നുണയാന്‍ മത്സരിക്കുമ്പോഴും ആരു ഭരണത്തിലെത്തിയാലും വികസനം അന്യമാകുമെന്നതാണ് യാഥാര്‍ത്ഥ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.