തികഞ്ഞ ഈശ്വരഭക്തിയുള്ള അജാമിളന്‍ നിത്യേന ഈശ്വരപൂജ ചെയ്തിരുന്നു. എല്ലാവരോടും ദയയുണ്ടായിരുന്ന അദ്ദേഹം കര്‍ത്തവ്യത്തില്‍ ഏറെ സമയനിഷ്ഠയും പാലിച്ചിരുന്നു. ഏകാദശി ദിവസം ഉപവസിച്ച അജാമിളന്‍ ഒരു ആദര്‍ശമനുഷ്യനായിരുന്നു, നാരായണന്റെ ഭക്തനായിരുന്നു എന്നുമാത്രമല്ല പ്രാര്‍ത്ഥനയ്‌ക്ക് കൃത്യതയും ഉണ്ടായിരുന്നു. ഇതിനിടെ അദ്ദേഹം ഒരിക്കല്‍ കാട്ടില്‍ പോകുവാനിടയായി. ആ സമയം അതിസുന്ദരിയായ ഒരു സ്ത്രീയെ കാണുകയും അവരുമായി സ്‌നേഹത്തിലാവുകയും ചെയ്തു. അവരെ വിവാഹം കഴിച്ചതോടെ പൂജയും പ്രാര്‍ത്ഥനയും പൂര്‍ണമായി ഉപേക്ഷിച്ചു. തികഞ്ഞ നിരീശ്വരവാദിയായ അദ്ദേഹത്തിന് അവരില്‍ എട്ടുപുത്രന്മാരുണ്ടായി.
മരണസമയത്ത് യമദൂതന്മാര്‍ അദ്ദേഹത്തിന് മുന്നിലെത്തി. ഇവരെക്കണ്ട അദ്ദേഹം ഭയന്ന് നിലവിളിച്ചു. ഈ സമയം ഇളയ പുത്രനായ നാരായണനെയാണ് സഹായത്തിനായി വിളിച്ചത്. ഉടന്‍ വിഷ്ണുദൂതന്മാര്‍ അവിടെയെത്തി യമകിങ്കരരെ ആട്ടിയോടിച്ചു. അങ്ങനെ അജാമിളനെ വിഷ്ണുദൂതര്‍ വൈകുണ്ഠത്തിലേക്ക് കൊണ്ടുപോയി. അതിനാല്‍ നമ്മുടെ അറിയാതെയുള്ള നാരായണനാമം ഉച്ചരിക്കുന്നതുപോലും നിത്യാനന്ദ സന്നിധിയില്‍ എത്തിച്ചേരുവാന്‍ ഇടയാക്കും. അതിനാല്‍ നാം ഏവരും ഭക്തിവിശ്വാസത്തോടെയുള്ള നാമജപം ചെയ്യണം. എങ്കില്‍ അതിന്റെ പ്രയോജനം ഏറെയാണ്.
















