Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിരാധന്‍ സ്വര്‍ഗം പൂകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 09:15 pm IST
in Samskriti

രാമലക്ഷ്മണന്മാരുടെ അടുത്തുവന്ന് വര്‍ദ്ധിച്ച കോപത്തോടെ എട്ടുദിക്കും പൊട്ടുംവിധം ഇടിവെട്ടുന്നതുപോലെ അലറിക്കൊണ്ടും കണ്ണുകളില്‍നിന്നും കനല്‍ക്കട്ടകള്‍ വീഴുംപോലെ കോപാഗ്നി വീഴ്‌ത്തിക്കൊണ്ടും അവന്‍ ചോദിച്ചു: ”ദുഷ്ടജന്തുക്കള്‍ നിറഞ്ഞ ഈ വന്‍കാട്ടില്‍ ഭയമില്ലാതെ കൈയില്‍ അമ്പും വില്ലും വാളുമൊക്കെ ധരിച്ച് മുനിവേഷത്തില്‍ നില്‍ക്കുന്ന നിങ്ങളാരാണ്? നല്ല ഉള്‍ക്കരുത്തുണ്ടെങ്കിലും സുന്ദരന്മാരാണെങ്കിലും കേവലം ബാലന്മാരായ നിങ്ങള്‍ എനിക്കു തിന്നാന്‍ പറ്റിയ ഉരുളകളാണ്. നിങ്ങള്‍ ഈ കാട്ടിലെന്തിനുവന്നു?”

ഇതുകേട്ട് മന്ദഹാസത്തോടെ ഇക്ഷ്വാകുവംശത്തിനു നാഥനായ രാമന്‍ പറഞ്ഞു. ”എന്റെ പേര് രാമന്‍. ഇതെന്റെ പ്രിയ അനുജന്‍ ലക്ഷ്മണന്‍. ഈ സ്ത്രീ എന്റെ പ്രാണപ്രിയയായ സീത. പിതാവിന്റെ ആജ്ഞയനുസരിച്ച് നിന്നെപ്പോലുള്ള ദുഷ്ടന്മാരെ ശിക്ഷിക്കാന്‍ വനത്തില്‍ വന്നതാണ്. ഇനി നീയാരാണെന്നു പറയൂ”.

വായും പിളര്‍ന്ന് ഒരു പനമരം പിഴുതെടുത്ത് ഓങ്ങിക്കൊണ്ട് രാക്ഷസന്‍ കോപത്തോടെ പറഞ്ഞു. ”ശക്തനായ വിരാധനെന്നു കേട്ടിട്ടില്ലേ? കഷ്ടം! എന്നെയറിയാത്തവരായി ഈ മൂന്നു ലോകത്തിലും ആരാണുള്ളത്? എന്റെ പിതാവ് ജയനാണ്. വൈകുണ്ഠത്തിലെ കാവല്‍ക്കാരനായിരുന്ന ജയവിജയന്മാരെ ഓര്‍മ്മിക്കുക. എന്റെ അമ്മ ശതഹ്രദയും. ഇതൊന്നും അറിയാത്ത നീയിത്രയും മൂഢനാണെന്നു ഞാന്‍ കരുതിയില്ല. എന്നെ ഭയന്ന് മുനിമാരെല്ലാം ഈ കാടുവിട്ട് ഓടിപ്പോയി. നിങ്ങള്‍ക്ക് ജീവനില്‍ കൊതിയുണ്ടെങ്കില്‍ ഈ സ്ത്രീയെ എനിക്കു വിട്ടുതന്നിട്ട് ആയുധങ്ങളും ഉപേക്ഷിച്ച് ഓടിക്കോ. ഇല്ലെങ്കില്‍ നിങ്ങളെ ഭക്ഷിച്ച് ഞാനിപ്പോള്‍ വിശപ്പടക്കും.”

ഉടനെ വിരാധന്റെ നേരെ രാമന്‍ അസ്ത്രപ്രയോഗം നടത്തി. എന്നാല്‍ അതൊന്നും അവന്റെ ശരീരത്തില്‍ ഏല്‍ക്കുന്നില്ല. അത്രമാത്രം തപശ്ശക്തി അവനുണ്ടായിരുന്നു. അവന്‍ രാമലക്ഷ്മണന്മാരെ പിടിക്കാനടുത്തു. അപ്പോഴവന്റെ രണ്ടുകൈകളും രണ്ടുപേരും ചേര്‍ന്ന് മുറിച്ചിട്ടു. കൈകള്‍ നഷ്ടമായപ്പോള്‍ വിഴുങ്ങാനായി വായും പിളര്‍ന്ന് ഓടിയടുത്തു. രാമലക്ഷ്മണന്മാര്‍ ചേര്‍ന്ന് അവന്റെ രണ്ടുകാലുകളും വെട്ടിമുറിച്ചിട്ടു. പാമ്പിനെപ്പോലെ ഇഴഞ്ഞുകൊണ്ട് പിന്നെയും വിഴുങ്ങാനടുത്തു. ആ സമയത്ത് അര്‍ദ്ധചന്ദ്രാകൃതിയിലുള്ള ഒരസ്ത്രം പ്രയോഗിച്ച് രാമന്‍ അവന്റെ ശിരസ്സു മുറിച്ചിട്ടു.

എന്നിട്ടും അവന്‍ മരിച്ചില്ല. അവന്‍ പറയാന്‍ തുടങ്ങി. ”ഹേ പുരുഷശ്രേഷ്ഠ! മനുഷ്യരില്‍ ഏറ്റവും ഉത്തമ ദേവേന്ദ്രനു തുല്യം ശക്തനായ അങ്ങ് എന്നെ വധിച്ചുകഴിഞ്ഞു. ഞാന്‍ അറിവില്ലായ്‌മകൊണ്ട് അങ്ങയെ മനസ്സിലാക്കിയില്ല. ഞാന്‍ യഥാര്‍ത്ഥത്തില്‍ തംബുരു എന്ന ഗന്ധര്‍വനാണ്. വൈശ്രവണന്റെ ഭൃത്യനായിരുന്നു. ഞാന്‍ രംഭയില്‍ ആസക്തനായി അവളെ പ്രാപിക്കാന്‍ ശ്രമിച്ചപ്പോള്‍ വൈശ്രവണന്‍ ശപിച്ചു.

നീ രാക്ഷസനായിത്തീരട്ടെ. ദശരഥപുത്രനായ രാമന്‍ നിന്നെ വധിക്കും. അപ്പോള്‍ ശാപമോക്ഷം കിട്ടി നീ സ്വര്‍ഗത്തിലേക്കുപോകും. ഇപ്പോള്‍ ജഗദീശ്വരനായ അങ്ങ് എനിക്കു മുക്തി നല്‍കി. എന്റെ ശരീരം മണ്ണില്‍ കുഴിച്ചുമൂടണം. അപ്പോള്‍ ഞാന്‍ മരിക്കും.” ഇതുകേട്ട് ലക്ഷ്മണന്‍ ഒരു വലിയ കുഴിയെഴുത്തു. രാമലക്ഷ്മണന്മാര്‍ ചേര്‍ന്ന് വിരാധശരീരം അതിലിട്ടുമൂടി. അപ്പോള്‍ തംബുരു ഗന്ധര്‍വരൂപമെടുത്ത് സ്വര്‍ഗംപൂകി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.