ആലപ്പുഴ: തെരഞ്ഞെടുപ്പു ദിനത്തിലും അടുത്ത ദിവസങ്ങളിലും അക്രമത്തിന് സാദ്ധ്യത. സിപിഎമ്മില്‍ അണിയറയില്‍ സംഘര്‍ഷത്തിനു കോപ്പുകൂട്ടുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് ചില സിപിഎം നേതാക്കളുടെ വീടുകളില്‍ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ വന്ന് തമ്പടിച്ചതായാണ് വിവരം.
ലോഡ്ജുകളിലും മറ്റു കാര്‍ഷിക മേഖലകളില്‍ കൊയ്ത്തു യന്ത്രം കൊണ്ടുവരുന്നെന്ന വ്യാജേനയും മുഖപരിചയമില്ലാത്ത നിരവധി പേര് തമ്പടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി നേരിടുമെന്ന് വ്യക്തമായ സാഹര്യത്തില്‍ സംഘര്‍ഷം സൃഷ്ടിച്ച് വോട്ടര്‍മാര്‍ കൂടുതലായെത്തുന്നത് ഒഴിവാക്കി തങ്ങളുടെ വോട്ടുകള്‍ രാവിലെ തന്നെ ചെയ്യിച്ച് അക്രമം അഴിച്ചുവിടുകയെന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളതെന്നാണ് വിവരം.
അണികളും അനുഭാവികളും വോട്ടു രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നതോടെ വിവിധ കേന്ദ്രങ്ങളില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിനാണ് സിപിഎം തീരുമാനം. പാര്‍ട്ടി അണികളുടെ പേരില്‍ കേസ് വരുന്നത് ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പു കഴിഞ്ഞ ജില്ലകളില്‍ നിന്നും സഖാക്കളെ ഇറക്കിയിരിക്കുന്നത്. എസ്എന്‍ഡിപിയുടെ നിലപാട് താഴേത്തട്ടില്‍ എത്തിച്ച് വ്യാപക സംഘര്‍ഷത്തിനാണ് സിപിഎം ശ്രമം നടത്തിയിരിക്കുന്നത്.
നിലവില്‍ കൊയ്ത്തു നടക്കുന്ന കാര്‍ഷിക മേഖലയില്‍ കൊയ്ത്തു യന്ത്രം എത്തിക്കുന്നത് തമിഴ്നാട്ടുകാരാണ്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ചില പ്രധാന സ്ഥലങ്ങളില്‍ ചുവപ്പു കൈലിയും വെള്ള ഷര്‍ട്ടും ധരിച്ച നിരവധി പേര് തമ്പടിക്കുന്നത് നാട്ടുകാരില്‍ സംശയം ജനിപ്പിക്കുകയും തമിഴ്നാട്ടുകാരോട് ചോദിച്ചപ്പോള്‍ തങ്ങളുടെ ആളുകളല്ലെന്നറിയിക്കുകയും ചെയ്തതോടെ സിപിഎം സംഘങ്ങളാണ് എന്ന് നാട്ടുകാര്‍ ഉറപ്പിക്കുകയുമായിരുന്നു.
പോലീസില്‍ അറിയിച്ചാലും വാഹനങ്ങള്‍ പോലും കയറിവരാത്ത പ്രദേശത്ത് പോലീസിന് എത്തിപ്പെടാനോ സ്വാധീനമുള്ള സഖാക്കളുടെ വീടുകളായതിനാല്‍ വിവരം അറിയിക്കുന്നവരെ പോലീസും ഒറ്റുകൊടുക്കുകയും ചെയ്യുമെന്ന ഭയമാണ് നാട്ടുകാര്‍ പ്രതികരിക്കാതിരിക്കാന്‍ കാണമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: