താരാബെന്നിന്റെ അസുഖം ഭേദമായ സംഭവത്ഥില്‍ ദൈവശക്തിയുണ്ടെന്ന് ചിലര്‍ വിശ്വസിച്ചു.ഇല്ലെന്ന് ചിലരും.സൊപാര്‍ക്കരും ഏറെക്കുറെപ്പേരും താരാബെന്നിന്റെ അസുഖം എന്നന്നേക്കുമായി മാറിയെന്നു വിശ്വസിച്ചു.
ഏഴു ദിവസത്തേക്ക് ആയുസ്സ് നീട്ടിാമെന്നായിരുന്നു വല്ലോ മാതാജിയുടെ കല്‍പന.രോഗം മാറിയതിന്റെ ഏഴാം ദിവസം രാവിലെ താരാബെന്നിന് പനിവന്നു.അവര്‍ അന്ന് മരിച്ചു പോകുമെന്ന് ബുദ്ധിമാനായ ഭര്‍ത്താവ് മനസ്സിലാക്കി.അതോടെ അദ്ദേഹത്തിനു മോഹാലസ്യമുണ്ടായി.മായിസത്തിന്റെ സ്ഥാപകനായ മാര്‍ക്കണ്ഡ മായി അദ്ദേഹത്തെ ശുശ്രൂഷിച്ച് പൂര്‍വ്വസ്ഥിതിയിലാക്കി.
ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ഗവര്‍ണ്മെന്റ് കാര്യാലയത്തില്‍ നിന്ന് ഒരു ടെലിഫോണ്‍ സന്ദേശം സൊപാര്‍ലക്കഭിര്‍ച്ചക്ക് ലഭിച്ചു .ചില ഓഫീസ് ഫയലുകള്‍ അടിയന്തരമായി എത്തിക്കണമെന്നായിരുന്നു ആ സന്ദേശം.സൊപാര്‍ക്കര്‍ക്ക് ഭാര്യയെ വിട്ടുപോകാന്‍ മനസ്സുവന്നില്ല.ഫയലുകള്‍ കൊണ്ടുപോകാന്‍ മാര്‍ക്കണ്ഡനെ നിയോഗിച്ചു.മറ്റെങ്ങും പോകരുതെന്നും ഫയലുകള്‍ ഏല്‍പ്പിച്ചു കൊടുത്തയുടനെ ഇങ്ങോട്ടേക്ക് മടങ്ങണമെന്നും മാര്‍ക്കണ്ഡമായിക്കും െ്രെഡവര്‍ക്കും നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തു.മാര്‍ക്കണ്ഡമായിയും െ്രെഡവറും കാര്യാലയത്തിലെത്തിയപ്പോള്‍ അവിടുത്തെ ഹെഡ് കഌര്‍ക്ക് പറഞ്ഞു.
‘നിങ്ങള്‍ സൊപാര്‍ക്കര്‍സാറിന്റെ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ തന്നെ താരാബെന്‍ മരിച്ചുവെന്ന് സൊപാര്‍ക്കര്‍സാര്‍ വിളിച്ചു പറഞ്ഞിരുന്നു.’
മനുഷ്യബുദ്ധിക്കതീതമായ ഒരു സംഭവപരന്പരയായിരുന്നു അത്.താരാബെന്‍ മാതാജിയുടെ ഭക്തയിരുന്നു.മാര്‍ക്കണ്ഡന്‍ മനസ്സില്‍ ജപിച്ച ശ്ലോകം അവര്‍ കേട്ടു.ഭണ്ഡാര്‍പുരിയിലെ സിദ്ധന്‍ പ്രവചിച്ചതുപോലെ സംഭവിച്ചു.താരാബെന്‍ മാതാജിയെ കണ്ടു.മാര്‍ക്കണ്ഡന്റെ ഉപവാസം കൊണ്ട് അവരുടെ ആയുസ്സ് നീട്ടിക്കിട്ടി.ഈ സംഭവങ്ങള്‍ മാര്‍ക്കണ്ഡന്റെ മനസ്സില്‍ കിടന്ന് കറങ്ങിത്തുടങ്ങി.മാര്‍ക്കണ്ഡന്‍ അമ്മയോടെ നന്ദികേട് കാണിച്ചുവെന്ന താങ്ങാനാവാത്ത വിചാരം മനസ്സില്‍ കടന്നുകൂടി.
”മാതാജിയോട് നന്ദികാണിക്കാതെ സുഖലോലുപനായി ജീവിക്കുന്നത് ശരിയാണൊ.?അമ്മ പലപ്പോഴും പല ആപത്തില്‍ നിന്നും രക്ഷിച്ചിട്ടുണ്ട്.എന്നിട്ടും അമ്മയെപ്പറ്റി ലോകത്തോടു ഞാനൊന്നും പറഞ്ഞില്ല.”എന്ന് മാര്‍ക്കണ്ഡമായി സ്വയം പറഞ്ഞു.ദിനചര്യയില്‍ ശ്രദ്ധയില്ലാതായി,അരകിറുക്കനെപ്പോലെ നെറ്റിയിലിടിച്ചും നിലത്തുരുണ്ടും രാപകല്‍ തള്ളിനീക്കി.
‘നീചനും നന്ദികെട്ടവനുമായ ഞാന്‍ അമ്മയെ പൂകഴ്‌ത്തുക കൂടി ചെയ്തില്ല.’എന്ന് കൂടെക്കൂടെ പറയും.
ഉദ്ദ്യോഗത്തില്‍ നിന്ന് നീണ്ട അവധിയെടുത്തു.യാതൊരു അസുഖവും അദ്ദേഹത്തിനില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.ദൈവീക ഭ്രാന്തായിരുന്നു അസുഖം.ഏറ്റവും നല്ല ചികിത്സ അമ്മയ്‌ക്കു വേണ്ടി വല്ലതും ചെയ്യുകയും അമ്മയെപ്പറ്റി സംസാരിക്കുകയുമായിരുന്നു.അദ്ദേഹത്തിന്റെ മതപരമായ കാഴ്ച പ്പാടില്‍ ഗണ്യമായ മാറ്റം സംഭവിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്.ഹിന്ദുമതത്തേയും വേദങ്ങളേയും ബ്രാഹ്മണരേയുംപ്പറ്റി അദ്ദേഹത്തിനുണ്ടായിരുന്ന അഭിമാനം ഇല്ലാതി.അദ്ദേഹം ഒരു നാഗര്‍ ബ്രാഹ്മണനാണ്.ഗുജറാത്തിലെ ഏറ്റവും ഉയര്‍ന്ന ബ്രാഹ്മണരാണ് നാഗര്‍.എന്നാല്‍ ബ്രാഹ്മണ്യത്തില്‍ അത്രയൊന്നും അഭിമാനിക്കാനില്ലെന്ന് അദ്ദേഹത്തിനു തോന്നി.അതോടൊപ്പം ഇതര മതങ്ങളെ നിസ്സാരമാക്കി തള്ളാനുള്ള പ്രവണതയും ഇല്ലാതായി.അത്യാത്ഭുതമെന്നു പറയട്ടെ,സര്‍വ്വലോക മാതാവായ മായി എന്ന നിലയില്‍ അമ്മയെ പ്രതിഷ്ഠിക്കുവാന്‍ അമ്മതന്നെ മാര്‍ക്കണ്ഡനോട് ആജ്ഞാപിച്ചു.
‘ദൈവം അമ്മയാണ്,ഏവരുടേയും അമ്മ.സാര്‍വ്വത്രികമായ സ്‌നേഹം,സേവനം,ഭക്തി,നിരുപാധികവും സന്തോഷാവഹവുമായ ശരണാഗതി.’എന്നീ ആറു തത്വങ്ങളടങ്ങിയ വാക്കുകളും വാചകങ്ങളും മാര്‍ക്കണ്ഡന്‍ വായുവില്‍ കേള്‍ക്കാന്‍ തുടങ്ങി .മാത്രമല്ല,തട്ടുതുലാം,വാതില്‍,ഭിത്തി തുടങ്ങിയവയില്‍മേല്‍ അവ എഴുതപ്പെട്ടതായും തോന്നി.മാതാജിയുടെ രൂപമായ മായിയെ പ്രതിഷ്ഠിക്കാന്‍ അദ്ദേഹം അര്‍ഹനല്ലെന്നു അപേക്ഷാരൂപേണ ഒഴിവ് പറഞ്ഞു നോക്കി.ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുംത്തോറും മായി പിടിമുറുക്കി.മാത്രമല്ല കോപത്തോടു കൂടി ”നിനക്ക് എന്താണിഷ്ടം.? പറഞ്ഞു തന്ന ആറു തത്വങ്ങളോടുകൂടി എന്നെ പ്രതിഷ്ഠിക്കുവാനൊ അല്ലെങ്കില്‍ അരഭ്രാന്തനായി ഇന്നത്തെപ്പോലെ ജീവിക്കനൊ.?”എന്നു ചോദിക്കുകയും ചെയ്തു.
ഉന്‍മാദാവസ്ഥയില്‍ നിന്നു രക്ഷപെടാന്‍ വേണ്ടി പത്രിഷ്ഠ നടത്താമെന്ന് അദ്ദേഹം വാക്കുകൊടുത്തു.അത്ഭുതമെന്നു പറയട്ടെ, ഉടനെ മാനസ്സിക അശ്വസ്ഥത മാറി.ഉടന്‍ തന്നെ പൂനയില്‍ ചെന്ന് ഉദ്ദ്യോഗത്തില്‍ ചേര്‍ന്നു.ആഴ്ചതോറും പ്രതിഷ്ഠയെപ്പറ്റി മായി അദ്ദേഹത്തിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.ഉത്തരവാദിത്വത്തിന്റെ ഭാരംഓര്‍ത്ത് ഓരോ ഒഴികഴിവുകള്‍ പറഞ്ഞ് കാര്യം നീട്ടിക്കൊണെടുപോയി.
(തുടരും)
















