തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും നായകനായി വി.എസ്. അച്യുതാന്ദനെ ചിത്രീകരിക്കാനുള്ള നീക്കത്തില്‍ പിണറായിക്ക് അതൃപ്തി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പിണറായി വിജയനെയും വെട്ടി വിഎസ് അണികള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കുകയാണ്. ഇതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും വി.എസ്. പാര്‍ട്ടിയെ നയിക്കണമെന്ന ചര്‍ച്ച ഉയര്‍ന്നു. ഇതില്‍ അസ്വസ്ഥനായ പിണറായി അതൃപ്തി തുറന്നു പ്രകടിപ്പിച്ചിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് നയിക്കുമെന്ന സിപിഐ നിയമസഭാ കക്ഷി നേതാവ് സി. ദിവാകരന്റെ പ്രസ്താവനയെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ആക്ഷേപിച്ചു.
രണ്ടുതവണയായി എംഎല്‍എ ആയ ദിവാകരന് വീണ്ടും മത്സരിക്കണമെന്ന് സിപിഐക്കു പുറത്തുള്ള താന്‍ പറഞ്ഞാല്‍ അതു വിടുവായത്തരമാവില്ലേയെന്നും പിണറായി പറഞ്ഞു. ദിവാകരന്റേത് വെറും വിടുവായത്തരം മാത്രമാണെന്നായിരുന്നു പിണറായിയുടെ ആക്ഷേപം. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച വോട്ടുകാര്യം- 2015 സംവാദപരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പിണറായി നിലപാട് വ്യക്തമാക്കിയത്. വിഎസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തുന്നതിലെ അതൃപ്തി പിണറായി മറച്ചുവച്ചില്ല.
തെരഞ്ഞെടുപ്പ് വരുമ്പോഴാണ് സ്ഥാനാര്‍ഥിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. ദിവാകരന് അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണെന്നു അറിയില്ല. ദിവാകരന് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. കാര്യങ്ങള്‍ അവഗാഹമായി പഠിച്ച് നല്ല രീതിയില്‍ സംസാരിക്കുന്നയാളാണ് ദിവാകരന്. ആരൊക്കെ മത്സരിക്കണമെന്ന കാര്യം സിപിഐയും ചര്‍ച്ച ചെയ്തിട്ടുണ്ടാവില്ല. ഈ സാഹചര്യത്തില്‍ താന്‍ ദിവാകരന് മത്സരിക്കണമെന്ന് പറയുന്നത് ഉചിതമാവില്ല. ഇപ്പോള്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തദ്ദേശസ്ഥാപനങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. വിഎസ് മാത്രമല്ല താനടക്കം എല്ലാവരും പ്രചരണ രംഗത്തുണ്ടെന്നും പിണറായി ആവര്‍ത്തിച്ചു വിശദീകരിച്ചു.
ബിജെപി സിപിഎമ്മിനും കോണ്‍ഗ്രസിനും ബദല്‍ശക്തിയായി വളര്‍ന്നപ്പോള്‍ അങ്കലാപ്പിലായത് സിപിഎമ്മാണ്. സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്കുള്ള അണികളുടെ ചോര്‍ച്ച തദ്ദേശ തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തിരിച്ചടിയാകും. ഈ ദുര്‍ബലാവസ്ഥയെ മറികടക്കാന്‍ പിണറായിക്കോ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ സാധിക്കില്ല. വിഎസ് എന്ന മജീഷ്യന്തന്നെ വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. വെള്ളാപ്പള്ളിയെ ആക്രമിച്ച് അണികള്‍ക്കിടയില്‍ സ്റ്റാറായ വിഎസിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെയും നായകനാക്കാന്‍ വിഎസ് അനുകൂല വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിലുള്ള അസംതൃപ്തിയാണ് പിണറായി തുറന്നു പ്രകടിപ്പിച്ചത്. വിഎസ് പാര്‍ട്ടിയെ നയിക്കണമെന്നാണ് എല്‍ഡിഎഫിലെ ഘടകക്ഷികളുടെ അഭിപ്രയവും.
ദിവാകരനു പുറമെ സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും വിഎസിനു വേണ്ടി വാദിച്ചിരുന്നു. പോസ്റ്ററുകളിലെ വിഎസ് മയം മുതലെടുത്ത് വിഎസ് വിഭാഗം മുന്നോട്ട് പോയാല്‍ പിണറായിക്കത് തിരിച്ചടിയാകും. ഇത് ബോധ്യപ്പെട്ടതോടെയാ1ണ് പിണറായിയെ അതൃപ്തി തുറന്നു പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതനാക്കിയത്. കണ്ണൂരില്‍പോലും ഇത്തവണ പോസ്റ്ററുകളില്‍ വിഎസ് നിറഞ്ഞ് നില്‍ക്കുന്നത് ഔദ്യോഗികപക്ഷത്തെ വിറളിപിടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: