ചങ്ങനാശേരി: കാലാതിവര്‍ത്തിയായ ഗുരുദേവദര്‍ശനം സനാതന ധര്‍മ്മത്തിന്റെ അടിത്തറയില്‍ നിന്നുയിര്കൊണ്ടതാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് പറഞ്ഞു.
ശ്രീനാരായണഗുരുദേവ നിന്ദയ്ക്കെതിരെ ചങ്ങനാശേരിയില്‍ നടന്ന പദയാത്രയുടെ സമാപന സമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസം കാലഹരണപ്പെട്ടതാണ് ലോകത്തെവിടെയും ഇന്നതില്ല. മാത്രമല്ല ലോകത്തൊരുമാറ്റവും വരുത്താന്‍ കമ്മ്യൂണിസത്തിന് കഴിഞ്ഞിട്ടുമില്ല. ഇന്ന് ഗുരുദേവനെ നിന്ദിച്ചവര്‍ ഇതിന് മുമ്പും അത് ചെയ്തിട്ടുണ്ട്. ഇഎംഎസും പിണറായിയും ഗുരുദേവനെ നിന്ദിച്ചത് മറക്കാറായിട്ടില്ല. എല്ലാ ഹിന്ദു ആചാര്യന്മാരെയും ദേശീയനേതാക്കളെയും സനാതനമൂല്യങ്ങളെയും അവഹേളിച്ച ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. ഇത് വിവേകാനന്ദന് മുതല്‍ ഇങ്ങ് ഗുരുദേവന് വരെ നീണ്ടു കിടക്കുന്നു. ദൈവത്തെ മതത്തെ ക്ഷേത്രങ്ങളെ കുമാരനാശാനെ കേളപ്പജിയെ നേതാജിയെ ഗാന്ധിജിയെ മന്നത്ത് പത്മനാഭനെ ചിന്മയാനന്ദനെ അമൃതാനന്ദമയിയെ എല്ലാം കമ്മ്യൂണിസം ആക്രമിച്ചിട്ടുണ്ടെന്ന് ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വന്തം ആചാര്യനായ കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്തതിലൂടെയും ഗുരുദേവനെ കുരിശില്തറച്ചതിലൂടെയും ഗുരുശാപം ഏറ്റുവാങ്ങിയ പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറിയെന്നും ഹരിദാസ് കൂട്ടിച്ചേര്‍ത്തു. ഒരിക്കലും ഹരിക്കാത്ത സനാതനധര്‍മ്മവും നശിച്ചുകൊണ്ടിരിക്കുന്ന കമ്മ്യൂണിസവും യോജിച്ച് പോകില്ല. അതിനാല്‍ സനാതന ധര്‍മ്മ വിശ്വാസികള്‍ കമ്മ്യൂണിസം ഉപേക്ഷിച്ച് ഗുരുദേവ ദര്‍ശനത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എസ്എന്‍ഡിപി യോഗം ചങ്ങനാശേരി യൂണിയന് പ്രസിഡന്റ് കെ.വി.ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി കോട്ടയം ജില്ലാ സഹമേഖലാ സെക്രട്ടറി കെ.പി.ശശികുമാര്‍ സ്വാഗതവും കെ.എസ്.സന്തോഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: