Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാലനേമിയുടെ വാക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 07:51 pm IST
in Samskriti

കര്‍തൃത്വം, ഭോക്തൃത്വം തുടങ്ങിയ സ്വന്തം ഗുണങ്ങളെ ആത്മാവായ ഈശ്വരനില്‍ ആരോപിച്ച് ഈശ്വരനേയും തന്റെ വശത്താക്കി മായ എപ്പോഴും ക്രീഡിക്കുന്നു. ശുദ്ധനും പരനും ഏകനുമായ ആത്മാവ് മായയോട് ചേരുമ്പോള്‍ ഇന്ദ്രിയവേദ്യമായി ഭവിക്കുന്നു. തന്മൂലം മായാഗുണവിമോഹിതനായ മനുഷ്യന്‍ സ്വന്തം ആത്മാവിനെ എല്ലായ്‌പോഴും മറക്കുന്നു.

ബോധസ്വരൂപനായ ഒരു സദ്ഗുരുവിന്റെ ഉപദേശത്താല്‍ അനുഗൃഹീതനാകുന്ന വ്യക്തി ഇന്ദ്രിയങ്ങളുടെ ലോകത്തില്‍ നിന്നും പിന്മാറുന്നതിന് പ്രാപ്തനാകുന്നു. മായയുടെ സ്വാധീനത്തില്‍നിന്നും വിമുക്തമാകുന്ന ആ അവസ്ഥയില്‍ അയാള്‍ ആത്മാവിനെ സ്പഷ്ടമായി ദര്‍ശിക്കുകയും ചെയ്യുന്നു. അപ്രകാരം ആത്മാവിനെ ദര്‍ശിച്ച വ്യക്തി പ്രകൃതി ഗുണങ്ങളില്‍ നിന്ന് വേര്‍പെടുന്നു. അയാളുടെ ദേഹി ജീവന്മുക്താവസ്ഥയെ പ്രാപിക്കുന്നു. പ്രകൃതിഗുണങ്ങളില്‍ നിന്ന് വിമുക്തനാണ് ആത്മാവെന്ന് മനസ്സിലാക്കി തന്റെ ആഗ്രഹങ്ങളെ വെടിഞ്ഞ് ജിതകാമനായി ധ്യാനനിരതനായി ജീവിക്കുമ്പോള്‍ അവന് പരമാനന്ദം കൈവരുന്നു എന്നതിന് യാതൊരു സംശയവുമില്ല.

ഇനി ധ്യാനിക്കാന്‍ സമര്‍ത്ഥനല്ലാത്തപക്ഷം സഗുണസ്വരൂപനായ ഈശ്വരനെ ഭക്തിപാരവശ്യത്തോടുകൂടി ആശ്രയിച്ച് ഭജിക്കുക. ശ്രീരാമചന്ദ്രനെ സീതാലക്ഷ്മണസഹിതനായി മനസ്സില്‍പ്രതിഷ്ഠിച്ച് രാമചരിതം നിരന്തരം കേട്ടുകൊണ്ടിരിക്കുക. രാമരാമ എന്ന് എപ്പോഴും പ്രാര്‍ത്ഥിക്കുക. ഇങ്ങനെ നിഷ്ഠയില്‍ കഴിയുന്നവര്‍ക്ക് പിന്നീട് ജന്മമുണ്ടാകുന്നതല്ല. പൂര്‍വജന്മ പാപങ്ങളില്‍ നിന്നുപോലും അവര്‍ മുക്തരാകുന്നു. കാലനേമി പറഞ്ഞുനിര്‍ത്തി.

കാലനേമിയുടെ വാക്കുകള്‍ രാവണനെ പ്രകോപിതനാക്കി. വൈരം ഉപേക്ഷിച്ച് ഭക്തിയോടുകൂടി രാമനെ ഭജിക്കാനാണ് കാലനേമി ഉപദേശിച്ചത്. രാമാദികള്‍ മോഹാലസ്യം വിട്ടെഴുന്നേല്‍ക്കാതിരിക്കാനായി ഹനുമാന്‍ ഔഷധിയുമായി തിരിച്ചുവരുന്നതിന് കാലതാമസം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെടാനാണ് രാവണന്‍ ഏകനായി കാലനേമിയെ സമീപിച്ചത്. എന്നാല്‍ ആ ശ്രീരാമനെ ഭജിക്കാനാണ് കാലനേമി രാവണനോട് പറയുന്നത്. ഈ വാക്കുകള്‍ രാവണനെ ക്ഷുഭിതനാക്കിയില്ലെങ്കിലേ അത്ഭുതമുള്ളു. രാവണന്‍ ചുവന്നുകലങ്ങിയ നേത്രങ്ങളോടുകൂടി വാളുമുയര്‍ത്തിക്കൊണ്ട് കാലനേമിയെ സമീപിച്ച് പറഞ്ഞു. ഏതായാലും നിന്നെ വെട്ടിക്കൊന്നതിനുശേഷം ഞാന്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിച്ചുകൊള്ളാം.

ഇതുകണ്ട് കാലനേമി പറഞ്ഞു. രാക്ഷസേശ്വര നിര്‍ത്തുക ഈ രൂക്ഷതകൊണ്ട് എന്താണ് കാര്യം? ഇത് നിന്നെ നാശത്തിലേക്കേ നയിക്കുകയുള്ളൂ. ഏതായാലും നിന്റെ ആജ്ഞ ഞാന്‍ അനുസരിക്കുന്നുണ്ട്. അത് മറ്റൊന്നുംകൊണ്ടല്ല. നീ പറഞ്ഞപോലെ ചെയ്താല്‍ എനിക്ക് സത്ഗതി ലഭിക്കുമെന്ന് അറിയാം. എന്നു പറഞ്ഞ് കാലനേമി പുറപ്പെട്ടു.

കാലനേമി ഹിമവല്‍ പാര്‍ശ്വത്തില്‍ എത്തുകയും മായയാല്‍ ഒരാശ്രമം നിര്‍മ്മിച്ച് അവിടെ മുനിവേഷത്തില്‍ വസിക്കുകയും ചെയ്തു. ഋഷഭാദ്രിയിലേക്ക് പോകുന്ന വഴിക്ക് ശിഷ്യരോടും പരിചാരകരോടും കൂടിയ ആശ്രമം കണ്ടപ്പോള്‍ ഹനുമാന്‍ ചിന്തയില്‍പെട്ടു. തനിക്ക് വഴി തെറ്റിയതാണോ? അതോ മനഭ്രാന്തി സംഭവിച്ചതാണോ? ഏതായാലും ആശ്രമത്തിലെ താപസനെക്കണ്ട് ദാഹംതീര്‍ത്തശേഷമാകാം ഔഷധി കണ്ടുപിടിക്കാനുള്ള യാത്ര എന്ന് മാരുതി തീരുമാനിച്ചു.

വിസ്തൃതവും വിവിധ ഫലവൃക്ഷങ്ങള്‍ കൊണ്ട് സമ്പന്നവുമായ ആശ്രമത്തില്‍ചെന്ന് താന്‍ രാമദൂതനായ ഹനുമാനാണെന്നും രാമകാര്യാര്‍ത്ഥം ഋഷഭാദ്രിയിലേക്ക് പോവുകയാണെന്നും സ്വയം പരിചയപ്പെടുത്തി. ദാഹം തീര്‍ക്കാന്‍ ജലപാനത്തിനായി വന്നതാണെന്നും എവിടേയും തങ്ങാതെ തനിക്ക് പോകണമെന്നും ഹനുമാന്‍ പറഞ്ഞു. ഇതുകേട്ട് തന്റെ കമണ്ഡലുവിലെ ജലം ദാഹം തീരുന്നവരെ കുടിച്ചുകൊള്ളാനായി കാലനേമി പറഞ്ഞു. മാത്രമല്ല പക്വഫലങ്ങള്‍ ഭക്ഷിച്ച് കുറഞ്ഞൊന്ന് വിശ്രമിച്ചശേഷം പോകാമെന്നും കാലനേമി കൂട്ടിച്ചേര്‍ത്തു.

ഒട്ടും പരിഭ്രമിക്കേണ്ടതില്ലെന്നും ശ്രീരാമന്റെ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഒരുതരത്തിലുള്ള വിപത്തും സംഭവിക്കുന്നതല്ലെന്നും സൗമിത്രിയും വാനരസംഘവും മോഹാലസ്യം വെടിഞ്ഞ് എഴുന്നേറ്റ് യുദ്ധസന്നദ്ധരായി നില്‍ക്കുകയാണെന്നും എല്ലാം താന്‍ ദിവ്യദൃഷ്ടിയാല്‍ കാണുന്നുണ്ടെന്നും ഭൂതവും ഭാവിയും തനിക്ക് പ്രവചിക്കാന്‍ കഴിയുമെന്നും കാലനേമി ഹനുമാനെ ധരിപ്പിച്ചു.

ഇതുകേട്ട് ഹനുമാന്‍ പറഞ്ഞു. അങ്ങ് കരുണയുള്ളവനാണ്. എനിക്ക് വല്ലാത്ത ദാഹം ഉള്ളതുകൊണ്ട് കമണ്ഡലുവിലെ ജലം പര്യാപ്തമല്ലെന്നും മാരുതി പറഞ്ഞു. ഇതുകേട്ട് കാലനേമി താന്‍ മായയാല്‍ സൃഷ്ടിച്ചിട്ടുള്ള ബ്രഹ്മചാരിയെ ഹനുമാന് ജലാശയം കാട്ടിക്കൊടുക്കുന്നതിനായി ഏര്‍പ്പാട് ചെയ്തു. ജലാശയത്തിലേക്കു പോകുമ്പോള്‍ കണ്ണടച്ചുകൊണ്ടു വേണം പോകാനെന്നും; കണ്ണടച്ചുകൊണ്ടുതന്നെ വേണ്ടുവോളം വെള്ളംകുടിച്ച് ദാഹംതീര്‍ത്തുവരുമ്പോള്‍ ഔഷധം കണ്ടെത്തുന്നതിന്നുള്ള ഒരു മന്ത്രവും ഉപദേശിച്ചുതരാമെന്ന് കാലനേമി ഉറപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)
Kerala

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.