മൂന്നാര്‍: തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള സമരക്കാരും പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിലുള്ള സ്ത്രീകളും നിരാഹാര സമരത്തിലാണ്. കഴിഞ്ഞ ദിവസം ഇരുവിഭാഗവും പകല്‍ സമയത്ത് മാത്രം നിരാഹാര സമരം നടത്തിയിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ അനിശ്ചിതകാല നിരാഹാരമാണ് നടത്തുന്നത്.
പെമ്പിളൈ ഒരു മൈയുടെ നേതൃത്വത്തിലുള്ളവര്‍ സമരം നടത്തുന്നിടത്ത് പിന്തുണയുമായി ബിഎംഎസിന്റെ വനിതാ നേതാക്കളെത്തി. ബിഎംഎസ് സംസ്ഥാന സെക്രട്ടറി റ്റി. പി സിന്ദുമോള്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആശ, എറണാകുളം ജില്ല ജോയിന്റ് സെക്രട്ടറി സതി ഹരിദാസ് എന്നിവരാണ് സമരത്തിന് നേതൃത്വം നല്കുന്ന ലിസി സണ്ണി, ഗോമതി എന്നിവര്‍ക്കൊപ്പം സമരമുഖത്തിരുന്നത്.
അരമണിക്കൂറോളം ബിഎംഎസ് ഭാരവാഹികള്‍ സമരക്കാര്‍ക്കൊപ്പം കഴിഞ്ഞു. നാളെ നടക്കുന്ന പിഎല്‍സി യോഗത്തില്‍ പൈമ്പിളൈ ഒരു മൈയുടെ പ്രതിനിധിയെയും പങ്കെടുപ്പിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെടുമെന്ന് നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ തീരമാനമുണ്ടായില്ലെങ്കില് ബിഎംഎസ് ഇടുക്കി ജില്ല കമ്മറ്റി മൂന്നാറിലെ സമരക്കാര്‍ക്കൊപ്പം നിരാഹാരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഐഎന്റ്റിയുസി, സിഐറ്റിയു. എഐറ്റിയുസി എന്നിവരുടെ നേതൃത്വത്തിലുള്ള സമരക്കാരുടെ ഭീഷണിയുടെ നിഴലിലാണ് സ്ത്രീ തൊഴിലാളികള്‍ സമരം നടത്തുന്നത്. ഇതിനാലാണ് ബിഎംഎസ് സ്ത്രീ തൊഴിലാളികള്‍ക്ക് പിന്തുണയുമായി രംഗത്തെത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരുവിഭാഗങ്ങളും രാത്രി സമരം ആരംഭിച്ചതോടെ പോലീസ് കനത്ത സുരക്ഷായാണ് മൂന്നാറില്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: