Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിഭാഗീയതയ്‌ക്ക് ശമനമില്ല: വിഎസിനെ സുധാകരന്‍ ബഹിഷ്‌കരിക്കും

Janmabhumi Online by Janmabhumi Online
Sep 28, 2015, 10:25 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ജി. സുധാകരനുമായുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. താന്‍ ക്ഷണിച്ച ചടങ്ങ് വിഎസ് ബഹിഷ്‌കരിച്ചതിന് പകരംവീട്ടി അച്യുതാന്ദന്‍ പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ജി. സുധാകരന്‍ പരസ്യമായി പ്രഖ്യാപിച്ചു. അച്യുതാനന്ദനെതിരെ തുടര്‍ച്ചയായി പരസ്യപ്രഖ്യാപനങ്ങള്‍ നടത്തി പിണറായി പക്ഷത്തോട് കൂറ് ആവര്‍ത്തിക്കുന്ന സുധാകരന്റെ ഇപ്പോഴത്തെ നിലപാട് പാര്‍ട്ടിയിലെ വിഭാഗീയതയ്‌ക്ക് ആക്കം കൂട്ടി.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സുധാകരന്‍ കടുത്ത നിലപാട് സ്വീകരിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. സ്വന്തം മണ്ഡലത്തില്‍ കെഎസ്എഫ്ഡിസി ഉടമസ്ഥതയിലുളള പുതിയ രണ്ട് തീയേറ്ററുകളുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്നാണ് സുധാകരന്റെ പ്രഖ്യാപനം. എന്നാല്‍ സുധാകരന്‍ ബഹിഷ്‌കരിച്ചാലും വിഎസും, തോമസ് ഐസക്ക് എംഎല്‍എയും ചടങ്ങില്‍ നിര്‍ബന്ധമായും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളതായി കെഎസ്എഫ്ഡിസി ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ അറിയിച്ചില്ലെന്ന നിസ്സാര കാരണം പറഞ്ഞാണ് നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ജി. സുധാകരന്‍ അറിയിച്ചിരിക്കുന്നത്.

വിഎസിനെ വിളിച്ചതാണ് സുധാകരനെ ഇപ്പോള്‍ പ്രകോപിച്ചിരിക്കുന്നതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ പ്രചരണം. കഴിഞ്ഞ കുറെ നാളുകളായി തുടരുന്ന വിഎസ്-സുധാകര പോരിന്റെ പുതിയ അധ്യായം മാത്രമാണ് ഈ ബഹിഷ്‌ക്കരിക്കല്‍ പരിപാടിയെന്നാണ് ആക്ഷേപം.

ഒരു മാസം മുമ്പ് സുധാകരന്റെ എംഎല്‍എ ഫണ്ടുപയോഗിച്ച് പറവൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കെട്ടിട ഉദ്ഘാടനത്തിന് വിഎസിനെ ക്ഷണിച്ചെങ്കിലും വിഎസ് ഈ പരിപാടിയ്‌ക്ക് വരാതെ സമീപത്തെ മറ്റു പ്രദേശങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുകയും പുന്നപ്രയിലെ വീട്ടില്‍ വിശ്രമിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. വിഎസ് പഠിച്ച സ്‌കൂളായിരുന്നിട്ടും അദ്ദേഹം ബഹിഷ്‌കരിച്ചത് ജി. സുധാകരനോടുള്ള താല്‍പ്പര്യമില്ലായ്മ കാരണമാണെന്ന് വിഎസ് പക്ഷം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ പേരില്‍ വിഎസിനെതിരെ കടന്നാക്രമണമാണ് ജി. സുധാകരന്‍ അന്ന് നടത്തിയത്. വിഎസിനെ കണ്ടിട്ടല്ല താന്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയതെന്നും വിഎസിനെ ചില അടുപ്പക്കാര്‍ വഴിതെറ്റിക്കുകയാണെന്നുമായിരുന്നു സുധാകരന്റെ വിമര്‍ശനം. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിഎസ് ഇറങ്ങിപ്പോയതു മുതല്‍ മുതിര്‍ന്ന നേതാവെന്ന പരിഗണന പോലും നല്‍കാതെ വിഎസിനെ ജി. സുധാകരന്‍ നിരന്തരം ആക്ഷേപിക്കുകയാണെന്ന് വിഎസ് പക്ഷത്തിന് ആക്ഷേപമുണ്ടായിരുന്നു. വിഎസിന് മുദ്രാവാക്യം വിളിക്കുന്നവര്‍ കള്ളുകുടിയന്‍മാരാണെന്ന് വരെ സുധാകരന്‍ ആക്ഷേപിച്ചിരുന്നു.

രണ്ടാഴ്ച മുമ്പ് ജില്ലാ പഞ്ചായത്തിന്റെ ജെന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുമ്പോഴും ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ പരിപാടിയില്‍ വിഎസിനെ ക്ഷണിച്ചതിനെതിരെ  സുധാകരന്‍ പരസ്യമായി ആക്ഷേപം ഉന്നയിച്ചിരുന്നു. ജില്ലയില്‍ ഒന്നാമനായ തന്നെ നാലാമനായാണ് കാണുന്നതെന്നും, ചിലര്‍ തനിക്ക് മുകളില്‍ തോമസ് ഐസക്കിനെ രണ്ടാം സ്ഥാനത്ത് കാണുകയാണെന്നും സുധാകരന്‍ അന്നു പറഞ്ഞു.

തോമസ് ഐസക്കും നഗരസഭാ ചെയര്‍പേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമെല്ലാം സിപിഎമ്മില്‍ നിന്നും നാളത്തെ കൈരളി, ശ്രീ തീയേറ്ററുകളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമ്പോള്‍ ജി. സുധാകരന്‍ മാത്രം മാറി നില്‍ക്കുന്നത് പാര്‍ട്ടി തീരുമാനപ്രകാരമല്ലെന്ന് വ്യക്തമായിരിക്കുകയാണ്. സുധാകരനും വിഎസും ഒന്നിച്ച് വേദി പങ്കിട്ടിട്ടും ഏറെ നാളുകളായി. പൊതുപരിപാടികളില്‍ പോലും മുതിര്‍ന്ന നേതാവായ വിഎസിനെ അവഹേളിക്കുന്ന സുധാകരന് തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് വിഎസ് പക്ഷത്തിന്റെ തീരുമാനം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

India

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

India

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

India

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)
India

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

പുതിയ വാര്‍ത്തകള്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

ബംഗ്ലാദേശിൽ മതമൗലികവാദികൾ ഹിന്ദു വ്യവസായിയെ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊന്നു ; മൃതദേഹത്തിൽ നൃത്തം ചെയ്ത് കൊലയാളികൾ   

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies