Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഉത്സവങ്ങള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനയെ അനുവദിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 08:59 pm IST
in Alappuzha

ആലപ്പുഴ: മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത ഉത്സവങ്ങളില്‍ ആനയെ ഉപയോഗിച്ച് എഴുന്നെള്ളത്ത് നടത്താന്‍ അനുവദിക്കില്ലെന്ന് നാട്ടാന പരിപാലന ജില്ലാതല സമിതി യോഗം. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റ്റി.ആര്‍. ആസാദ് അദ്ധ്യക്ഷ്യത വഹിച്ചു.

നാട്ടാനപരിപാലന നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉത്സവങ്ങള്‍ മുതല്‍ പള്ളിനേര്‍ച്ച വരെയുള്ള ആഘോഷങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഉത്സവ കമ്മിറ്റികള്‍ 28നകം ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹിക വനവത്കരണ വിഭാഗം ഓഫീസില്‍ ഉത്സവങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. എഴുന്നെള്ളിപ്പിന് അഞ്ച് ആനകളില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ 25 ലക്ഷം രൂപയില്‍ കുറയാത്ത ഇന്‍ഷുറന്‍സ് പരിരക്ഷയും എലിഫെന്റ് സ്‌ക്വാഡിന്റെ സേവനവും ഉറപ്പുവരുത്തണം. 15 ആനയില്‍ കൂടുതലുണ്ടെങ്കില്‍ ജില്ലാതല സമിതിയുടെ പ്രത്യേക അനുമതി വാങ്ങണം. രജിസ്റ്റര്‍ ചെയ്യാനായി പ്രത്യേക ഫോമില്ല. ഉത്സവക്കമ്മിറ്റികളുടെ ലെറ്റര്‍ ഹെഡില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി.

ജില്ലയില്‍ ഇതുവരെ 19 ആനകളുടെ വിവരങ്ങളും രേഖകളും ഉടമകള്‍ രജിസ്‌ട്രേഷനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ജി. അനില്‍കുമാര്‍ പറഞ്ഞു. ആനകളുടെ രജിസ്‌ട്രേഷന്‍ 28 നകം പൂര്‍ത്തീകരിക്കും. മൊത്തം 21 ആനകളുണ്ടെന്നാണ് വിലയിരുത്തല്‍. സമര്‍പ്പിക്കപ്പെട്ട രേഖകള്‍ ജില്ലാ സമിതി വിലയിരുത്തും.

രജിസ്‌ട്രേഷനായി സമര്‍പ്പിച്ച ട്രാന്‍സ്‌പോര്‍ട്ട് പെര്‍മിറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയ അനുമതി പത്രം/നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ഉപഹാര/കൈമാറ്റ സര്‍ട്ടിഫിക്കറ്റ്, പ്രതിരോധമരുന്നുകള്‍ നല്‍കിയതിന്റെ റിക്കോര്‍ഡ്, രോഗ-ചികിത്സാ റിക്കോര്‍ഡ്, മൂവെമെന്റ് രജിസ്റ്റര്‍, ഫീഡിങ് രജിസ്റ്റര്‍, 2014 സപ്തംബര്‍ ഒന്നു മുതല്‍ 2015 ഓഗസ്റ്റ് 30 വരെയുള്ള കാലയളവിലെ വര്‍ക്ക് രജിസ്റ്റര്‍, മൈക്രോചിപ്പ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, എലിഫെന്റ് ഡേറ്റ ബുക്ക്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, 2008 ജൂണ്‍ 20നു മുമ്പ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആനയെ കൊണ്ടുവന്നതിന്റെ വിവരം തുടങ്ങിയ രേഖകളാണ് പരിശോധിക്കുക.

ആനകളുടെ രക്തപരിശോധനയും രോഗപരിശോധനയും ജില്ലാ വെറ്ററിനറി ഓഫീസര്‍ നടത്തും. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം ആനയെ ഉചിതമായി സംരക്ഷിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നേരിട്ട് പരിശോധന നടത്തും.

ഉത്സവ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരത്തിന് ഫോണ്‍: 0477 2246034. യോഗത്തില്‍ പോലീസ്-ദേവസ്വം-ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, കമ്മിറ്റിയംഗങ്ങള്‍, ആനയുടമ സംഘടനയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.