കളമശ്ശേരി: എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അനിശ്ചിതമായി വൈകുന്നു. ഇന്റഗ്രേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്ക് ആരോഗ്യസെക്രട്ടറി ഉത്തരവ് ഇറക്കി ഒരു മാസമാകുമ്പോഴും മെഡിക്കല്‍ കോളേജില്‍ കാര്യങ്ങള്‍ ഇഴഞ്ഞ് നീങ്ങുകയാണ്.
ഇന്റഗ്രേഷന്‍ കോളേജ് പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നിവര്‍ അകാരണമായി വൈകിപ്പിക്കുകയാണ് എന്നാണ് ഒരുവിഭാഗം ജീവനക്കാരുടെ പരാതി. നിലവില്‍ പ്രിന്‍സിപ്പലും, വൈസ് പ്രിന്‍സിപ്പലും പരീക്ഷ ഡ്യൂട്ടിയില്‍ ആണിപ്പോള്‍. ഒരാഴ്ച്ചയോളം സ്ഥലത്ത് ഉണ്ടാകില്ല. ഓഫീസിലെ ജീവനക്കാര്‍ ആണ് ഫയലുകള്‍ വൈകിപ്പിക്കുന്നത് എന്നാണ് പ്രധാന ആരോപണം. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് സമര്‍പ്പിച്ച ലിസ്റ്റില്‍ ഇവരില്‍ ആരുമില്ല. ഇവര്‍ ഭൂരിഭാഗവും കരാര്‍ തൊഴിലാളികളാണ്. ലിസ്റ്റില്‍ പേര് ഇല്ലാത്തത് കൊണ്ട് മനപ്പൂര്‍വ്വം പട്ടിക വൈകിപ്പിക്കുകയാണ് ഇവര്‍ എന്ന് മറ്റൊരുവിഭാഗം ആരോപിക്കുന്നു. ഇതിനിടെ ഇന്റഗ്രേഷന്‍ നടപടികള്‍ അടുത്തെങ്ങും പൂര്‍ത്തിയാകില്ലെന്ന് ഉറപ്പായി. മെഡിക്കല്‍ കോളേജ് അയച്ച ലിസ്റ്റില്‍ ഇനി വെരിഫിക്കേഷന്, പോലീസ് വെരിഫിക്കേഷന് എന്നിവ നടക്കണം. ഇതിന് ഇനിയും മാസങ്ങള്‍ വേണ്ടി വരും എന്നാണ് അറിയുന്നത്. അനന്തമായി ഏറ്റെടുക്കല്‍ നടപടികള്‍ നീണ്ടുപോകുന്നത് ജീവനക്കാരില്‍ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: