തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് പോലെ വിഴിഞ്ഞം പദ്ധതിയോടെ കേരളത്തിന്റെ അച്ചാ ദിന് തുടങ്ങിയെന്ന് ശശി തരൂര്‍ എം.പി. തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വിജയിച്ച കമ്പനിയാണ് അദാനി പോര്‍ട്സ്. അത്യാധുനികവും ഗുണനിലവാരവുമുള്ള സംവിധാനങ്ങളുള്ള കമ്പനിയാണ്. അവര്‍ പദ്ധതി ഏറ്റെടുത്തത് കേരളത്തിന്റെ ഭാഗ്യമാണ്. വിവാദങ്ങളുടെ പേരില്‍ പദ്ധതിയെ തളര്‍ത്താനുള്ള ശ്രമങ്ങള്‍ ഉചിതമല്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ല. വിഴിഞ്ഞം പദ്ധതിയുടെ കരാറില്‍ ക്രമവിരുദ്ധമായി ഒന്നും തന്നെയില്ല. വിമര്‍ശിക്കാന്‍ പാകത്തിലുള്ള ഒന്നും തന്നെ കരാറില്‍ ഇല്ല. പദ്ധതിയെ സംബന്ധിച്ച സമ്പൂര്‍ണ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് മനസിലാക്കുന്ന വിധത്തില്‍ വെബ് സെറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണ്. വിവാദങ്ങളില്‍ പെട്ട് പദ്ധതി വൈകിയില്ലായിരുന്നെങ്കില്‍ ഇന്ന് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന തുറമുഖമായെനെ വിഴിഞ്ഞം എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: