Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദശരഥന്റെ പരിദേവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 07:13 pm IST
in Samskriti

വാല്‍മീകി രാമായണത്തില്‍ അയോദ്ധ്യാകാണ്ഡം പന്ത്രണ്ടാം സര്‍ഗത്തില്‍ ഏതാണ്ട് നൂറോളം ശ്ലോകങ്ങളില്‍ ദശരഥന്റെ പരിദേവനങ്ങളാണ് ഏതൊരു മനുഷ്യനും അതുകേട്ട് മനമിളകും. എന്നാല്‍ കൈകേയി ദൃഢചിത്തയായി കേട്ടുനില്‍ക്കുന്നു.

”ദയയില്ലാത്തവളേ, ദുസ്സ്വഭാവി, പാപീ! വംശം മുടിക്കുന്നവളേ! രാമനോ ഞാനോ നിനക്കെന്തു തെറ്റാണു ചെയ്തത്? അറിവില്ലായ്‌മകൊണ്ട് രാജകുമാരിയായ നിന്നെ ശക്തിയുള്ള വിഷപ്പാമ്പിനെ എന്നപോലെയാണ് കൊട്ടാരത്തില്‍ പ്രവേശിച്ചത്. രാമനെ പ്രശംസിച്ച് നീ പറഞ്ഞതെല്ലാം എന്റെ സേവയ്‌ക്കായി പറഞ്ഞതാണ്. നീയിപ്പോള്‍ ഭൂതപ്രേതാദികളുടെ അധീനത്തിലായിരിക്കുന്നു. ഇക്ഷ്വാകുവംശത്തില്‍ ഇപ്പോള്‍ വലിയ അനീതി സംഭവിച്ചിരിക്കുന്നു. ആ വംശത്തില്‍ തന്നെയുള്ള നിന്റെ ബുദ്ധി പിഴച്ചുപോയിരിക്കുന്നു. നിന്നെ ശുശ്രൂഷിക്കുന്ന സുന്ദരനായ രാമന്റെ വിരഹം നീയെന്തിനാഗ്രഹിക്കുന്നു. ഭരതനും രാമനും തമ്മിലെന്താണു വ്യത്യാസം? കാപട്യമില്ലാത്തവനും ദേവദേവനെപ്പോലുള്ളവനും മഹര്‍ഷിമാരെപ്പോലെ തേജസ്വിയുമായ രാമനെപ്പറ്റി നിനക്കിങ്ങനെയൊരു ദുര്‍വ്വിചാരം എങ്ങനെയുണ്ടായി? സമുദ്രം വരെ നീണ്ടുകിടക്കുന്ന ഈ ഭൂമിയില്‍ കിട്ടാവുന്നതെല്ലാം ഞാന്‍ നിനക്കുതരാം. നീ രാമനു ശരണം നല്‍കൂ.”

ഇത്രയുമായപ്പോള്‍ കൈകേയി വായ് തുറന്നു. ”ധര്‍മ്മങ്ങള്‍ അറിയുന്ന അങ്ങ് ആദ്യം രണ്ടു വരങ്ങള്‍ നല്‍കിയിട്ട് ഇപ്പോള്‍ പിന്മാറുകയാണെങ്കില്‍ ലോകത്തില്‍ ധാര്‍മ്മികത എന്നൊന്ന് ഉണ്ടോ? കൈകേയിയോടു ഞാന്‍ കളവുകാണിച്ചുഎന്നു പറയേണ്ടിവരില്ല? എനിക്കു വാക്കുതന്നിട്ടിപ്പോള്‍ രാമനെ രാജാവാക്കി കൗസല്യയോടൊപ്പം രമിക്കാനാഗ്രഹിക്കുന്നു. അങ്ങെനിക്കുതന്നെ വാക്ക് ധര്‍മ്മമോ അധര്‍മ്മമോ എന്തുതന്നെയാകട്ടെ, ഒരു മാറ്റവും വരുത്താന്‍ പാടില്ല. കൗസല്യ ഒരുദിവസമെങ്കിലും എന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്നത് എനിക്കുകാണണം. ഹേ രാജാവേ, ഭരതന്റെ പേരില്‍ ഞാന്‍ ആണയിട്ടുപറയുന്നു, രാമനെ കാട്ടിലയയ്‌ക്കാതെ മറ്റൊന്നുകൊണ്ടും ഞാന്‍ തൃപ്തിപ്പെടുകയില്ല.

കൈകേയി ഒരുതരത്തിലും വഴങ്ങുകയില്ലെന്നു കണ്ടപ്പോള്‍ ദശരഥന്‍ കഠിനമായി ഭര്‍ത്സിക്കുന്നു.

”പേപിടിച്ചവളെപോലെ എന്നോടു സംസാരിക്കാന്‍ നിക്കു നാണമാകുന്നില്ലേ? രാമനില്ലാതെ ഒരുനിമിഷംപോലും ഞാന്‍ അയോദ്ധ്യയില്‍ വസിക്കുകയില്ല. രാമനോട് കാട്ടിലേക്കുപോകൂ എന്ന് ഞാനെങ്ങനെ പറയും? ഇക്ഷ്വാകുവംശത്തിലെ #ാജാക്കന്മാര്‍ വളരെക്കാലം രാജ്യം ഭരിച്ച് വൃദ്ധരാകുമ്പോഴാണു കാട്ടിലേയ്‌ക്കു പോകുന്നത്. മറ്റു രാജാക്കന്മാരോട് ഞാനെന്തു സമാധാനം പറയും? കൗസല്യയോട് ഞാനെന്തുപറയും? അവര്‍ സന്ദര്‍ഭാനുസരണം പുത്രനെ സ്‌നേഹിക്കുകയും എന്നോടു ദാസിയെപ്പോലെയും സഖിയെപ്പോലെയും ഭാര്യയെപ്പോലെയും സഹോദരിയെപ്പോലെയുമാണ് പെരുമാറിയിട്ടുള്ളത്. നീ നിമിത്തം ഞാനവളെ വേണ്ടവിധം ആദരിച്ചിട്ടില്ല. നീ ആഗ്രഹിച്ചതെല്ലാം നല്‍കുകയും ചെയ്തു. അപത്ഥ്യാഹാരം കഴിച്ച രോഗിയെപ്പോലെ അതെന്നെയിപ്പോള്‍ വേദനിപ്പിക്കുന്നു. രാമന്‍ കാട്ടിലേക്ക് പോകുമ്പോള്‍ സീതയിരുന്നു കരയുന്നതു കാണാനും ഞാനാഗ്രഹിക്കുന്നില്ല. നായാട്ടുകാരന്‍ മധുരമായി പാടി മാനിനെ വേട്ടയാടുന്നതുപോലെ നീയെന്ന വശീകരിച്ചുകൊല്ലുന്നു. ജനങ്ങള്‍ എന്നെ കൊള്ളരുതാത്തവന്‍ എന്നുപറഞ്ഞ് പരിഹസിക്കുന്നത് എനിക്കു കാണാന്‍ സാധിക്കില്ല. രാമനെ പിരിഞ്ഞ് ജീവിച്ചിരിക്കുവാന്‍ ഞാനാഗ്രഹിക്കുന്നില്ല. പണ്ടെങ്ങോ ഞാന്‍ ചെയ്ത ദുഷ്‌കൃതത്തിന്റെ ഫലം ഇപ്പോള്‍ അനുഭവിക്കുന്നു. പാപിയായ നിന്നെ ഞാനിത്രയുംകാലം രക്ഷിച്ചുവല്ലോ! നിന്നോടൊപ്പം രമിച്ചിരുന്ന ഞാന്‍ എനിക്കു കൊലക്കയര്‍ മുറുക്കുകയായിരുന്നു എന്നിപ്പോഴറിഞ്ഞു. ദശരഥനെ സര്‍വ്വരുമിനി സ്ത്രീജിതനെന്നുവിളിച്ചു പരിഹരിക്കും.” ഗത്യന്തരമില്ലാതായപ്പോള്‍ ദശരഥന്‍ പറഞ്ഞു: ”ഹേ കൈകേയീ, എന്നെയും കൗസല്യയേയും സുമിത്രയേയും ഞങ്ങളുടെ മൂന്നു പുത്രന്മാരെയും നരകത്തിലേക്കു തള്ളിവിട്ടിട്ട് നീ സുഖമായിരിക്കൂ. രാമന്‍ കാട്ടിലേക്കുപോകുന്നത് ഭരതന് സന്തോഷകരമാണെങ്കില്‍ എന്റെ മരണാനന്തര കര്‍മ്മങ്ങള്‍ അവന്‍ ചെയ്യാന്‍ പാടില്ല. നീ വിധവയായിത്തീര്‍ന്ന് മകനോടുകൂടി രാജ്യം ഭരിക്കൂ. രാമന്‍ കാട്ടിലേക്കുപോയാല്‍ ഒരുവനും ജീവിച്ചിരിക്കില്ലായെന്നാണെനിക്കുതോന്നുന്നത്. ഞാനും രാമനും ലക്ഷ്മണനുമില്ലാതെ ഭരതന്‍ നിന്നോടുകൂടി ഭരണം നടത്തട്ടെ. നഗരത്തേയും രാജ്യത്തേയും ബന്ധുക്കളേയും നശിപ്പിച്ച് എന്റെ ശത്രുക്കളെ നീ സന്തോഷിപ്പിക്കൂ.”

ഇത്രയുമൊക്കെ പറഞ്ഞിട്ടും കൈകേയിയുടെ മനസ്സു മാറാത്തതിനാല്‍ രാജാവ് ആതുരനെപ്പോലെ താഴെ വീണുപോയി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

India

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.