ന്യൂദല്‍ഹി : വിഴിഞ്ഞം തീരത്ത് ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത കേസ് എന്‍ഐഎ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. ബോട്ടില്‍നിന്നു പിടികൂടിയ 12 പേരെ പ്രതിചേര്‍ത്ത് എഫ്ഐആര്‍ രജിസ്റര്‍ ചെയ്തിരുന്നു.
അന്വേഷണത്തിന്റെ വിവരങ്ങല്‍ കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കേരള പൊലീസ് കത്ത് നല്‍കും. പിടിയിലായവര്‍ രാജ്യന്തര ലഹരികടത്ത് സംഘത്തിലെ കണ്ണികളാണെന്നു ബോട്ടിന്റെ സ്രാങ്ക് അബ്ദുള്‍ മജീദ് ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്തതില്‍നിന്നു സംസ്ഥാന പൊലീസ് നിഗമനത്തിലെത്തിച്ചേര്ന്നിരുന്നു. ഇതേത്തുടര്‍ന്ന് കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ടിപി സെന്‍കുമാര്‍ എന്‍ഐഎയ്ക്ക് കത്തയച്ചിരുന്നു. കത്തിന് അനുകൂല പ്രതികരണമാണ് എന്‍ഐഎയുടെ ഭാഗത്തുനിന്നും ഉണ്ടായത്.
അന്വേഷണവുമായി ബന്ധപ്പെട്ടു കേരള പൊലീസിന്റെ കൈവശമുള്ള തെളിവുകള്‍ എന്‍ഐഎ ആവശ്യപ്പെടും. കഴിഞ്ഞ മാസമാണ് ബറൂക്കി എന്ന പേരുള്ള ഇറാനിയന്‍ ബോട്ട് പടികൂടിയത്. ബോട്ടില്‍ നിന്നും പിടിയിലായവരുടെ കയ്യിലുണ്ടായിരുന്ന ഉപഗ്രഹഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഇവര്‍ പാക്കിസ്ഥാനിലേക്കും ഇറാനിലേക്കും തായ്ലന്‍ഡിലേക്കും ഫോണ്‍ചെയ്തതായി കണ്ടെത്തിയിരുന്നു.
അറസ്റ്റിലായവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: