മാതൃഭൂമി ദിനപ്പത്രത്തില്‍ 2015 ജൂലൈ 14 ന് പ്രത്യക്ഷപ്പെട്ട ഡോ.ടി.ടി.ശ്രീകുമാറിന്റെ ”മതേതരത്വത്തിന്റെ മതവിചാരണകള്‍” എന്ന ലേഖനമാണ് ഈ പ്രതികരണത്തിന് ആധാരം. അറിയപ്പെടുന്ന ഇസ്ലാമിക മൗലികവാദപക്ഷ സാഹിത്യകാരനായ കെ.പി.രാമനുണ്ണി ഏപ്രില്‍ 23 ന് എഴുതിയ ‘ഇതാണ് ഇസ്ലാം’ എന്ന ലേഖനത്തെ സമര്‍ത്ഥമായി ഖണ്ഡിച്ചുകൊണ്ട് എം.എന്‍.കാരശ്ശേരി, ഹമീദ് ചേന്ദമംഗലൂര്‍, സി.ആര്.പരമേശ്വരന് എന്നിവര്‍ മാതൃഭൂമിയില്‍ തന്നെ എഴുതിയ പ്രതികരണങ്ങളാണ് മറ്റൊരു പെയ്ഡ് എഴുത്തുകാരനായി വളര്‍ന്നുവരുന്ന ഡോക്ടര്‍ ശ്രീകുമാറിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ പേരിനുമുമ്പില് ‘ഡോക്ടര്‍’പദം പേറുന്ന ഇദ്ദേഹം എഴുതിയ ലേഖനം അടിമുടി അബദ്ധജടിലമായതിനാല് അവഗണിക്കാവുന്നതേയുള്ളൂ. പക്ഷേ ആ ലേഖനത്തില്‍ ഒരിടത്ത് അദ്ദേഹം ഇങ്ങനെ എഴുതുന്നു:
”ജ്ഞാനപ്പാന ഭക്തിപ്രസ്ഥാനവും മുഹിയുദ്ദീന്‍മാല മുസ്ലിം വര്ഗീയകൃതിയുമാകുന്ന ചരിത്രത്തില്‍നിന്ന് ഒരടിപോലും നമ്മള് മുന്നോട്ടുപോയിട്ടില്ലെന്ന് ഈ സംവാദവും വ്യക്തമാക്കുന്നു. ഒരുപക്ഷേ നിത്യപാരായണത്തിന് മുസ്ലിങ്ങള്‍ ഉപയോഗിച്ചിരുന്ന മുഹിയുദ്ദീന്‍മാലയുടെ ഒരു ഹിന്ദു അനുകരണമാണ് ജ്ഞാനപ്പാന.”
രിക്കെ ഇന്നത്തേക്കാള്‍ യാഥാസ്ഥിതികമായിരുന്ന സമൂഹത്തില്‍ അതിലേറെ യാഥാസ്ഥിതികമായിരുന്ന ബ്രാഹ്മണകുലത്തില്‍ ജനിച്ച ഒരു സാധുഭക്തകവി മുസ്ലിം കുടുംബങ്ങളില്‍ കയറിയിറങ്ങി മുഹിയുദ്ദീന്‍മാല സംഘടിപ്പിച്ച് ഇല്ലത്ത് കൊണ്ടുപോയി കോപ്പിയടിച്ചുണ്ടാക്കിയതാണത്രേ ജ്ഞാനപ്പാന! മിതമായ ഭാഷയില്‍പ്പറഞ്ഞാല്‍ ഈ പരാമര്‍ശം അസഹ്യമായ ഒരു അസംബന്ധമാണെന്ന് നഴ്സറിക്കുട്ടികള്‍ക്കുപോലും ഒറ്റ നോട്ടത്തില്‍ മനസ്സിലാകും.
ഒരു പെയ്ഡ് സാഹിത്യകാരനായാല്‍ ജീവിതം എത്ര സുന്ദരം എന്ന് നമുക്കറിയാം. വര്‍ത്തമാനകാലത്ത് മുസ്ലിംവര്‍ഗീയതയുടെ കുഴലൂത്തുകാരായി മാറാന്‍ തയ്യാറുള്ള ഹിന്ദുനാമധാരികളായ സാഹിത്യകാരന്മാരുടെ സാധ്യതകള്‍ അനന്തമാണ്. അവര്‍ ജനിച്ച സമൂഹത്തിനും ധര്മത്തിനുമെതിരെ പേന ഉന്തിയാല്‍ മാത്രം മതി. കൃത്യസമയത്ത്, ജന്മം നല്കിയ അമ്മയുടെ കഴുത്തില്‍ ഓരോ വെട്ടുകൊടുക്കുന്ന ജോലി അവര്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്.
ജീവിച്ചിരുന്നപ്പോള്‍ സ്വസമൂഹത്തില് നിന്നുപോലും അവഹേളനം ഏറ്റുവാങ്ങിയ ഒരു സാത്വികനായ ഭക്തകവിയായിരുന്നു പൂന്താനം. മലയാളത്തില്‍ എഴുതിയതിന് ഭട്ടതിരിപ്പാടിന്റെ നിന്ദ കേള്‍ക്കേണ്ടിവന്നു. പക്ഷേ ഗുരുവായൂരപ്പന്റെ അരുമഭക്തനായ പൂന്താനത്തിന് ഉത്തരംമുട്ടിയപ്പോഴൊക്കെ ഉത്തരമായി കരുണാസാഗരമായ ഭഗവാന് ഓടിയെത്തിയെന്നാണ് പറയുന്നത്. ഒടുവില്‍ അദ്ദേഹത്തെ ഉടലോടെ വൈകുണ്ഠത്തിലും എത്തിച്ചു. എല്ലാമറിയുന്ന ഗുരുവായൂരപ്പന് തന്നെ ഹിന്ദുനാമധാരികളായ കൂലിയെഴുത്തുകാരില്നിന്നും തന്റെ പ്രിയഭക്തനെ രക്ഷിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: