Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭരതന്റെ ഭ്രാതൃസ്‌നേഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2015, 08:56 pm IST
in Samskriti

രാമനു ചേര്‍ന്ന അനുജനാണ് താനെന്നു ഭരതനു  തെളിയിക്കാനായത് ശ്രീരാമന്റെ  അസാന്നിദ്ധ്യത്തിലാണ്. വിവരങ്ങളെല്ലാം അറിഞ്ഞ ഉടനെ അമ്മയെ തള്ളിപ്പറഞ്ഞ ഭരതന്‍ നേരേ ചെന്നു കൗസല്യയുടെ തെറ്റിദ്ധാരണ നീക്കാന്‍ ശ്രമിക്കുന്നു. രാമനേയും സീതയേയും പിരിഞ്ഞ ദുഃഖമല്ലാതെ കൗസല്യക്കു സംശയമൊന്നുമില്ല.പിതാവിന്റെ അന്തിമസംസ്‌കാരം  നിര്‍വ്വഹിച്ചശേഷം ഗുരുവിന്റെ ആഗ്രഹപ്രകാരം അഭിഷേകത്തിന്നല്ല രാമനെ കൂട്ടിക്കൊണ്ടുവരുവാനാണ് ഭരതന്‍  പുറപ്പെട്ടത്.

തന്റെ പെരുമാറ്റത്താല്‍ ഒരുദിവസംകൊണ്ടുതന്നെ  ഭരതന്‍ തന്റെ ജ്യേഷ്ഠ സഹോദരനോടുള്ളകൂറ്  അയോദ്ധ്യാനിവാസികള്‍ക്കും  സേനക്കും സ്പഷ്ടമാക്കിക്കൊടുത്തു. ഇതുമൂലം കൊട്ടാരത്തിലും ജനങ്ങളിലും ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം നീക്കാനായത് ഒരു ചെറിയ നേട്ടമല്ലല്ലോ? രാജാവാകാന്‍ എല്ലാവിധയോഗ്യതകളും തനിക്കുണ്ടെന്ന് വാസ്തവത്തില്‍ ഭരതന്‍ തെളിയിച്ചത് രാജ്യഭരണം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിലൂടെയാണ്.

ഇതിലൂടെ ഭ്രാതൃധര്‍മ്മം എന്തെന്ന് ഭരതന്‍ സ്വന്തം ഉദാഹരണത്തിലൂടെ എന്നന്നേക്കുമായി ഭാരതത്തില്‍ സ്ഥാപിച്ചെടുക്കുകയും ചെയ്തു.  പലപ്പോഴും ഉയര്‍ന്ന ആളാവാന്‍ കഴിയും, രണ്ടാമനായിനിന്ന്

സ്പഷ്ടമായ വ്യക്തിത്വത്തോടെ, എന്നാല്‍ പൂര്‍ണ്ണ വിധേയത്വത്തോടെ നില്‍ക്കാന്‍ സാധിച്ചവര്‍ ഏറെയുണ്ടാവില്ല. ജ്യേഷ്ഠന്നര്‍ഹിച്ചത് തനിക്ക് വഴിവിട്ടരീതിയില്‍ വേണ്ടന്ന ഉറച്ചതീരുമാനം എല്ലാ വശങ്ങളും ചിന്തിക്കാനും സ്പഷ്ടതീരുമാനം എടുക്കാനും കഴിയുന്നവര്‍ക്കേ എടുക്കാനാവൂ മറ്റാരാണെങ്കിലും  അത്തരം സന്ദര്‍ഭങ്ങളില്‍ കാല്‍വഴുതിപ്പോവാന്‍ ഇടയുണ്ട്.

സേനാസമേതം വരുന്ന ഭരതന്റെ ഉദ്ദേശ്യം എന്താവാമെന്ന് ലക്ഷ്മണനും ഗുഹനും സംശയം തോന്നുന്നു.എന്നാല്‍ രാമനു ശങ്കയില്ല. ഭരതന്‍ വിവരം അറിഞ്ഞാല്‍   തന്നെ  കൂട്ടിക്കൊണ്ടുപോകാന്‍  വരുമെന്നു രാമനുള്ളില്‍ തീര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ താന്‍ പോവില്ലന്നു രാമനു അത്രതന്നെ തീര്‍ച്ചയുണ്ടായിരുന്നു. ഭരതന്‍ രഘു വംശത്തിന്റെ കീര്‍ത്തി നിലനിര്‍ത്തും വിധം  ഭരണം നടത്താന്‍ കെല്‍പ്പുള്ളയാളാണെന്നുംശ്രീരാമന് അറിയാമായിരുന്നു.എന്നാല്‍ അന്യായരീതിയില്‍ ഭരണം സ്വീകരിക്കാന്‍ ഭരതനാവില്ലെന്നും ശ്രീരാമന്‍ കരുതിയിരുന്നു.

ഭരതനാവട്ടെ അച്ഛന്‍ കഴിഞ്ഞാലോ തത്തുല്യനായോ  രാമനെ കണ്ടിരുന്നു.ജ്യേഷ്ഠ ഭ്രാതാ പിതൃസമാന: എന്നതു ഭരതനു സ്വാഭാവികമായ കാര്യമായിരുന്നു.അതിനാല്‍ തന്റെ കഴിവുകളെല്ലാം ശ്രീരാമന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കാന്‍ ഭരതന് ഏതുമേ മടിയില്ലായിരുന്നു.ഇക്കാര്യത്തില്‍ ഭരതന്‍ ലക്ഷ്മണനെ കടത്തിവെട്ടുന്നുണ്ട്.

ശ്രീരാമന്റെസ്വാഭാവിക ഉന്നത വ്യക്തിത്വത്തിന്റെ സിന്നിധ്യത്തില്‍ സമര്‍പ്പണ ഭാവമുളവാകുക(അസൂയയില്ലാത്തവര്‍ക്ക്) സ്വാഭാവികമാണ്.എന്നാല്‍ അസാന്നിദ്ധ്യത്തിലും അതേഭാവം നിലനിര്‍ത്താന്‍ വിഷമമാണ്. ഭരതന്‍ സൗമിത്രിക്കും മീതെയാണ് സഹോദരസ്‌നേഹത്തിലെന്നാണ് ഭരദ്വാജ ഋഷി പറയുന്നത്.

പതിനാലല്ല ഇരുപത്തിനാലുവര്‍ഷം താന്‍വനത്തില്‍ രാക്ഷസന്മാരെവേട്ടയാടിയാലും ഭരതല്‍ ഒരു ദിവസം പോലും സ്വയംരാജാവായി കരുതുകയില്ലെന്നും രാമനു വിശ്വാസമുണ്ടായിരുന്നു.അതാണല്ലോ പതിനാലു വര്‍ഷം തികഞ്ഞ അന്നു താന്‍ തിരിച്ചെത്തിയില്ലെങ്കില്‍  ഭരതന്‍ ചിതയില്‍ ചാടുമെന്നകാര്യം ഓര്‍ത്ത് തിടുക്കത്തില്‍ ലങ്കയില്‍നിന്ന് അയോദ്ധ്യയിലേക്ക്  തിരിച്ചത്.

ഭ്രാതൃ ധര്‍മ്മംവളരെ ദുര്‍ലഭമാണ്. പരസ്പര വിശ്വാസവും സ്‌നേഹവും കൂറും നിലനിര്‍ത്തുന്നത് ഒരിക്കലും സഹോദരന്മാര്‍ക്ക് എളുപ്പമായിരുന്നില്ല.ഭ്രാതൃധര്‍മ്മത്തിന്റെ ദീപസ്തംഭമാണ് ഭരതന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.