Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവാറാട്ടുകാവ് ദേവീക്ഷേത്രം

Janmabhumi Online by Janmabhumi Online
Jul 1, 2015, 01:25 am IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ നഗരത്തിലാണ് പുരാതനമായ തിരുവാറാട്ടുകാവ് ദേവീക്ഷേത്രം. ദക്ഷിണകേരളത്തില്‍ പ്രസിദ്ധമായ മൂന്ന് ഉത്സവങ്ങളുള്ള, സപ്തമാതൃക്കള്‍ വിഗ്രഹരൂപത്തിലുള്ള അപൂര്‍വ്വക്ഷേത്രം. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആരാധനാലയമായിരുന്ന ഈ മഹാക്ഷേത്രം വാനമപുരം ആറിന്റെ തീരത്ത് കൊല്ലം പുഴയിലാണ്. മാമം ആറും വാമനപുരം ആറും  പോലുള്ള ജലസ്രോതസ്സുകള്‍ കൊണ്ടനുഗൃഹീതമാണ് ആറ്റിങ്ങല്‍. എങ്ങും മനോഹാരിത ദര്‍ശിക്കാവുന്ന പ്രകൃതി.

ചുറ്റും ആറുകളൊഴുകുന്ന പ്രദേശം ചിറ്റാറ്റിന്‍കര എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീടത് ആറ്റിന്‍കര എന്നായി. ഒടുവില്‍ ആറ്റിങ്ങല്‍ ആയി മാറി എന്ന് ഐതിഹ്യം. വിദേശീയര്‍ക്ക് പണ്ടകശാല കെട്ടാന്‍ മഹാറാണി അനുവാദം കൊടുത്തതോടെ ആറ്റിങ്ങലിന് രാജ്യാന്തര പ്രശസതിയുമായി. അന്ന് തിരുവിതാംകൂറിലെ രാജവംശം കോലത്തുനാട്ടില്‍ നിന്നും രണ്ട് കന്യകമാരെ ദത്തെടുത്തു. ഇവരില്‍ മൂത്ത തമ്പുരാട്ടി ആറ്റിങ്ങലിലെ റാണിയായി. അവര്‍ ആരാധിച്ചിരുന്ന പരദേവതയെ ഇവിടെയുള്ള നാഗര്‍കാവില്‍ കുടിയിരുത്തി. കണ്ണൂര്‍ ജില്ലയിലെ മാടായി തിരുവര്‍കാട് ക്ഷേത്രത്തില്‍ നിന്നാണ് ദേവീ ചൈതന്യം ആവാഹിച്ചുകൊണ്ടുവന്നത്. വിറകുകഷണം കൊണ്ട് അടയാളം കാണിച്ച സ്ഥലത്ത് ക്ഷേത്രം പണിതതുകൊണ്ട് ഈ ക്ഷേത്രത്തിന് തിരുവിറകുകാടെന്ന് പേരുണ്ടായി. പിന്നീട് അത് തിരുവര്‍ക്കാട് എന്നായി അറിയപ്പെട്ടു. ആ സ്ഥലത്തുനിന്നും ദേവിയെ കൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിച്ചതുകൊണ്ട് തിരുവാറാട്ടുകാവ് എന്ന് ഈ ദേവീക്ഷേത്രവും പ്രസിദ്ധമായി.

വിശാലമായ ക്ഷേത്രപറമ്പില്‍ പഴക്കം ചെന്ന ധാരളം വൃക്ഷങ്ങളുണ്ട്. അതിലൊരു മരച്ചുവട്ടില്‍ തുമ്പിക്കൈയും ആട്ടി നില്‍ക്കുന്ന കാളിദാസന്‍ – തിരുവാറാട്ടുകാവിലമ്മയുടെ വത്സലപുത്രനായ ആന. ഈയര്‍ന്ന സ്ഥാനത്ത് ക്ഷേത്രാങ്കണം. അവിടെ നിന്നുള്ള കാഴ്ച അതീവ ഹൃദ്യമാണ്. തൊട്ടടുത്ത് ആറ്റിങ്ങല്‍ കൊട്ടാരവുമുണ്ട്. രണ്ട് നടകള്‍. രണ്ടിലും ആനപ്പന്തലും. ചെമ്പുമേഞ്ഞ ചതുരാകൃതിയിലുള്ള ശ്രീകോവിലില്‍ പ്രധാന ദേവീ ഭൈരവി കിഴക്കോട്ട് ദര്‍ശനമേകുന്നു. വാളും പരിചയും ശൂലവും തലയോട്ടിയും പിടിച്ചിരിക്കുന്ന നാല് തൃക്കൈകള്‍. നാലമ്പലത്തിനകത്ത് ശിവനും ഗണപതിയും ശാസ്താവും കിരാതമൂര്‍ത്തിയും നാഗയക്ഷിയും ഉപദേവതകള്‍. കൂടാതെ സപ്തമാതൃക്കളുമുണ്ട്. ഉച്ചപൂജ കഴിഞ്ഞ് നടയടച്ചാല്‍ വൈകിട്ട് അഞ്ചിന് തുറന്ന് ദീപാരാധനയും അത്താഴപൂജയും ശ്രീഭൂതബലിയും കഴിഞ്ഞ് എട്ടുമണിക്ക് നട അടയ്‌ക്കും. രക്തപുഷ്പാജ്ഞലിയും സ്വയം വരാര്‍ച്ചനയും ഐക്യമത്യാര്‍ച്ചനയും കടുംപായസവും, ഉണ്ണിയപ്പവും, വത്സനും പ്രധാന വഴിപാടുകള്‍.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം,കൃഷി,സിവില്‍ സപ്ലൈസ് വകുപ്പുകള്‍ വന്‍പരാജയം

Education

പേവിഷബാധയേറ്റുള്ള മരണങ്ങള്‍: സ്‌കൂള്‍ അസംബ്ലികളില്‍ തിങ്കളാഴ്ച ബോധവത്ക്കരണം നടത്താന്‍ ആരോഗ്യവകുപ്പ്

Travel

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ദീര്‍ഘദൂര യാത്രികര്‍ക്കായി പുതിയ പാക്കേജുകള്‍ പുറത്തിറക്കി

World

ഇന്ത്യയുമായി അര്‍ത്ഥവത്തായ ചര്‍ച്ച വേണം:പാക് പ്രധാനമന്ത്രി; പാക് അധീനകശ്മീര്‍ തിരിച്ചുതരുന്നതിനെക്കുറിച്ചു് മാത്രം ഇന്ത്യ

Kerala

സൂംബാ ഡാന്‍സ്: മുസ്‌ളീം മതമൗലിക വാദികളുടെ പക്ഷം പിടിച്ച് വി.ഡി. സതീശന്‍, അടിച്ചേല്‍പ്പിക്കരുതെന്നും ആവശ്യം

പുതിയ വാര്‍ത്തകള്‍

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല: കേരള സര്‍വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി രജിസ്ട്രാര്‍

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി അറിവില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്, എഫ് ബി പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഡോ. ഹാരിസ് ചിറക്കല്‍

പ്രധാനമന്ത്രിയുമായി ബഹിരാകാശത്ത് നിന്നും സംസാരിച്ച് ശുഭാംശു ശുക്ല; താങ്കള്‍ ഇന്ത്യക്കാരുടെ ഹൃദയത്തിലാണെന്ന് മോദി

തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപണം ; രാഹുൽ നേരിട്ട് വരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ : പോകാൻ തയ്യാറാകാതെ രാഹുൽ

സുവേന്ദു അധികാരി (വലത്ത്) ദിഘ ജഗന്നാഥക്ഷേത്രത്തിലെ രഥയാത്ര (നടുവില്‍) മുസ്ലിം മതപ്രാര്‍ത്ഥനാച്ചടങ്ങില്‍ മമത (ഇടത്ത്)

മമതയുടെ ഹലാല്‍ പ്രസാദം; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മമതയുടെ ഹിന്ദുപ്രീണനത്തെ പൊളിച്ചടുക്കി ബിജെപിയും സുവേന്ദു അധികാരിയും

ചൈന ചതിച്ചാശാനേ ; ഇന്ത്യയോട് മത്സരിക്കാൻ ഹൈപ്പർസോണിക് മിസൈലുകൾ നൽകണമെന്ന് പാകിസ്ഥാൻ : ഞങ്ങളുടെ മിസൈലുകൾ നൽകാൻ പറ്റില്ലെന്ന് ചൈന

ജനിച്ചു വളർന്ന വിശ്വാസങ്ങളെ നെഞ്ചോട് ചേർത്ത് അദാനി : ജഗന്നാഥഭഗവാനെ വന്ദിച്ച് രഥയാത്രയിൽ പങ്കാളിയായി

പാകിസ്ഥന്റെ താളത്തിന് തുള്ളുന്ന ഒരു കോടതിക്കും ഇന്ത്യയുടെ  അവകാശങ്ങളിൽ കൈകടത്താൻ അവകാശമില്ല ; ആർബിട്രേഷൻ കോടതി നിയമവിരുദ്ധമെന്ന് ഇന്ത്യ

അസമിൽ അനധികൃതമായി താമസിച്ചിരുന്ന 30,000 ത്തോളം ബംഗ്ലാദേശികളെ കാണാതായി ; മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക് കടന്നുവെന്ന് സംശയം

എന്റെ കുടുംബം കടുത്ത ഹിന്ദു മത വിശ്വാസികൾ : പതിവായി ക്ഷേത്രത്തില്‍ പോകും ; ഉഷ വാൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies