Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മാന്ത്രികക്കാലുള്ള മഞ്ഞപ്പെണ്‍കിളി

ഒരു വര്‍ഷത്തിനുശേഷം 2003ല്‍ മാര്‍ത്ത തന്റെ കന്നി ലോകകപ്പില്‍ മഞ്ഞകുപ്പായത്തില്‍ പാറിക്കളിച്ചു. ആ ലോകകപ്പില്‍ ബ്രസീലിന് വേണ്ടി നേടിയത് മൂന്ന് ഗോളുകള്‍. 2006 മുതല്‍ 2010 വരെ തുടര്‍ച്ചയായ അഞ്ചുവര്‍ഷം ഫിഫയുടെ വനിതാ ലോകഫുട്‌ബോളറായി. 2007 ലോകകപ്പില്‍ ബ്രസീല്‍ ഫൈനലിലെത്തിയത് ഈ പെണ്‍ കരുത്തിലായിരുന്നു. ജര്‍മ്മനിയോട് ഫൈനലില്‍ തോറ്റെങ്കിലും മാര്‍ത്ത തല ഉയര്‍ത്തി പിടിച്ചു,

അരുണ്‍ മോഹന്‍ by അരുണ്‍ മോഹന്‍
Jun 16, 2015, 09:11 pm IST
in Lifestyle

കാല്‍പ്പന്തു കളി… എന്നും പുരുഷ മോധാവിത്തത്താല്‍ പുകള്‍പെറ്റ ഈ കളിക്ക് ഇനി പെണ്‍കരുത്തും അവകാശപ്പെടാം. അതിന് വഴിയൊരുക്കിയത് ഫുട്‌ബോളിന്റെ ഈറ്റില്ലമായ ബ്രസീലില്‍ നിന്നുള്ള പെണ്‍കുട്ടി തന്നെ. മറ്റാരുമല്ല മാര്‍ത്ത എന്ന ബ്രസീലിയന്‍ ഫുട്‌ബോളര്‍ തന്നെയാണ് ആ പെണ്‍കുട്ടി. മുഴുവന്‍ പേര് മാര്‍ത്ത വിയേറിയ ഡി സില്‍വ. ചടുലമായ നീക്കങ്ങള്‍ക്കൊണ്ട് ലോകത്തെ ആത്ഭുതപ്പെടുത്തിയ അവളെ എല്ലാവരും വിശേഷിപ്പിച്ചത് ‘പാവാടയിലെ പെലെ'(Pele in Skirts) എന്നാണ്. പിന്നീട് സാക്ഷാല്‍ പെലെ ഇതിനെ ശരിവച്ചു. അത്രയ്‌ക്കായിരുന്നു അവളുടെ കഴിവുകള്‍. വേഗത, ട്രിബിളിംഗ്, ഫിനിഷിംഗ് ഫുട്‌ബോളിന് വേണ്ട മൂന്ന് ഗുണങ്ങളുടേയും പെണ്‍രൂപം. ബ്രസീലുകാര്‍ക്ക് പെലെ എത്രത്തോളം പ്രിയപ്പെട്ടവനാണോ അത്രത്തോളം തന്നെ പ്രിയപ്പെട്ടവളാണ് മാര്‍ത്തയും. പ്രായം 29 വയസ് മാത്രം. ഇതിനോടകംതന്നെ ഫുട്‌ബോളില്‍ ഒരു താരത്തിന് ലഭിക്കാവുന്ന വ്യക്തിഗത നേട്ടങ്ങളിലേറെയും സ്വന്തമാക്കിക്കഴിഞ്ഞു. നാലു ലോകകപ്പുകള്‍, അഞ്ചുതവണ ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം… അങ്ങനെ നീളുന്നു മാര്‍ത്തയുടെ നേട്ടങ്ങള്‍. 1986ല്‍ അലഗോസില്‍ ജനിച്ച മാര്‍ത്ത ആണ്‍കുട്ടികള്‍ക്കൊപ്പം തെരുവുഫുട്‌ബോള്‍ കളിച്ചാണ് വളര്‍ന്നത്. തന്റെ 14ാം വയസ്സില്‍ വനിതകള്‍ക്ക് പ്രത്യേക ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന റിയോയിലെ വാസ്‌കോ ഡ ഗാമ ഫുട്‌ബോള്‍ ക്ലബ്ബിലെത്തി. രണ്ടുവര്‍ഷത്തിനു ശേഷം വിദഗ്ധ പരിശീലനത്തിനായി സ്വീഡനിലേക്ക് ചേക്കേറിയ മാര്‍ത്ത അവിടെ നിന്ന് യുഎസിലേക്ക് പോയി. അതിനിടെ 2002ല്‍ 16-ാം വയസ്സില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ബ്രസീലിനുവേണ്ടി കളിച്ചു. ഒരു വര്‍ഷത്തിനുശേഷം 2003ല്‍ മാര്‍ത്ത തന്റെ കന്നി ലോകകപ്പില്‍ മഞ്ഞകുപ്പായത്തില്‍ പാറിക്കളിച്ചു. ആ ലോകകപ്പില്‍ ബ്രസീലിന് വേണ്ടി നേടിയത് മൂന്ന് ഗോളുകള്‍. 2006 മുതല്‍ 2010 വരെ തുടര്‍ച്ചയായ അഞ്ചുവര്‍ഷം ഫിഫയുടെ വനിതാ ലോകഫുട്‌ബോളറായി. 2007 ലോകകപ്പില്‍ ബ്രസീല്‍ ഫൈനലിലെത്തിയത് ഈ പെണ്‍ കരുത്തിലായിരുന്നു. ജര്‍മ്മനിയോട് ഫൈനലില്‍ തോറ്റെങ്കിലും മാര്‍ത്ത തല ഉയര്‍ത്തി പിടിച്ചു, ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിക്കൊണ്ട്. 2011 ലോകകപ്പില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും തന്റെ ഗോള്‍ പട്ടികയില്‍ 14-ാമത്തെ ഗോളും മാര്‍ത്തയ്‌ക്ക് എഴുതിച്ചേര്‍ക്കാന്‍ സാധിച്ചിരുന്നു. ഇത്തവണത്തെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യമത്സരത്തില്‍ തന്നെ 15-ാം ഗോളും മാര്‍ത്ത സ്വന്തമാക്കിയതോടെ ലോക ഫുട്‌ബോളിന്റെ നെറുകയിലാണ് ഈ പെണ്‍ വാഴ്‌ച്ച. പുരുഷ ഫുട്‌ബോളില്‍ ജര്‍മ്മനിയുടെ മിറോസ്ലോവ്  ക്ലോസെയാണ് 15 ഗോള്‍ തികച്ച താരം. അതാകട്ടെ 36-ാം വയസിലും. മാര്‍ത്തയ്‌ക്ക് മുന്നില്‍ പ്രായവും മത്സരങ്ങളും ഒട്ടേറെയുള്ളപ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാനേറെയാണ്. ഒപ്പം മാര്‍ത്തയുടെ നേട്ടങ്ങള്‍ പ്രചോദനമാക്കി ഫുട്‌ബോളിലേയ്‌ക്കു കൂടുതല്‍ പെണ്‍സാന്നിധ്യങ്ങളേയും പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി ഏപ്രില്‍ 30ന് പ്രസിദ്ധീകരിച്ച വാര്‍ത്ത
Kerala

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുക്കാന്‍ സംരക്ഷണ സമിതി; മാമ്പള്ളി പള്ളിയുടെനീക്കങ്ങളെ തടഞ്ഞ് ആ മണ്ണ് വീണ്ടെടുക്കുക

Astrology

ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (14 മെയ് 2026) – AI ജ്യോതിഷം

Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

Samskriti

വിശ്വഗുരുവിനെ തേടി

പുതിയ വാര്‍ത്തകള്‍

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.