Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവതാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2015, 08:03 pm IST
in Samskriti

ഭഗവാന്റെ അരുള്‍

ഭക്തിയോടുകൂടി കൗസല്യ ഇങ്ങനെ സ്തുതിച്ചപ്പോള്‍ സന്തുഷ്ടനായ ഭക്തവത്സലനും പുരുഷോത്തമനുമായ ഭഗവാന്‍ ഇപ്രകാരം അരുളിച്ചെയ്തു. ”ഹേ, മാതാവേ, അവിടത്തേക്ക് എന്താണോ ഇഷ്ടം അതുതന്നെ സംഭവിക്കും. ഒരു വ്യത്യാസവും അതിനുണ്ടാകുകയില്ല. അഹങ്കാരിയായ രാവണനെക്കൊന്ന് ലോകത്തിനു സന്തോഷമുണ്ടാക്കണമെന്ന് പണ്ട് ബ്രഹ്മാവ്, ശിവന്‍ തുടങ്ങിയ ദേവശ്രേഷ്ഠന്മാര്‍ എന്നെ സ്തുതിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാനിപ്പോള്‍ ഭൂമിയില്‍ മനുഷ്യരൂപത്തില്‍ നിങ്ങളുടെ പുത്രനായി പിറന്നിരിക്കുകയാണ്.

പൂര്‍വജന്മത്തില്‍ നിങ്ങള്‍ കശ്യപനും അദിതിയുമായിരുന്നപ്പോള്‍ ഞാന്‍ പുത്രനായി പിറക്കണമെന്നാഗ്രഹിച്ച് വളരെക്കാലം തപസ്സുചെയ്തു. അതിന്റെ ഫലമായിട്ടാണ് ഞാനിപ്പോള്‍ നിങ്ങളുടെ പുത്രനായി വന്നത്.  അതുകൊണ്ടാണ് ഇപ്രകാരം വിഷ്ണുചിഹ്നങ്ങളോടുകൂടിയ രൂപത്തെ കാട്ടിത്തന്നതും. എന്റെ ഈ രൂപദര്‍ശനം വളരെ ദുര്‍ലഭമാണ്. ഈ ദര്‍ശനം തന്നെ മോക്ഷത്തിനു കാരണമാണ്.

നിങ്ങള്‍ക്കിനി സംസാരദുഃഖമുണ്ടാകുകയില്ല. എന്റെയീ രൂപംതന്നെ നിത്യവും ധ്യാനിച്ചുകൊണ്ടിരുന്നാല്‍ നിങ്ങള്‍ക്കു മോക്ഷം സിദ്ധിക്കുമെന്നതിനു സംശയമില്ല. ”എന്നു പറഞ്ഞ് ഭഗവാന്‍ സ്വന്തം ദിവ്യരൂപത്തെ മറച്ചു. സാധാരണ ശിശുവായി കൈകാല്‍ കുടഞ്ഞ് കരയാന്‍ തുടങ്ങി. മായാദേവി തന്റെ പ്രഭാവം കൊണ്ട് കൗസല്യയുടെ മനസ്സിനെ മൂടി. അവര്‍ കണ്ടതൊക്കെ മറക്കുകയും ചെയ്തു. പുത്രന്‍ ഭഗവാനാണെന്ന കാര്യമേ മറന്നു!

ജാതകര്‍മ്മങ്ങളും നാമകരണവും

വളരെക്കാലത്തെ കാത്തിരിപ്പുനുശേഷം പുത്രന്മാരുണ്ടായ സന്തോഷം കൊണ്ട് ദശരഥ മഹാരാജാവ് ഭൃത്യന്മാര്‍ക്കെമെല്ലാം വാരിക്കോരി സമ്മാനങ്ങള്‍ നല്‍കി. ആചാര്യന്മാരെ വരുത്തി യഥാവിധി ജാതകര്‍മ്മങ്ങള്‍ ചെയ്തു. സ്വര്‍ണ്ണം, രത്‌നം, ഗ്രാമങ്ങള്‍, വസ്ത്രം തുടങ്ങിയവ അന്തമില്ലാതെ സര്‍വ്വര്‍ക്കും കൊടുത്തു. അന്നവും വസ്ത്രവും എല്ലാവര്‍ക്കും ദാനം ചെയ്തു. അയോദ്ധ്യയിലെയും ഭൂമിയിലെയും മനുഷ്യര്‍ക്കു മാത്രമല്ല. ദേവലോകത്തും മഹോത്സവമായിരുന്നു. ദേവേന്ദ്രന്റെ ആയിരം കണ്ണുകളും തെളിഞ്ഞു.

വസിഷ്ഠ മഹര്‍ഷിയാണ് കുഞ്ഞുങ്ങള്‍ക്ക് നാമകരണം നടത്തിയത്. മൂത്തപുത്രനായി അവതരിച്ചിരിക്കുന്നതാരാണെന്ന് നന്നായിട്ടറിയാമായിരുന്നതിനാല്‍ സകല ലോകങ്ങളുടെയും ആത്മാവില്‍ സദാ രമിച്ചുകൊണ്ടിരിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ കോമളകുമാരനു രാമന്‍ (ആത്മാരാമന്‍) എന്നുപേരിട്ടു. കൈകേയി പുത്രന്‍ ഭരണനിപുണനായിരിക്കുമെന്ന് ലക്ഷണം കണ്ട് ഭരതന്‍ എന്നും സുമിത്രാ തനയരില്‍ മൂത്തവന്‍ സകല ലക്ഷണങ്ങളുമൊത്തവനായിരുന്നതിനാല്‍ ലക്ഷ്മണന്‍ എന്നുംപേരുനല്‍കി. ശത്രുക്കള്‍ക്ക് കാലനായിരിക്കുമെന്നുതോന്നി നാലാമന് ശത്രുഘ്‌നന്‍ എന്നും പേരിട്ടു.

ബാല്യവും വിദ്യാഭ്യാസവും

എഴുത്തച്ഛന്‍ ഭഗവാന്റെ ബാലലീലകളും വിനോദങ്ങളും ഭാവമധുരമായി വര്‍ണിക്കുന്നു. ബാലക്രീഡാ തല്‍പരന്മാരായ സഹോദരങ്ങളില്‍ രാമനും ലക്ഷ്മണനും സദാ ഒന്നിച്ചുണ്ടാവും. അതേപോലെ ഭരതനെ പിരിയാതെ ശത്രുഘ്‌നനുമുണ്ടായിരിക്കും. പായസം പങ്കുവച്ചതിലെ പ്രതേ്യകത കൊണ്ടാണെന്ന് എഴുത്തച്ഛന്‍.

ശ്യാമള നിറം പൂണ്ട കോമളകുമാരനായ രാമന്‍ കാരുണ്യമാകുന്ന അമൃതം നിറഞ്ഞ കടക്കണ്‍ നോട്ടവും, അസ്പഷ്ടാക്ഷരങ്ങളോടുകൂടിയ കിളിക്കൊഞ്ചലാകുന്ന അമൃതം കൊണ്ട് എല്ലാവരേയും ആകര്‍ഷിക്കുന്ന ശരീരമൃദുത്വംകൊണ്ടും മനോഹരമായ ചെറു പല്ലുകള്‍ കാണത്തക്കവിധമുള്ള പുഞ്ചിരിയുടെ ശോഭ കൊണ്ടും ചെമ്പരത്തിപ്പൂപോലെയുള്ള ചുണ്ടുകൊണ്ട് ചുംബനരസം നല്‍കിയും നിലത്തു കാലുറയ്‌ക്കാതെയുള്ള നടത്തം കൊണ്ടും മനസ്സിനെ ആകര്‍ഷിക്കുന്ന വിവിധ ചേഷ്ടകള്‍കൊണ്ടും അച്ഛനും അമ്മമാര്‍ക്കും നഗരവാസികള്‍ക്കും നീ നല്‍കി.

എന്നാല്‍ വാല്മീകി ഇങ്ങനെയാണ് ബാലകരെകുറിച്ചു പറയുന്നത്.

”അവര്‍ എല്ലാവരും പണ്ഡിതന്മാരും ഗുണവാന്മാരും ആയിരുന്നു. അതില്‍തന്നെ അത്യധികം തേജസ്വിയും സത്യസന്ധനുമായ രാമന്‍ കളങ്കരഹിതനായ ചന്ദ്രനെപോലെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹം ആനപ്പുറത്തും കുതിരപ്പുറത്തും സവാരി ചെയ്യുന്നതിലും വളരെ പ്രശസ്തനായിരുന്നു. ആ രാമന്‍ ധനുര്‍വ്വേദം അഭ്യസിക്കുന്നതിലും പിതാവിനെ ശുശ്രൂഷിക്കുന്നതിലും ഒരേപോലെ തത്പരനായിരുന്നു. ഐശ്വര്യത്തെ വളര്‍ത്തുന്ന ലക്ഷ്മണന്‍ ചെറുപ്പം മുതല്‍ തന്നെ ജ്യേഷ്ഠസഹോദരനായ രാമന് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു. പുരുഷശ്രേഷ്ഠനായ രാമന് ലക്ഷ്മണനെപിരിഞ്ഞ് ഉറങ്ങുവാന്‍പോലും കഴിഞ്ഞിരുന്നില്ല.

രാമന്‍ കുതിരപ്പുറത്തു കയറി കാട്ടില്‍ നായാട്ടിനു പോകുമ്പോള്‍ ലക്ഷ്മണന്‍ വില്ലെടുത്ത് പിന്നാലെ പോയിരുന്നു. ലക്ഷ്മണന്റെ അനുജനായ ശത്രുഘ്‌നന്‍ ഭരതന് പ്രാണനെപോലെ പ്രിയപ്പെട്ടവനും എന്നും സന്തോഷം ജനിപ്പിക്കുന്നവനുമായിരുന്നു.

വേദസംബന്ധിയായ ഗ്രന്ഥങ്ങള്‍ അദ്ധ്യയനം ചെയ്യുന്നതിലും ആയുധവിദ്യ പഠിപ്പിക്കുന്നതിലും അത്യന്തം ശ്രദ്ധാലുക്കളുമായിരുന്നു. വസിഷ്ഠനില്‍ നിന്നായിരുന്നു വേദശാസ്ത്രങ്ങള്‍ അഭ്യസിച്ചത്. നാലുവേദങ്ങള്‍. ശിക്ഷ, കല്പം, ഛന്ദസ്സ്, നിരുക്തം,വ്യാകരണം, ജ്യോതിഷം എന്നീ ആറു വേദാംഗങ്ങള്‍, പുരാണം, ന്യായം, മീമാംസ, ധര്‍മശാസ്ത്രം എന്നീ ഉപാംഗങ്ങള്‍, മനുസ്മൃതി, പരാശരസ്മൃതി തുടങ്ങിയ സ്മൃതികള്‍ തുടങ്ങിയവയെല്ലാം യാതൊരു ബുദ്ധിമുട്ടും കൂടാതെ കരസ്ഥമാക്കി. അവയെല്ലാം തന്റെ തന്നെ ശ്വാസങ്ങള്‍ തന്നെയാണല്ലോ ധനുര്‍വിദ്യ അഭ്യസിപ്പിച്ചത്സുധന്വാവ്.

നിത്യവൃത്തികള്‍

നിത്യവും പുലര്‍കാലത്തുതന്നെ എണീറ്റ് കുളിച്ച് പുലര്‍കാല വന്ദനവും വേദം ചൊല്ലലും കഴിച്ച് മാതാപിതാക്കളുടെ പാദങ്ങളില്‍ നമസ്‌ക്കരിക്കും. അതുകഴിഞ്ഞ് അനുജന്മാരോടുകൂടി പൗരജനങ്ങളുടെ പരാതികള്‍ കേള്‍ക്കും. രാജനീതിക്കു കോട്ടം വരാതെ നീതി ശാസ്ത്രമനുസരിച്ച് ഭരണകാര്യങ്ങളില്‍ പിതാവിനെ സഹായിക്കും. പിന്നീട് ബന്ധുക്കളോടും ഗുരുഭൂതന്മാരോടും ചേര്‍ന്ന് സന്തുഷ്ടിയോടെ ഇഷ്ടഭക്ഷണം കഴിക്കും തുടര്‍ന്ന് ധര്‍മ്മശാസ്ത്രങ്ങളും പുരാണേതിഹാസങ്ങളും കേള്‍ക്കാനിരിക്കും.

നിത്യവും പുരാണപാരായണവും മറ്റും നടത്തുന്നത് മനസ്സിനെ സദാ സാത്വിക ഭാവത്തില്‍ നിറുത്താന്‍ സഹായിക്കും. സാക്ഷാല്‍ പരമനും പരമാത്മാവുമായ ഭഗവാന്‍ ഇങ്ങനെ ചെയ്യുന്നത് മനുഷ്യജന്മമെടുത്തവര്‍ക്കു മാതൃക കാണിക്കാനാണ്. മക്കള്‍ നാലുപേരും ജ്ഞാനികളും സര്‍വഗുണ സമ്പന്നരും ലജ്ജാലുക്കളും പ്രസിദ്ധരും എല്ലാം അറിയുന്നവരും ദീര്‍ഘദര്‍ശികളും ആയിത്തീര്‍ന്നപ്പോള്‍ ബ്രഹ്മാവ് ദേവന്മാരെക്കൊണ്ടെന്നപോലെ ദശരഥന്‍ വളരെ സന്തോഷിച്ചുവെന്ന് വാല്മീകി രാമായണത്തില്‍ പറയുന്നു.

…തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.