Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണനും സഹോദരന്മാര്‍ക്കും വരപ്രാപ്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2015, 08:40 pm IST
in Samskriti

രാവണനും സഹോദരങ്ങളും ശ്ലേഷ്‌മോദകം എന്ന വനത്തില്‍ താമസമാക്കി. വലിയ കുഴപ്പക്കാരൊന്നുമായിരുന്നില്ല. അമ്മയായ കൈകസി തങ്ങളുടെ വംശത്തിന്റെ മാഹാത്മ്യത്തെപ്പറ്റിയും മുത്തച്ഛന്മാര്‍ നടത്തിയ യുദ്ധങ്ങളെപ്പറ്റിയും അവരുടെ പ്രതാപത്തെപ്പറ്റിയുമൊക്കെ മക്കളെ പറഞ്ഞുകേള്‍പ്പിക്കുമായിരുന്നു. ഇതൊക്കെ കേട്ട് ജന്മനാ രാക്ഷസനായ രാവണന്റെയുള്ളില്‍ വീര്യം തലപൊക്കാന്‍ തുടങ്ങി.

ഒരുനാള്‍ കൈകസിയും മക്കളും സംസാരിച്ചിരിക്കുമ്പോള്‍ വൈശ്രവണന്‍ പുഷ്പകവിമാനത്തില്‍ ആകാശത്തിലൂടെ പോകുന്നതുകണ്ടു. കൈകസി ഉടനെ മക്കളോടു പറഞ്ഞു: നോക്കൂ മകനേ, ”ആ പോകുന്നത് നിങ്ങളുടെ ജ്യേഷ്ഠനായ കുബേരനാണ്. നിങ്ങളുടെയും അവന്റെയും പിതാവ് ഒരാളാണ്. എന്നിട്ടെന്താ ഫലം? അവന്‍ നമ്മുടെ കുടുംബക്കാരുടെ വകയായ ലങ്കയില്‍ സുഖമായി വസിക്കുന്നു. വിമാനത്തില്‍ സഞ്ചരിക്കുന്നു. നമ്മളിവിടെ കാട്ടില്‍ കിടന്ന് കഷ്ടപ്പെടുന്നു. ”ഇതുകേ ട്ട് ശരവണന്റെ വീര്യമുണര്‍ന്നു.

കുബേരനുള്ളതിനെക്കാള്‍ വലിയ വീര്യവും ഐശ്വര്യങ്ങളും സമ്പാദിക്കും എന്ന് അമ്മയ്‌ക്കു വാക്കുകൊടുത്തു. രാവണനും കുംഭകര്‍ണ്ണനും വീഭീഷണനും ഗോകര്‍ണ്ണത്തിലെത്തി. ബ്രഹ്മാവിനെ ധ്യാനിച്ചുകൊണ്ട് കഠിനമായ തപസ്സു തുടങ്ങി. ആഹാര നീഹാരാദികളില്ലാതെ സമുദ്രത്തിലും കൊടും മഞ്ഞിലും പഞ്ചാഗ്നി മദ്ധ്യത്തിലും സ്ഥിരബുദ്ധിയോടെ ഏകാഗ്രമായ തപസ്സ്. നീണ്ട പതിനായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബ്രഹ്മാവ് പ്രത്യക്ഷനായില്ല. രാവണന്‍ നിശ്ചയബുദ്ധിയുള്ളയാളായിരുന്നു.

തന്റെ പത്തുതലകളിലൊന്ന് അറുത്തെടുത്ത് അഗ്നിയില്‍ ഹോമിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. വീണ്ടും പതിനായിരം വര്‍ഷത്തെ തപസ്സ്. ബ്രഹ്മാവ് പ്രത്യക്ഷനായില്ല. രാവണന്‍ രണ്ടാമത്തെ തലയറുത്ത് അഗ്നിയില്‍ ഹോമിച്ചു. വീണ്ടും തപസ്സ്. ഇങ്ങനെ ഓരോ പതിനായിരംവര്‍ഷം ഓരോ ശിരസ്സ് എന്ന കണക്കില്‍ ഒന്‍പതു തലയും ഹോമിച്ചു. എന്നിട്ടും ബ്രഹ്മാവ് രാവണനില്‍ പ്രസാദിച്ചില്ല. ദൃഢവൈരാഗ്യത്തോടെ രാവണന്‍ വീണ്ടും തപസ്സു തുടങ്ങി.

പതിനായിരം വര്‍ഷം കഴിഞ്ഞ് പത്താമത്തെ തലയും ഹോമിക്കാന്‍ തുടങ്ങിയപ്പോള്‍ ഗത്യന്തരമില്ലാതെ വിരിഞ്ചന്‍ പ്രത്യക്ഷനായി. എന്തുവരമാണു വേണ്ടതെന്നു ചോദിച്ചു. രാവണന്‍ മനസ്സില്‍ എല്ലാം മുന്‍കൂട്ടി നിശ്ചയച്ചിരുന്നു. മോക്ഷം കിട്ടാനൊന്നുമല്ല തപസ്സ് ചെയ്തത്. മരണമുണ്ടാകരുത് ഇതാണ് രാവണന് വേണ്ടത്. അതു പറ്റില്ല മകനേ, ജനിച്ചാല്‍ മരിക്കാതിരിക്കാന്‍ പറ്റില്ല. എങ്കില്‍ ദേവന്മാര്‍, യക്ഷന്മാര്‍, സുരന്മാര്‍, ഉരഗങ്ങള്‍ എന്നിവയില്‍ നിന്നൊന്നും മരണമുണ്ടാകരുത്. മനുഷ്യനില്‍ നിന്നുമാത്രമേ മരണം സംഭവിക്കാവൂ ഇതായിരുന്നു രാവണന്‍ ആവശ്യപ്പെട്ട വരം. അങ്ങനെയാകട്ടെ.

ബ്രഹ്മാവു വരം നല്‍കി. രാവണനെ അനുഗ്രഹിച്ചു മനുഷ്യന്മാര്‍ വെറും നിസാരന്മാര്‍. അവരില്‍ ആര്‍ക്കും തന്നെ വധിക്കാന്‍ കഴിയില്ല. ഇതായിരുന്നു രാവണന്റെ കണക്കുകൂട്ടല്‍.അടുത്തത് കുംഭകര്‍ണന്റെ ഊഴമായി. ഇവന്‍ ജന്മനാ ഭീമാകാരനും അതിശക്തനുമാണ്. ദേവന്മാരെ മുഴുവന്‍ ജയിക്കണമെന്നാണ് വരം ചോദിക്കാന്‍ തീരുമാനിച്ചിരിക്കുന്നതും. അതുകൊണ്ട് നിര്‍ദേവത്വം വരമായി ആവശ്യപ്പെടാനുറച്ചിരുന്നു.

ദേവന്മാര്‍ ഭയന്നു. സരസ്വതീദേവിയുടെ സഹായം തേടി. വാണീദേവി കുംഭകര്‍ണന്റെ നാവില്‍ പ്രവേശിച്ചു. നിര്‍ദേവത്വം ചോദിച്ചത് നിദ്രത്വം എന്നായിപ്പോയി. അതായത് ഉറക്കം ഒട്ടും വൈകാതെ ബ്രഹ്മാവു പറഞ്ഞു അങ്ങനെ തന്നെയാകട്ടെ. വിഭീഷണന്റെ ഊഴമായി. പാപകര്‍മ്മങ്ങളില്‍ വൈമുഖ്യമുണ്ടാകണം. വിഷ്ണുഭക്തി എപ്പോഴുമുണ്ടായിരിക്കണം. ഇത്രയുമാണ് വിഭീഷണന്‍ ചോദിച്ചത്. സന്തുഷ്ടനായ ബ്രഹ്മാവ് അങ്ങനെയാകട്ടെയെന്നു വരം നല്‍കി.

…. തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.