തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി ജയില്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ഡി.ജി.പി കെ.എസ്.ബാലസുബ്രഹ്മണ്യം ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.1983 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍.
കാസര്‍ഗോഡ് എഎസ്പിയായാണ് സെന്‍കുമാര്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 32 വര്‍ഷം നീണ്ട പോലീസ് സേവനം മുഴുവന്‍ കേരളത്തിലാണ്. വിവിധ ജില്ലകളില്‍ എസ്പി, ബറ്റാലിയന്, ക്രൈംബ്രാഞ്ച്, വിജിലന്‍സ്, എക്സൈസ്, ഇന്റലിജന്‍സ്, ഗവര്‍ണറുടെ എഡിസി എന്നിങ്ങനെ അദ്ദേഹം പ്രവര്‍ത്തിക്കാത്ത മേഖലകള്‍ ചുരുക്കം.
പെരുമണ്‍ ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ എസ്പിയായിരുന്ന സെന്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനം ശ്ലാഖനീയമായിരുന്നു. ബിവറേജസ് കോര്പ്പറേഷന്, കെഎസ്ആടിസി, മോട്ടോര്‍വാഹനവകുപ്പ് എന്നിവയുടെ മേധാവിയെന്ന നിലയില്‍ സെന്‍കുമാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ ശ്രദ്ധേയമാണ്. സംസ്ഥാന ഇന്റലിജന്‍സ് മേധാവിയെന്ന നിലയില്‍ ഈ വിഭാഗത്തെ ഉടച്ചുവാര്‍ത്തതും സെന്‍കുമാറാണ്.
സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനത്ത ബിരുദവും നിയമ ബിരുദവുമുള്ള സെന്‍കുമാര്‍ റോഡപകടകളെ കുറിച്ചുള്ള ഗവേഷണവും പൂര്‍ത്തിയാക്കി. വിതുര, പന്തളം പെണ്‍വാണിഭകേസുകള്‍, മാഞ്ചിയം-തേക്ക്-ആട് ലിസ് സാമ്പത്തിക തട്ടിപ്പുകള്‍, ഫ്രഞ്ച് ചാരകേസ് തുടങ്ങി പ്രമാദമായ കേസുകള്‍ പലതും അന്വേഷിച്ചത് സെന്‍കുമാറാണ്.
2017 ജൂണ്‍ വരെയാണ് സെന്‍കുമാറിന്റെ സര്‍വ്വീസ് കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: