വര്‍ഗ്ഗീയതക്കെതിരായ പോരാട്ടത്തില്‍ വരമ്പുകളില്ലെന്ന് വീരേന്ദ്രകുമാര്‍ കോടിയേരി ബാലകൃഷ്ണനൊപ്പംനിന്ന് പ്രസംഗിച്ചത് വായിച്ചു. എന്നാല്‍ വീരേന്ദ്രകുമാറിനെ സംബന്ധിച്ചിടത്തോളം അതിന് അതിരുകളുണ്ട് എന്നതാണ് വാസ്തവം. ലോകത്ത് ഒരേയൊരു വര്‍ഗ്ഗീയതയേ അദ്ദേഹം കാണുന്നുള്ളൂ. അത് ഹിന്ദുവര്‍ഗ്ഗീയതയാണ്. എന്നാല്‍ മുസ്ലിംലീഗോ കേരള കോണ്‍ഗ്രസോ അദ്ദേഹത്തിന് വര്‍ഗീയമല്ല. ഇതില്‍നിന്നുതന്നെ വീരേന്ദ്രകുമാറിന്റെ വര്ഗ്ഗീയവിരോധം വിലകുറഞ്ഞ വെറും രാഷ്ട്രീയമാണെന്ന് ആര്‍ക്കാണറിയാത്തത്? കെപിസിസി പ്രസിഡന്റ് സുധീരനും വീരനെപ്പോലെയാണ്. തോളോട് തോള് ചേര്‍ന്നുനിന്ന് വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന മുസ്ലിംലീഗോ കേരളാ കോണ്‍ഗ്രസോ അദ്ദേഹത്തിന് വര്‍ഗ്ഗീയമല്ല. ഹിന്ദുവര്‍ഗീയത മാത്രമേ അദ്ദേഹവും കാണുന്നുള്ളൂ.
അഴിമതിയുടെ കാര്യത്തിലും ഈ ഒരു ഐക്യം ഇരുവരും തമ്മിലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതികളൊന്നും ഇവരുടെ കണ്ണുകളിലോ അറിവിലോ പെടുകയില്ല. മറിച്ച് ലോകത്ത് എവിടെ അഴിമതി നടന്നാലും ഇവര്‍ ഉച്ചത്തില്‍ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യും.
അതുകൊണ്ടുതന്നെ ഇവരുടെയൊക്കെ ആദര്‍ശബോധം എത്രമാത്രമുണ്ടെന്ന് ഇന്നാട്ടുകാര്‍ക്കറിയാം. എന്നാലിപ്പോള്‍ വീരേന്ദ്രകുമാര്‍ മറുകണ്ടംചാടാനുള്ള ഒരുക്കത്തിലാണ്. വളക്കൂറുള്ള മണ്ണ് ഇപ്പോള്‍ ഇടതുപാളയത്തിലാണെന്ന് വീരന് മണത്തറിഞ്ഞുകഴിഞ്ഞു. ആസന്നഭാവിയില്‍ വോട്ടര്‍മാര്‍ക്ക് ഈ മറുകണ്ടം ചാടല്‍ നേരിട്ട് മനസിലാക്കാനാവും. അവിടെയും ജയിച്ചുകയറി മന്ത്രിക്കസേര ഉറപ്പിക്കാനുള്ള വീരന്റെ തത്രപ്പാടാണ് ഇപ്പോള്‍ നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: