തിരുവനന്തപുരം: കേരളത്തില്‍ അഴിമതി സര്‍ക്കാരിന്റെ നാലാം വാര്‍ഷികമാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. യുഡിഎഫ് സര്‍ക്കാറിന് എതിരെ തിരുവനന്തപുരത്ത് ബിജെപി സെക്രട്ടറിയേറ്റില്‍ നടക്കുന്ന ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലെ മുന്‍ യുപിഎ സര്‍ക്കാരിനെ പോലെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. പാമോയില്‍ കേസ്, ബാര്‍ കോഴ തുടങ്ങിയ നിരവധി അഴിമതി ആരോപണങ്ങളുടെ നിഴലിലാണ് യുഡിഎഫ് സര്‍ക്കാര്‍. പത്തു വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാര്‍ 76 അഴിമതി കേസുകളാണ് ഉണ്ടാക്കിയത്. 12 ലക്ഷം കോടിയുടെ തട്ടിപ്പ് നടത്തി. കേരളാ സര്‍ക്കാരും അഴിമതിയുടെ കാര്യത്തില്‍ ആ പാതയാണ് പിന്തുടരുന്നത്.
അതേസമയം മോദിസര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് ഒരു ആരോപണവും ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല. മോദിക്ക് വലിയ സ്വീകരണമാണ് വിദേശരാജ്യങ്ങളില്‍ ലഭിക്കുന്നത്. ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് കിട്ടുന്ന സ്വീകരണമാണെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തെയും കോണ്‍ഗ്രസ് മുക്തമാക്കുകയാണ് ലക്ഷ്യം. അതിനായി കേരളം അടുത്ത തിരഞ്ഞെടുപ്പില്‍ വിധി എഴുതണം എന്ന് അമിത് ഷാ പറഞ്ഞു. കനത്ത മഴയെ അവഗണിച്ചാണ് അമിത് ഷാ സെക്രട്ടറിയേറ്റിന് മുന്നിലെ പ്രത്യേക വേദിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
കേരളം വീണ്ടുമൊരു തെരഞ്ഞെടുപ്പിന്റെ അടുത്ത് എത്തി നില്ക്കുമ്പോള് കോണ്‍ഗ്രസ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് തൂത്തെറിയാന്‍ കേരളത്തിലെ ജനത തയ്യാറാവണം. പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ബിജെപി സര്‍ക്കാര്‍ നിലകൊള്ളുന്നത്. എന്നാല്‍, കേരളത്തിലെ സര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഷാ പറഞ്ഞു.
രാജ്യം മുഴുവന്‍ വികസനം ഉണ്ടാവണമെന്നാണ് ബിജെപിയുടെ ആഗ്രഹം. അതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ പ്രവര്‍ത്തനത്തില്‍ കേരളവും പങ്കാളിയാവണമെന്നു ഷാ ആഹ്വാനം ചെയ്തു. കേരളത്തിലെ നഴ്സുമാര്‍ക്കും മറ്റും മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോയി ജോലി ചെയ്യേണ്ട അവസ്ഥയാണ്. യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ ജോലി ചെയ്യാന്‍ അവസരം ഒരുക്കുകയാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: