ഭാരതത്തിലെ കര്‍ഷകരെ രഷിക്കാന്‍ വിദേശത്തുപോയി ഷോര്‍ട്ട് ടൈം കോഴ്സ് കഴിഞ്ഞുവന്ന രാഹുല്‍ രാജകുമാരന് ഒരു കാര്യം വ്യക്തമായി മനസിലാക്കേണ്ടതുണ്ട്. മോദിയല്ല കര്‍ഷകരുടെ ശത്രു.കാലാകാലങ്ങളായി ഭാരതത്തെ ഭരിച്ചുമുടിച്ച കോണ്‍ഗ്രസും അതിനു ചുക്കാന്‍പിടിച്ച സ്വന്തം അപ്പനപ്പൂപ്പന്മാരുമാണ് എന്നതാണത്. അല്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ മോദിയെ ചീത്ത പറയുന്നതിന് പകരം ഈ തെറ്റിന് കര്‍ഷകരോട് മാപ്പു പറയുകയാണ് വേണ്ടത് . പിന്നെ നിങ്ങള്‍ ഇപ്പോള്‍ ചീത്തപറയുന്ന ഈ കോര്‍പറേറ്റുകളേയും ഉണ്ടാക്കിയത് കോണ്‍ഗ്രസല്ലേ. അറിയില്ലെങ്കില്‍ സോണിയാ ഗാന്ധിയോടു ചോദിക്കൂ. അല്ലെങ്കില്‍ ഇങ്ങുകേരളത്തിലെ നേതാക്കന്മാരോട് ചോദിച്ചാലും മതി.
ജയ് രാജ്
സോണിയയും രാഹുലും പിന്നെ കുറേ നേതാക്കന്മാരും ചേര്‍ന്നു കഴിഞ്ഞ കുറെവര്‍ഷങ്ങള്‍ എന്തുഭരണമാണ് നടത്തിയത്. നാടിനെയും നാട്ടുകാരെയും പറഞ്ഞുപറ്റിച്ചും കളിപ്പിച്ചും ഭാരതത്തെ നശിപ്പിച്ചു. ഇവിടെ തീവ്രവാദികള്‍ കിടന്നുനിരങ്ങാന് തുടങ്ങി. ജനങ്ങള്‍ അവരുടെ ജീവിതംവരെ എങ്ങനെയാകും എന്നുവരെ ചിന്തിച്ചു. അന്നൊക്കെ ഇവര്‍ എവിടാരുന്നു? ഏതു കര്‍ഷകനു വേണ്ടിയാണ് ഇത്ര ഉത്കണ്ഠ? ഇത്രയൊക്കെ കാണിച്ചുകൂട്ടിയിട്ടും ശകലംപോലും നാണമില്ലേ ഈ കോണ്‍ഗ്രസുകാര്‍ക്ക്.നിങ്ങള്‍ ആദ്യം മോദിയെ കണ്ട് കാര്യങ്ങള്‍ പഠിക്ക്.
സന്തോഷ് ചുങ്കപ്പാറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: